Just In
- 22 min ago സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- 44 min ago ടാറ്റയ്ക്ക് ധൈര്യമുണ്ടോ ഇങ്ങനെ ചെയ്യാൻ? എല്ലാ പണിക്കും ഡിസ്കൗണ്ടുമായി ഹ്യുണ്ടായിയുടെ സർവീസ് ക്യാമ്പ്
- 1 hr ago വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി റെനോ-നിസാൻ സഖ്യം; അണിയറിൽ 4 പുത്തൻ മോഡലുകൾ
- 2 hrs ago വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്ന സൂപ്പർ താരത്തെ മനസിലായോ, ഇദ്ദേഹത്തിൻ്റെ കളക്ഷൻ കണ്ട് നോക്കിയാലോ
Don't Miss
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Sports IPL 2024: പ്രശ്നം രോഹിത്തും ഹാര്ദിക്കുമായല്ല, വില്ലന്‍ ബൗച്ചര്‍! എല്ലാത്തിനും കാരണം- തെളിവിതാ
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Movies ഷാരൂഖ് എപ്പോഴും നയന്‍താരയെക്കുറിച്ച് സംസാരിക്കും; നയന്‍ ഷാരൂഖിന്റെ കടുത്ത ആരാധിക!
- Technology മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
- Finance അദാനി പവറിൽ നിന്നും 4000 കോടിയുടെ കരാർ, വിപണിയിൽ കുതിച്ച് പൊതുമേഖലാ ഓഹരി, കൂടെക്കൂട്ടുന്നോ..
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്
ഡ്രൈവിംഗ് എന്നത് അഹങ്കാരത്തോടെ ഉപയോഗിക്കേണ്ട ഒരു അധികാരമല്ല മരിച്ച് സൂക്ഷമതയോട് ഉപയോഗിക്കേണ്ട ഒരു അവകാശവും പദവിയുമാണ്.
മറ്റ് റോഡ് ഉപയോക്താക്കൾ അല്ലെങ്കിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന് തോന്നിക്കുന്ന ചെറിയ സംശയാസ്പദമായ പ്രവർത്തികൾ പോലും ശ്രദ്ധയിൽ പെട്ടാൽ അധികാരികൾക്ക് ഈ പദവി എടുത്തുകളയാൻ കഴിയും.
RTO യുടെ ഈ അധികാരമാണ് തികച്ചും കഠിനമായ വഴിയിലൂടെ വയനാടി സ്വദേശിയായ എം ഷാജി തിരിച്ചറിഞ്ഞത്. തമാശയായി താൻ ഓടിച്ചിരുന്ന ബസിന്റെ ഗിയറുകൾ മാറ്റാൻ രണ്ട് പെൺകുട്ടികളെ അവസരം നൽകിയതിന് തന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യ്തതോടെയാണ് ഷാജിക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.
ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുമായി കേരള-ഗോവ റോഡ് യാത്രയിലാണ് സംഭവം. തമാശയ്ക്കായി പെൺകുട്ടികൾ ഓടികൊണ്ടിരിക്കുന്ന ബസ്സിന്റെ ഗിയറുകൾ മാറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഡ്രൈവറിന് പിടി വീണത്.
വീഡിയോ കാണിക്കുന്നത് പോലെ, താൻ ഓടിക്കുന്ന ബസിന്റെ ഗിയറുകൾ ട്രാഫിക് അവസ്ഥകളെ അടിസ്ഥാനമാക്കി മാറ്റാൻ രണ്ട് പെൺകുട്ടികളെ ബസ് ഡ്രൈവർ അനുവദിക്കുന്നതായി കാണുന്നു.
ഉയർന്ന ഗിയറിലേക്കും, താഴ്ന്ന ഗിയറിലേക്കും എപ്പോൾ മാറ്റണമെന്ന് ഡ്രൈവർ കൃത്യമായി പെൺകുട്ടികളോട് പറയുന്നതായിട്ടും കാണാം. ഈ സംഭവത്തോട് അനുബന്ധിച്ച് വയനാട് സ്വദേശിയായ ഡ്രൈവർ എം. ഷാജിയെ ചോദ്യം ചെയ്ത ശേഷം, അശ്രദ്ധമായ അപകടകരമായി ഡ്രൈവിംഗിന് RTO തന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
ഒരു വാഹനത്തിന്റെ നിയന്ത്രിക്കാൻ സഹയാത്രികരെ അനുവദിക്കുന്നത് വാഹന നിയന്ത്രണം നഷ്‌ടപ്പെടാൻ ഇടയാക്കും, പ്രത്യേകിച്ചും ഡ്രൈവർക്ക് അടിയന്തിര എന്തെങ്കിലും ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ.
സ്റ്റിയറിംഗ്, ബ്രേക്കുകൾ, ഗിയർ ഷിഫ്റ്റർ, ക്ലച്ച്, ആക്‌സിലറേറ്റർ എന്നിവയുൾപ്പെടെ ഒരു വാഹനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും വാഹനത്തിന്റെ ഡ്രൈവറിന്റെ പക്കൽ ഉണ്ടായിരിക്കേണ്ടതിന്റെ കാരണം ഇതാണ്.
ബസ് പോലുള്ള ഒരു വലിയ വാഹനത്തിൽ, സഹയാത്രികർക്ക് നിയന്ത്രണങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നത് കൂടുതൽ അപകടകരമാണ്, കാരണം വലിയ വാഹനങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയില്ല.
മാത്രമല്ല വളരെ പെട്ടെന്ന് ഇവ നിയന്ത്രണാതീതമാവുകയും ചെയ്യും. ഒരു ബസ് ഉൾപ്പെടുന്ന റോഡ് അപകടത്തിൽ സാധാരണയായി നിരവധി ജീവൻ വരെ നഷ്ടപ്പെടാം.
ഒരു അടിയന്തിര സാഹചര്യം ഉണ്ടായാൽ, വേഗത്തിൽ നിയന്ത്രണം വീണ്ടെടുക്കാൻ ബസ് ഡ്രൈവർക്ക് കഴിഞ്ഞേക്കില്ല. ഒരു സെക്കൻഡ് പോലും ശ്രദ്ധ തെറ്റിയാൽ അപകടം സംഭവിച്ചേക്കാം.
ഇന്ത്യൻ റോഡുകൾ വളരെ പ്രവചനാതീതമാണ്, പതിവ് ഡ്രൈവിംഗിനിടെ അടിയന്തിര സാഹചര്യങ്ങളുംം അവസ്ഥകളുംം വളരെ സാധാരണമാണ്, അതിനാലാണ് RTO ബസ് ഡ്രൈവർക്കെതിരെ കർശനമായ നടപടി സ്വീകരിച്ചത്. ഈ സംഭവവും മറ്റെല്ലാ ബസ് ഡ്രൈവർമാർക്കും ഒരു പാഠമാകും.