Just In
- 28 min ago ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- 1 hr ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 2 hrs ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 3 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
Don't Miss
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Movies 'ആ ചികിത്സകൾ നടത്തിയിട്ടുണ്ടാകും... പ്രായത്തിന്റേതായ മാറ്റവും'; ഭാവന പ്ലാസ്റ്റിക്ക് സർജറി ചെയ്തോ?
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ
മോട്ടോര്‍ യാത്രികരുടെ അവകാശങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ട്രാഫിക് ചെക്കിംഗുകളെ ഒരിക്കലും ഭയക്കേണ്ടതായി വരില്ല.
ട്രാഫിക് ചെക്കിംഗുകള്‍ക്ക് ഇന്ത്യയില്‍ മിക്കപ്പോഴും ലഭിക്കുന്നത് വില്ലന്‍ പരിവേഷമാണ്. എന്ത് കൊണ്ടാകം ഇത്? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ട്രാഫിക് ചെക്കിംഗുകളെ അഭിമുഖീകരിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഓരോ വാഹന ഉപഭോക്താക്കള്‍ക്കളുടെയും, ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു.
ഹെല്‍മറ്റും മറ്റ് റോഡ് നിയമങ്ങള്‍ പാലിച്ചാലും ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷൂറന്‍സ്, ആര്‍സി ബുക്ക് എന്നിങ്ങനെ നീളുന്ന നീണ്ട പരിശോധനാ ചടങ്ങുകളില്‍ ടൂവീലര്‍ യാത്രികര്‍ പെട്ട് പോകുന്നത് പതിവാണ്.
അതിനാല്‍ മിക്കപ്പോഴും ട്രാഫിക് ചെക്കിംഗുകളെ വെട്ടിച്ച് രക്ഷതേടുന്ന ഡ്രൈവര്‍മാരുടെ എണ്ണവും ഇന്ത്യയില്‍ നാള്‍ക്ക് നാള് വര്‍ധിക്കുകയാണ്.
ട്രാഫിക് ചെക്കിംഗുകളെ എന്തിനാണ് നാം ഭയക്കുന്നത്?
മോട്ടോര്‍ യാത്രികരുടെ അവകാശങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ട്രാഫിക് ചെക്കിംഗുകളെ ഒരിക്കലും ഭയക്കേണ്ടതായി വരില്ല. ഒരു മോട്ടോര്‍ യാത്രികന് നിയമം നല്കുന്ന അവകാശങ്ങള്‍ എന്തൊക്കെ, പരിശോധിക്കാം-
- വാഹന പരിശോധന
- വാഹനം പിടിച്ചെടുക്കാനുള്ള അവകാശം?
- ലൈസന്‍സ് പിടിച്ചെടുക്കാമോ?
- താക്കോല്‍ ഊരിയെടുക്കാന്‍ ട്രാഫിക് പൊലീസിന് അധികാരമുണ്ടോ?
- ഏതൊക്കെ തരത്തില്‍ പിഴകളെ അഭിമുഖീകരിക്കാം?
- സ്ത്രീകള്‍ കൂടെയുണ്ടെങ്കിൽ?
യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന് അല്ലെങ്കില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന് മാത്രമാണ് വാഹനം പരിശോധിക്കാനുള്ള അധികാരമുള്ളത്.
പരിശോധനാ വേളയില്‍ യൂണിഫോമില്‍ വന്നെത്തുന്ന ഉദ്യോഗസ്ഥന്റെ നെയിം പ്ലെയിറ്റ് തിരിച്ചറിഞ്ഞതിന് ശേഷം മാത്രം വാഹന രേഖകൾ കാണിക്കുക.
ഇനി നെയിം പ്ലെയിറ്റ് ഇല്ലാത്ത സാഹചര്യമാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേര്, തിരിച്ചറിയല്‍ രേഖ, ബാച്ച് നമ്പര്‍ എന്നിവ ചോദിക്കാന്‍ മോട്ടോര്‍ യാത്രികന് അവകാശമുണ്ട്.
ട്രാഫിക് കോണ്‍സ്റ്റബിളിന് വാഹനം പിടിച്ചെടുക്കാനുള്ള അധികാരം നിയമം നല്‍കുന്നില്ല.
വാഹനത്തിന്റെ മലിനീകരണ രേഖകള്‍ ആവശ്യപ്പെടാന്‍ പോലും കോണ്‍സ്റ്റബിളിന് അനുവാദമില്ല എന്നതാണ് യാഥാർത്ഥ്യം.
കാരണം നിയമപ്രകാരം മലിനീകരണ രേഖകൾ പരിശോധിക്കാനുള്ള അധികാരമുള്ളത് RTO യ്ക്കാണ്.
മാത്രമല്ല, നിങ്ങള്‍ കാറിനുള്ളില്‍ യാത്രക്കാർ ഇരിക്കവെ വാഹനം പിടിച്ചെടുക്കാനുള്ള അധികാരവും ട്രാഫിക് പൊലീസിന് നിയമം നൽകുന്നില്ല.
ട്രാഫിക് നിയമപ്രകാരം, അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍ക്ക് മുകളില്‍ പദവിയുള്ളവര്‍ക്ക് മാത്രമാണ് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മേല്‍ ചലാന്‍, നോട്ടീസ്, പിഴ എന്നിവ നല്കാന് അധികാരമുള്ളു.
അതേസമയം, അസിസ്റ്റൻഡ് സബ്-ഇൻസ്പെക്ടർ, സബ്-ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് സ്പോട് പിഴ സ്വീകരിക്കാം.
