Just In
- 2 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 3 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 3 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 4 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Sports IPL 2024: രാമനാഥന് പവര്‍ ഹിറ്റിംഗും വശമുണ്ട്!! ഡല്‍ഹിയെ അടിച്ചൊതുക്കി അശ്വിന്റെ രക്ഷാപ്രവര്‍ത്തനം
- Movies ട്രെയിനില്‍ വിശന്നിരുന്ന എനിക്ക് ഭക്ഷണം തന്ന ആ യുവാവ്; സുരേഷ് ഗോപിയെക്കുറിച്ച് മണിയന് പിള്ള രാജു
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്
യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോക പ്രശസ്ത നിര്‍മാതാക്കളായ ബോയിംഗ് 'ഇക്കോ വോയേജ് ' എന്ന പുതിയ ആളില്ലാ അന്തർവാഹിനി കപ്പലിന് രൂപം കൊടുത്തിരിക്കുന്നു. കടലിന്റെ ആഴത്തട്ടിലേക്ക് പര്യവക്ഷേണം നടത്തുന്ന ബോയിംഗിന്റെ എക്കോ സീരീസിൽപ്പെടുന്ന മൂന്നാമത്തെ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ(എയുവി) ആണിത്.
ഉത്തരകൊറിയൻ മുങ്ങിക്കപ്പൽ തിരോധാനം മൂന്നാം ലോകയുദ്ധത്തിന് സാധ്യത
മാസത്തോളം
സമുദ്രാന്തർ
ഭാഗത്ത്
കിടന്നുകൊണ്ട്
സ്വയമേവ
ദൗത്യങ്ങൾ
ചെയ്യാനുള്ള
കഴിവുണ്ടെന്നുള്ളതാണ്
ഈ
അന്തർവാഹിനിയുടെ
പ്രത്യേകത.
റീചാർജ്
ചെയ്യാൻ
കഴിയുന്ന
ഹൈബ്രിഡ്
പ്രോപൽഷൻ
പവർ
സിസ്റ്റമാണ്
എക്കോ
വോയേജിന്
ഈ
കഴിവ്
നൽകുന്നത്.
ബോയിംഗ്
വളരെ
ആകാംക്ഷയോടെയാണ്
ഇക്കോ
ഫാമിലിയിലേക്ക്
ഈ
മൂന്നാം
തലമുറ
അന്തർവാഹിനിയെ
വരവേറ്റത്.
മുൻഗാമികളായ 32അടി നീളമുള്ള ഇക്കോ സീക്കർ, 18 അടി നീളമുള്ള ഇക്കോ റേഞ്ചർ എന്നിവയേക്കാൾ നീളമുണ്ട് മഞ്ഞയും ചാരനിറത്തിലുമുള്ള ഈ അന്തർവാഹിനിക്ക്. 51 അടിയാണിതിന്റെ നീളം.
കടൽത്തട്ടിലെ സോണാർ സർവെ, റേഡിയേഷൻ മേഖലകൾ കണ്ടെത്തൽ, കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തൽ, കടലിലെ എണ്ണ-വാതക ഖനികളെ കുറിച്ച് പഠനം നടത്തൽ എന്നീ ദൗത്യങ്ങൾക്കായിരിക്കും ഈ ആളില്ലാ അന്തർവാഹിനിയെ ഉപയോഗിക്കുക.
മുൻഗാമികളെ കൊണ്ട് അസാധ്യമായിരുന്ന ദൗത്യങ്ങള്‍ക്കായാണ് ബോയിംഗ് ഈ ഭീമൻ മുങ്ങിക്കപ്പലിന് രൂപം കൊടുത്തിരിക്കുന്നത്.
കടലിനുള്ളിൽ വച്ച് തന്നെ ഡാറ്റ ശേഖരിച്ച് യഥാസമയത്ത് അത് ഉപയോക്താക്കളിൽ എത്തിക്കാൻ എക്കോ വോയേജിന് സാധിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഓപ്പറേഷൻ നടത്തുന്നതിനായി നിലവിലുള്ള എയുവികൾക്ക് സർഫേസ് ഷിപ്പുകളുടേയും ക്രൂവിന്റേയും ആവശ്യമുണ്ടായിരുന്നു, എന്നാൽ ഇക്കോ വോയേജിന് പൂർണമായും സ്വതന്ത്രമായി ദൗത്യങ്ങൾ ഏറ്റെടുക്കാനുള്ള കഴിവുണ്ട്.
ഇക്കോ വോയേജറിന്റെ രണ്ട് മുൻഗാമികൾക്കും ഓട്ടോണമസായി രണ്ട് മൂന്ന് ദിവസങ്ങൾ മാത്രമെ വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവുണ്ടായിരുന്നുള്ളൂ.
ഇക്കോ വോയേജറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സാങ്കേതികത ദീർഘകാലത്തേക്ക് കടൽത്തട്ടിൽ കഴിയുന്നതിന് ഈ അന്തർവാഹിനിയെ പ്രാപ്തമാക്കുന്നു.
ജലാന്തർഭാഗത്തെ റോബോട്ടുകൾ എന്നാണ് ഈ എയുവികളെ വിശേഷിപ്പിക്കുന്നത്. ബോയിംഗിന്റെ ഈ ഇക്കോ കപ്പലുകൾ കടൽത്തട്ടിലെ പര്യവേക്ഷണം മുതൽ മിലിട്ടറി നിരീക്ഷണങ്ങൾക്കായും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഇക്കോ റോഞ്ചർ നാഷണൽ ഓഷ്യാനിക് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ടേഷൻ സംഘടിപ്പിച്ച ഓഷ്യാനിക് ആൻത്രപോളജി പഠനത്തിൽ പങ്കാളിയായിരുന്നു.
മൂന്ന് വർഷം മുൻപ് തന്നെ ബോയിംഗ് എൻജിനീയർമാർ ഇക്കോ വോയേജറിന്റെ രൂപകല്പനയാരംഭിച്ചിരുന്നു.
യുഎസ് പ്രതിരോധ വിഭാഗത്തിനും, ഇന്റർനാഷണൽ ഗവൺമെന്റുകൾക്കും, മറ്റ് ഏജൻസികൾക്കുമായിട്ട് അമ്പത് വർഷക്കാലമായി ബോയിംഗ് എയുവി സാങ്കേതികതയും കപ്പലുകളും നിർമ്മിച്ച് തുടങ്ങിയിട്ട്.
രണ്ട്-മൂന്ന് മാസത്തിനുള്ളിൽ കാലിഫോർണിയൻ തീരപ്രദേശത്ത് വച്ചാണ് ഇക്കോ വോയേജറിന്റെ പരീക്ഷണയാത്ര നടക്കുക.
ഐഎൻഎസ് വിശാഖപട്ടണം ഭീമൻ യുദ്ധകപ്പലിന്റെ നിങ്ങളറിയാത്ത ചില കാര്യങ്ങൾ
സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി പെൺപടകൾ