Just In
- 29 min ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 1 hr ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 2 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 2 hrs ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
Don't Miss
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Movies 'അയാൾ അറിഞ്ഞുകൊണ്ട് സൗകര്യം ചെയ്യുന്നതുപോലെ തോന്നി, പരാതിപ്പെട്ടിട്ടും പുല്ലുവിലയാണ് തന്നത്'; ആലീസ്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജനറലിനെ ഇനി അര്‍വിന്ദ് നയിക്കും
ജനറല്‍ മോട്ടോഴ്സ് ഇന്ത്യയുടെ പ്രസിഡന്‍ഡ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് അര്‍വിന്ദ് സക്സേന നിയമിതനായി. മാര്‍ച്ച് ഒന്നുമുതല്‍ ഈ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ അറിയിക്കുന്നു.
ഇതുവരെ ഈ സ്ഥാനം വഹിച്ചിരുന്നത് ലോവല്‍ പാഡോക്ക് ആണ്. ഇദ്ദേഹത്തെ ജനറല്‍ മോട്ടോഴ്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ ആസൂത്രണവിഭാഗത്തിന്റെ വൈസ് പ്രസിഡണ്ടായാണ് നിയമനം.
അര്‍വിന്ദ് സക്സേനയ്ക്ക് മേഖലയിലുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയം ജനറല്‍ മോട്ടോഴ്സിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് കമ്പനിയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ടാ സ്റ്റീഫന്‍ ജേക്കോബി പ്രത്യാശിച്ചു. ദീര്‍ഘകാല വളര്‍ച്ചയെ ഉന്നം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തങ്ങളിപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ജേക്കോബി സൂചിപ്പിച്ചു. ഈ വഴിയില്‍ അര്‍വിന്ദ് സക്സേനയുടെ സംഭാവനകള്‍ക്കായി തങ്ങള്‍ നോക്കിയിരിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയിലും അന്തര്‍ദ്ദേശീയതലത്തിലും മികച്ച അനുഭവപരിയമുള്ളയാണ് അര്‍വിന്ദ് സക്സേന. ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വിപണിയെ ഏറ്റവും അടുത്തറിയുന്നയാളുമാണിദ്ദേഹം. വില്പന, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ ഇദ്ദേഹത്തിനുള്ള മുന്‍പരിചയമാണ് ജനറലിനെ ആകര്‍ഷിച്ചതും റിക്രൂട്മെന്റിലേക്ക് നയിച്ചതും.
80കളുടെ തുടക്കത്തില്‍ എസ്കോര്ട്സ് ലിമിറ്റഡിലാണ് അര്‍വിന്ദിന്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീടിദ്ദേഹം ബജാജിലും മാരുതിയിലുമെല്ലാം പ്രവര്‍ത്തിക്കുകയുണ്ടായി. ഫിയറ്റ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം പങ്കാളിയായിരുന്നു.
കരിമ്പുകച്ചട്ടം
ലംഘിച്ച്
വാഹനങ്ങളിറക്കുവാന്
സര്‍ക്കാരിനെ
കബളിപ്പിച്ചതിന്റെ
പേരില്‍
പ്രതിച്ഛായ
നഷ്ടമായി
നില്ക്കുന്ന
ജനറല്‍
മോട്ടോഴ്സിനെ
മികച്ച
നിലയിലെത്തിക്കുക
എന്നത്
സക്സേനയ്ക്ക്
മുന്നിലുള്ള
പ്രധാന
വെല്ലുവിളിയാണ്.