അസിസ്റ്റൻഡ് സബ്-ഇൻസ്പെക്ടറിന് താഴെ പദവിയുള്ളവര്‍ക്ക് ട്രാഫിക് നിയമലംഘനങ്ങളും ബന്ധപ്പെട്ട വാഹന നമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ് അധികാരമുള്ളത്.
ഈ ചോദ്യവും ഇന്ന് പലരും ചോദിക്കുന്നതാണ്. ഏതൊക്കെ സാഹചര്യങ്ങളില്‍ ട്രാഫിക് പൊലീസിന് ലൈസന്‍സ് പിടിച്ചെടുക്കാം?
ചുവന്ന ട്രാഫിക് സിഗ്നലുകള്‍ മറികടന്നാല്‍ ട്രാഫിക് പൊലീസിന് നിങ്ങളുടെ ലൈസന്‍സ് പിടിച്ചെടുക്കാം.
ഇതിന് പുറമെ, വാഹനത്തില്‍ അമിത ഭാരം കയറ്റിയാലും, ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയാലും ലൈസന്‍സ് പിടിച്ചെടുക്കപ്പെടാം.
മദ്യപിച്ച് വാഹനമോടിച്ചാല്‍, ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിച്ചാല്‍, അമിതവേഗതയില്‍ ഡ്രൈവ് ചെയ്താല്‍ എന്നീ കുറ്റങ്ങള്‍ക്കും ട്രാഫിക് പൊലീസിന് നിങ്ങളില്‍ നിന്നും ലൈസന്‍സ് പിടിച്ചെടുക്കാം.
എന്നാല്‍ പിടിച്ചെടുത്ത ലൈസന്‍സ് ചൂണ്ടിക്കാട്ടി റസീത് നല്‍കേണ്ട ഉത്തരവാദിത്വം ട്രാഫിക് പൊലീസിന് ഉണ്ട്.
പലപ്പോഴും ട്രാഫിക് ചെക്കിംഗുകളില്‍ കണ്ട് വരുന്ന സ്ഥിരം നടപടിയാണിത്.
എന്നാല്‍ വാഹനത്തില്‍ നിന്നും താക്കോല്‍ ഊരിയെടുക്കാനുള്ള അധികാരം നിയമം ട്രാഫിക് പൊലീസിന് നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്തരം സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ നിങ്ങള്‍ക്ക് എഫ്ഐആര്‍ ഫയല്‍ ചെയ്യാം.
കൂടാതെ, പരിശോധനാവേളയില്‍ നിങ്ങളുടെ വാഹനത്തിന്റെ ഡോര്‍ ബലമായി തുറന്ന് നിങ്ങളെ പുറത്തിറക്കാനുള്ള അധികാരവും ട്രാഫിക് പൊലീസിന് ഇല്ല.
ട്രാഫിക് ലംഘനങ്ങള്‍ക്ക് നിങ്ങളുടെ മേല്‍ ചുമത്തപ്പെടുന്ന പിഴയെ രണ്ട് തരത്തില്‍ സമീപിക്കാം.
—ട്രാഫിക് ഉദ്യോഗസ്ഥന് നല്കുന്ന ചലാന്‍ സ്ലിപില് ഒപ്പിട്ട് പിഴ അപ്പോള്‍ തന്നെ നല്‍കാം.
—ഇനി നിങ്ങള്‍ നിയമം ലംഘിച്ചില്ല എന്ന് വിശ്വസിക്കുന്നൂവെങ്കില്‍, ചലാന്‍ ഒപ്പിടാതെ കുറ്റം എതിര്‍ക്കുന്നൂ എന്ന് വ്യക്തമാക്കാവുന്നതാണ്.
ഇത്തരം സാഹചര്യത്തില്‍ നോട്ടീസുമായി നിങ്ങള്‍ക്ക് കോടതിയെ സമീപിച്ച് കേസില്‍ വാദം സമര്‍പ്പിക്കാവുന്നതാണ്.
ഇനി നിയമം അനുവദിക്കുന്നതിലും കൂടുതല്‍ തുകയാണ് ട്രാഫിക് ഉദ്യോഗസ്ഥന് പിഴ ചുമത്തിയത് എങ്കില്‍ കോടതിയില്‍ നേരിട്ടും നിങ്ങള്‍ക്ക് പിഴ ഒടുക്കാം.
വൈകിട്ട് ആറ് മണിക്ക് ശേഷം സ്ത്രീകള്‍ ഓടിക്കുന്ന വാഹനം പരിശോധിക്കണം എങ്കില്‍ വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടാവണം എന്ന് നിയമം വ്യക്തമാക്കുന്നു.
ഇനി വാഹനത്തില്‍ സ്ത്രീയുണ്ട് എങ്കില്‍ വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള വാഹന പരിശോധനകളിൽ വനിതാ പൊലീസിന്റെ സാന്നിധ്യം ചെക്കിംഗ് ഇന്‍സ്പെക്ടറോട് നിങ്ങൾക്ക് ആവശ്യപ്പെടാം.
മേല്പറഞ്ഞ അവകാശങ്ങള്‍ നിയമം ലംഘിക്കാനുള്ള മൗനാനുവാദം അല്ല എന്നതും പ്രത്യേകം ഇവിടെ ശ്രദ്ധിക്കണം.
നിയമം എല്ലാവരും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും നിങ്ങളെ സാഹയിക്കാനുമാണ് പൊലീസ് നിലകൊള്ളുന്നത്.
നിങ്ങള്‍ നിയമം ലംഘിച്ചൂവെങ്കില് പൊലീസുമായി സഹകരിക്കേണ്ടതും ഒരു ഉത്തമ ഇന്ത്യൻ പൗരന്റെ കടമയാണ്.