Just In
- 44 min ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- 12 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 14 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 15 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
Don't Miss
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ
എഴുപതുകളിലെ ചില ക്ലാസിക് കാറുകൾ എപ്പോഴെങ്കിലും കാണാൻ ആഗ്രഹിച്ചിട്ടുണ്ടോ? വെയിൽസിലെ 200 അടി താഴ്ചയുള്ള ഒറ്റപ്പെട്ട ഖനിക്കുള്ളിലാണ് പുറംലോകം കാണാനാകാതെ കിടക്കുന്ന വാഹനങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്.1960ൽ അടയ്ക്കപ്പെട്ട ഈ ഖനിയിൽ നൂറിയിലധികം കാറുകളാണ് തുരുമ്പെടുത്ത് കിടക്കുന്നത്.
സാഹസികയാത്രയുടെ
ഭാഗമായി
നടത്തിയ
തിരച്ചിലിലാണ്
ചില
അർബൻ
എക്സ്പ്ലോററുകൾ
കാറുകളുടെ
ഈ
ശവപറമ്പ്
കണാനിടയായത്.
ഏകദേശം
നാല്
മണിക്കൂർ
ഗുഹയ്ക്കുള്ളിൽ
അലഞ്ഞുതിരിഞ്ഞതിനു
ശേഷമാണ്
ഞെട്ടിപ്പിക്കുന്ന
ഈ
കാഴ്ച
കാണ്ടതെന്ന്
സംഘം
വ്യക്തമാക്കി.
കൂടുതൽ
വാർത്തകൾ
ചുവടെ
താളുകളിൽ
കൊടുത്തിരിക്കുന്നു
സാഹസിക യാത്രികരിൽ ഒരാളായ ഗ്രിഗരി റിവോലെറ്റ് പറഞ്ഞത് ഇപ്രകാരമാണ് : വലിയ കയറുപയോഗിച്ചാണ് ഈ ഗുഹയ്ക്ക് ഉള്ളിലേക്ക് ഇറങ്ങാൻ കഴിഞ്ഞത്.
പാറ വഴുക്കലുള്ളതായിരുന്നു കൂടാതെ പാറയുടെ ചെറിയ കഷ്ണങ്ങൾ പൊടിഞ്ഞ് വീഴുന്നതിനാൽ വളരെ കരുതലോടെയാണ് ഗുഹയ്ക്കുള്ളിൽ ഇറങ്ങിയത്.
വഴുക്കലുള്ളതും ഇരുട്ട് നിറഞ്ഞതുമായ ഗുഹയ്ക്കുള്ളിലൂടെയുള്ള യാത്ര വളരെ അപകടം നിറഞ്ഞതായിരുന്നു. എന്നിരുന്നാലും വെല്ലുവിളികൾ ഏറ്റെടുത്ത് യാത്ര തുടർന്നു.
ഒടുവിലാണ് തുരുമ്പെടുത്ത നിലയിൽ അധികമാരും കാണാത്ത എഴുപതുകളിലെ കാർ ശേഖരങ്ങൾ കാണാനിടയായത്.
ഒരുപക്ഷെ അപകടത്തിൽ പെട്ട് കൊക്കയിലേക്ക് മറിഞ്ഞുപോയതാകാം ഇവ. വലിച്ച് കയറ്റാനുള്ള ബുദ്ധിമുട്ട് കാരണം ഉപേക്ഷിച്ചു പോയതാകാനുള്ള സാധ്യതയുണ്ടെന്ന് റിവോലെറ്റ് പറഞ്ഞു.
എന്നിരുന്നാലും വളരെ ഗംഭീരമായ ഒരനുഭവം തന്നെയെന്ന് തങ്ങൾക്കുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
1830ൽ പ്രവർത്തനമാരംഭിച്ച ഈ ഖനി ചില സാങ്കേതിക കാരണങ്ങളാൽ വെൽഷ് ഗവൺമെന്റ് അടച്ച് പൂട്ടുകയായിരുന്നു. പിന്നീട് ഇങ്ങോട്ട് ഒറ്റപ്പെട്ട ദുരൂഹത നിറഞ്ഞ സ്ഥലമായി മാറ്റപ്പെടുകയാണുണ്ടായത്.