Just In
- 9 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 10 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 10 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 10 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി
രണ്ട് എൻജിനുകളും തകരാറിലായതിനെ തുടർന്ന് രോഗിയുമായി എത്തിയ സ്വകാര്യ എയര്‍ ആംബുലന്‍സ് ദില്ലിയിൽ ഇടിച്ചിറക്കി. യാത്രക്കാരുടെ ജീവനെയോർത്ത് അവസാനത്തെ പത്തുനിമിഷത്തിലാണ് ക്രാഷ് ലാന്റിനെ കുറിച്ചുള്ള തീരുമാനത്തിലെത്തിയതെന്ന് ക്യാപ്റ്റൻ അമിത് കൂമാർ പറഞ്ഞു.
തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത
മസ്തിഷ്കാഘാതമേറ്റ
ഒരു
രോഗിയും
മറ്റ്
ആറുപേരുമായി
പാട്നയിൽ
നിന്നും
വരും
വഴിയാണ്
വിമാനം
ഇടിച്ചിറക്കിയത്.
ദില്ലിയിലെ
തെക്ക്
പടിഞ്ഞാറെ
ഭാഗത്തുള്ള
നജാഫ്‌ഗഡ്
എന്ന
ആളൊഴിഞ്ഞ
പാടമായിരുന്നു
ക്രാഷ്
ലാന്റിംഗിനായി
തിരഞ്ഞെടുത്തത്.
ഒന്നിനുപുറകെയായി മറ്റേ എൻജിനും തകരാറിലാവുകയായിരുന്നു. എന്നാൽ പരിക്കുകളൊന്നും കൂടാതെ വിമാനം ഇടിച്ചിറക്കാൻ പൈലറ്റുമാർക്ക് സാധിച്ചു.
ആദ്യത്തെ എൻജിൻ തകരാറിലാകുമ്പോൾ ദില്ലിയിൽ നിന്ന് 40കിലോമീറ്റർ അകലെയായിരുന്നു. വിമാനത്തിൽ വേണ്ടത്ര ഇന്ധനമുണ്ടായതിനാൽ തകരാറ് കണക്കിലെടുക്കാതെ എയർപോർട് വരെ എത്താമെന്നുള്ള ഉദ്ദേശത്തിലായിരുന്നുവെന്ന് പൈലറ്റുമാർ അറിയിച്ചു.
അടുത്ത പത്ത് നിമിഷത്തിനുള്ളിൽ രണ്ടാമത്തെ എൻജിനും തകരാറിലായി. ആസമയം ദില്ലി എയർപോർടിൽ നിന്നും 15കിലോമീറ്റർ അകലെയായിരുന്നു എന്നാൽ അവിടെവരെ എത്താൻകഴിയില്ലെന്നുറപ്പുള്ളതിനാൽ ഇടിച്ചിറക്കാനുള്ള തീരുമാനത്തിലായിരുന്നു.
വലത്തോട്ടേക്ക് തിരിഞ്ഞാൽ ഹരിയാന, ഇടത്തോട്ടേക്ക് തിരിഞ്ഞാൽ നജാഫ്‌ഗഡ് നഗരം. ആ നിർണായക നിമിഷത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ച്പോയി എന്നാണ് ക്യാപ്റ്റൻ അമിത് കുമാർ വ്യക്തമാക്കിയത്.
3,000അടിയിലും കുറവ് ഓൾടറ്റിട്യൂഡിൽ പറക്കാൻ കഴിഞ്ഞതിനാൽ താഴെക്കുള്ള വീക്ഷണം സുഗമമായിരുന്നു. മാത്രമല്ല എയർ ട്രാഫിക് കൺട്രാൾ റൂമുമായി ബന്ധം പുലർത്തുന്നുമുണ്ടായിരുന്നു.
അവസാനത്തെ പത്ത്നിമിഷത്തിനകം ഇടിച്ചിറക്കാനുള്ള ആളൊഴിഞ്ഞ നെൽപ്പാടം കണ്ടെത്തി. നജാഫ്‌ഗാറിലെ കെയിർ എന്നൊരു ചെറുഗ്രാമമായിരുന്നുവത്.
ഇലക്ട്രിക് പോസ്റ്റുകളോ മറ്റ് തടസ്സങ്ങളോ ഉണ്ടായിരുന്നില്ല മാത്രമല്ല ആൾതാമസവും 100 മീറ്റർ അകലെയായിരുന്നു. തുടർന്ന് ഇടിച്ചിറക്കാനുള്ള തീരുമാനമെടുത്തുവെന്ന് ക്യാപ്റ്റൻ അറിയിച്ചു.
രോഗിയടക്കമുള്ള മറ്റ് ആളുകളുടെ ജീവന് ആപത്ത് വരാത്ത രീതിയിൽ ലാന്റ് ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള ക്യാപ്റ്റൻ പറഞ്ഞു.
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർടിൽ നിന്നും പത്ത് കിലോമീറ്റർ അകലെ ഏകദേശം ഉച്ചയ്ക്ക് 2.40ഓടുകൂടിയാണ് വിമാനം ഇടിച്ചിറക്കിയത്.
61 വയസ് പ്രായമുള്ള രോഗി വീരേന്ദ്രർ റോയിയെ ഉടനടി ജാർഗണിലെ ഒരു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ്
ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു