Just In
- 15 min ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 53 min ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 1 hr ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- 2 hrs ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
Don't Miss
- News സ്റ്റൈപെൻഡ് വിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു; ആലപ്പുഴ മെഡിക്കൽ കോളേജിൽ 234 ഡോക്ടർമാർ സമരത്തിൽ
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Movies സലിം കുമാര്‍ പറ്റില്ലെന്ന് മുഖത്തടിച്ച പോലെ പറഞ്ഞു; സങ്കടമായി, പിന്നെ സംഭവിച്ചത്; കുളപ്പുള്ളി ലീല
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ് 'പട്ട് യാത്ര' ഇന്ത്യയില്‍ അവസാനിച്ചു
മൂന്ന് ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ് യൂട്ടിലിറ്റികളില്‍ യുകെയില്‍ നിന്ന് യാത്ര തിരിച്ച ഈ സാഹസിക സംഘം പിന്നിട്ടത് 17,000 കിലോമീറ്റര്‍. ലാന്‍ഡ് റോവര്‍ ഉടമകളായ ടാറ്റയുടെ നാട്ടിലേക്കുള്ള ഈ യാത്രയുടെ വലിയൊരു ദൂരവും പുരാതനമായ സില്‍ക്ക് പാതയിലൂടെയാണ് പിന്നിട്ടത്.
റെയ്ഞ്ച്
റോവര്‍
ഹൈബ്രിഡിന്റെ
പ്രോട്ടോടൈപ്പുകളിലാണ്
ഈ
പര്യവേക്ഷണ
സംഘടം
യാത്ര
തിരിച്ചത്.
യഥാര്‍ത്ഥത്തില്‍
ഉല്പാദനത്തിനു
മുമ്പുള്ള
ഒരു
വാലിഡേഷന്‍
ടെസ്റ്റാണ്
ഇത്രയും
ദീര്‍ഘമായ
സാഹസികയാത്രയായി
പരിണമിച്ചത്.
യാത്രയ്ക്കൊടുവില്‍,
വാഹനത്തിന്റെ
ഗുണനിലവാരത്തെ
കുറിച്ച്
സംശയത്തിന്റെ
യാതൊരു
സാധ്യതയും
ഇനി
അവേശഷിക്കുന്നില്ല.
ഒരു
ഹൈബ്രിഡ്
വാഹനം
നടത്തുന്ന
ഏറ്റവും
ദീര്‍ഘമായ
സഞ്ചാരമായി
ഈ
യാത്ര
ചരിത്രത്തില്‍
രേഖപ്പെട്ടു
കഴിഞ്ഞു.
താഴെ
സില്‍ക്ക്
ട്രെയില്‍
യാത്രയെ
വിശദമായി
അറിയാം.
ഏറ്റവും
ഒടുവിലെ
താളുകളില്‍
റെയ്ഞ്ച്
റോവര്‍
ഹൈബ്രിഡിനെ
വിശദീകരിക്കുന്നതും
വായിക്കുക.
ലാന്‍ഡ് റോവറിന്റെ മാതൃദേശമായ യുകെയിലെ സോലിഹുളില് നിന്ന് ഓഗസ്റ്റ് 22നാണ് യാത്ര തുടങ്ങുന്നത്. മുംബൈയിലെ ടാറ്റയുടെ ആസ്ഥാനത്തെ ലക്ഷ്യമാക്കിയായിരുന്നു ഈ യാത്ര.
53 ദിവസങ്ങള്‍ നീണ്ട ഈ യാത്രയില്‍ 13 രാഷ്ട്രങ്ങളിലൂടെ വാഹനങ്ങള്‍ നീങ്ങി. മൊത്തം 16,853 കിലോമീറ്റര്‍ ദൂരം ഇവര്‍ താണ്ടി.
മൂന്ന് റെയ്ഞ്ച് റോവര്‍ ഡീസല്‍ ഹൈബ്രിഡ് എസ്യുവികളിലാണ് സംഘം യാത്ര തിരിച്ചത്. സഹായത്തിനായി നാല് വാഹനങ്ങള്‍ ഈ സംഘത്തെ അനുഗമിച്ചു.
ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ഉക്രെയിന്, റഷ്യ, കസക്ക്സ്ഥാന്‍, ഉസ്ബക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍, ചൈന, തിബറ്റ്, നേപ്പാള്‍, എന്നാ രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ഒക്ടോബര്‍ 14ന് ഇന്ത്യയിലെത്തിച്ചേര്‍ന്നു സംഘം.
'പട്ടുപാത'
'പട്ടുപാത' എന്നറിയപ്പെടുന്ന, യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന, പുരാതനമായ കച്ചവട പാതയിലൂടെയായിരുന്നു യാത്രയുടെ വലിയൊരു ദൂരം സംഘം പിന്നിട്ടത്.
ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് വാഹന പര്യവേക്ഷണമാണിത്.
യാത്രയിലുടനീളം -10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപവ്യതിയാനങ്ങളെ മറികടക്കേണ്ടതായി വന്നു യാത്രികര്‍ക്ക്.
അങ്ങേയറ്റം ദുര്‍ഘടമായ പാതകളെയും മറികടക്കേണ്ടതുണ്ടായിരുന്നു യാത്രികര്‍ക്ക്. മരുഭൂമികളും ചെളിയും പാറയും നിറഞ്ഞ പാതകളുമെല്ലാം ഇതില്‍പ്പെടും.
കുറഞ്ഞ ഓക്സിജന്‍ സാന്നിധ്യമുള്ള ഉയര്‍ന്ന പ്രദേശങ്ങളും ദുര്‍ഘടമായ മലമ്പാതകളുമെല്ലാം പിന്നിട്ടാണ് സംഘം ഇന്ത്യയിലെത്തിച്ചേര്‍ന്നത്.
ഒരാഴ്ചയോളം, കടല്‍നിരപ്പില്‍ നിന്ന് 3,350നും 5,370നും ഇടയ്ക്കുള്ള ഉയരത്തിലൂടെയാണ് സംഘടം സഞ്ചരിച്ചത്. ഇവിടുത്തെ ഓക്സിജന്‍ നില 10 ശതമാനം വരെ താഴ്ന്നതാണ്.
സമുദ്രനിരപ്പില്‍ നിന്ന് 5,300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിനിജാംഗ് - തിബറ്റ് ഹൈവേയിലൂടെയും സംഘം സഞ്ചരിച്ചു. ഈ റൂട്ടില്‍ സഞ്ചരിക്കുന്ന ആദ്യത്തെ വിദേശ രജിസ്ട്രേഷനുള്ള കാറുകളാണ് ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ്!
എൻജിൻ
ടിഡിവി6 3.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റെയ്ഞ്ച് റോവര്‍ ഹൈബ്രിഡിനുള്ളത്. 35 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും (47 കുതിരശക്തി) ഇതോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു. 335 കുതിരശക്തിയാണ് വാഹനത്തിനുള്ളത്.
ഓക്സിജന്‍ കുറവുള്ള ഇടങ്ങളില്‍ ശരിയായ പ്രകടനം പുറത്തെടുക്കാന്‍ ഡീസല്‍ എന്ജിന് കഴിയാതെ വന്നപ്പോളെല്ലാം ഇലക്ട്രിക് മോട്ടോറാണ് സഹായത്തിനെത്തിയത്.
ഇത്രയും ദുര്‍ഘടമായ പാതകളിലെല്ലാം മികച്ച ഇന്ധനക്ഷമത പാലിക്കാന്‍ റെയ്ഞ്ച് റോവര്‍ ഹൈബ്രിഡിന് സാധിച്ചു. ലിറ്ററിന് 15.3 കിലോമീറ്റര്‍ മുതല്‍ 15.7 കിലോമീറ്റര്‍ വരെ മൈലേജ് നല്കി വാഹനങ്ങള്‍.
2372 കിലോഗ്രാമാണ് വാഹനത്തിന്റെ മൊത്തം ഭാരം. ഇത് സാധാരണ റെയ്ഞ്ച് റോവറിനെക്കാള്‍ ചെറിയ വ്യത്യാസം കാണിക്കുന്നു. ഹൈബ്രിഡ് സ്പോര്ടിനെക്കാള് 22 കിലോഗ്രാം അധികം ഭാരമുണ്ട് സാധാരണ റെയ്ഞ്ച് റോവറിന്. ടെസ്റ്റ് കണ്ടീഷനില്‍ റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ് സ്പോര്‍ട് 18.7 കിലോമീറ്റര്‍ മൈലേജ് നല്‍കും.
സെഡ്എഫ് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തോട് ഘടിപ്പിച്ചിരിക്കുന്നത്. സാധാരണ റെയ്ഞ്ച് റോവര്‍ വാഹനത്തിന് സമാനമായ ഓഫ്-റോഡിംഗ് ശേഷി ഹൈബ്രിഡ് റെയ്ഞ്ച് റോവറിനുമുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ ഹൈബ്രിഡ് റെയ്ഞ്ച് റോവര്‍ 6.9 സെക്കന്‍ഡ് നേരമെടുക്കുന്നു. ഇത് സാധാരണ റെയ്ഞ്ച് റോവറിനെക്കാള്‍ മികച്ചതാണ്. മണിക്കൂറില്‍ 225 കിലോമീറ്ററാണ് പരമാവധി വേഗത. ഇതും സാധാരണ റെയ്ഞ്ച് റോവറിനെ മറികടക്കുന്നു.