മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

സാങ്കേതികവിദ്യയും പുതിയ മുന്നേറ്റങ്ങളും ഏതാനും വർഷങ്ങൾ കൂടുമ്പോൾ രൂപകൽപ്പനകളും സ്റ്റൈലിംഗും മാറ്റിമറിക്കുന്ന ഒരു നിരന്തരമായ ഇടമാണ് വാഹന വിപണി. നിലവിലെ ആധുനിക കാറുകൾ ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വിപണിയിൽ എത്തിയ കാറുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

നിങ്ങൾ 90 കളിൽ ജനിച്ച ആളാണെങ്കിൽ, റോഡുകളിൽ കാറുകളുടെ എണ്ണം കൂടുന്നതും മോഡലുകളുടെ ദ്രുതഗതിയിലുള്ള മാറ്റവും നിങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാൽ നിങ്ങളെ ഇന്നും മധുരമായ ഒരുപിടി ഓർമ്മകളിലേക്ക് തിരികെ കൊണ്ടുപോകുന്ന കാറുകൾ ഏതാണ്? അത്തരം 10 കാറുകൾ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തുന്നുണ്ട്. ഇവ കൂടാതെ ഏതെങ്കിലും അഭിപ്രായങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

മാരുതി 800

സർക്കാറിന്റെയും സുസുക്കിയുടെയും സംയുക്ത പരിശ്രമത്തിലൂടെ ആരംഭിച്ച മാരുതി സുസുക്കിയുടെ ആദ്യ തലമുറ SS 80 എന്നറിയപ്പെട്ടു. 50,000 രൂപയിൽ താഴെയുള്ള വിലയിൽ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന കാറായതിനാൽ ഇത് അക്കാലത്തെ ഒരു സെൻസേഷനായി മാറി.

അന്നത്തെ മിക്ക ഇന്ത്യൻ കുടുംബങ്ങളുടെയും ആദ്യത്തെ കാറാണ് മാരുതി സുസുക്കി 800, 2014 -ൽ ആൾട്ടോ മാറ്റി സ്ഥാപിക്കുന്നതിന് മുമ്പ് പതിറ്റാണ്ടുകളായി ഇത് ഉൽ‌പാദനത്തിൽ തുടർന്നു.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

മാരുതി 1000

800 വിജയകരമായി സമാരംഭിച്ചതോടെ ഇന്ത്യയിൽ വിപണിയിലെത്തിയ രണ്ടാമത്തെ കാറാണ് 1000, പിന്നീട് ഇത് എസ്റ്റീം എന്നറിയപ്പെട്ടു. നാല് ഡോറുകളുള്ള സെഡാൻ മിഡിൽ ക്ലാസ് കുടുംബങ്ങളുടെ ഒരു സ്റ്റാറ്റസ് ചിഹ്നമായി മാറി.

എല്ലാവരും ഒരു എസ്റ്റീം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. കൂടാതെ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ സെഡാനാണിത്. 46 ഹോർസ്പവർ എഞ്ചിനാണ് മാരുതി സുസുക്കി 1000 -ൽ ആദ്യം വന്നിരുന്നത്. പിന്നീട്, 1.3 ലിറ്റർ എഞ്ചിൻ ഉപയോഗിച്ചാണ് എസ്റ്റീം എത്തിയത്.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

മാരുതി സുസുക്കി സെൻ

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ മൂന്നാമത്തെ കാറായിരുന്നു ഇത്. 800 -ൽ നിന്നും പ്രീമിയം ചോയിസായി വാഹനം 1993 -ൽ ലോഞ്ച് ചെയ്യപ്പെട്ടു. വലിയ ക്യാബിൻ സ്പെയിസ് വാഗ്ദാനം ചെയ്തതിനാൽ സെൻ ഇന്ത്യയിൽ വളരെ പ്രചാരമുള്ളതായി മാറി.

1994 മുതൽ യൂറോപ്യൻ വിപണികളിലേക്ക് കയറ്റുമതി ചെയ്തതിനുശേഷം ഇന്ത്യയുടെ ആദ്യത്തെ വേൾഡ് കാർ എന്നാണ് ഇതിനെ വിളിച്ചിരുന്നത്.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

പ്രീമിയർ പദ്മിനി

നാല് സീറ്റർ, നാല് ഡോറുകളുള്ള പ്രീമിയർ പദ്മിനി ഇന്ത്യൻ വിപണിയിൽ പതിറ്റാണ്ടുകളായി സജീവമായിരുന്നു. 90 കളിൽ വാഹനം യഥാർത്ഥത്തിൽ അതിന്റെ ഉൽപാദന ജീവിതത്തിന്റെ അവസാനത്തിലേക്ക് വരികയായിരുന്നു.

പ്രീമിയർ പദ്മിനി 1964 -ൽ ഫിയറ്റ് 1100 ഡിലൈറ്റ് എന്ന പേരിൽ സമാരംഭിച്ചു, പിന്നീട് അതിന്റെ പേര് മാറ്റുകയായിരുന്നു. അക്കാലത്തെ ഒരു ആഢംബര കാറായിരുന്നു ഇത്. ഇന്നും തങ്ങളുടെ പ്രീമിയറിനെ മുറുകെ പിടിക്കുന്ന ധാരാളം പേരുണ്ട്. പ്രീമിയർ പ്രേമികളുടെ പട്ടികയിൽ മമ്മൂട്ടി, രജനികാന്ത് തുടങ്ങിയവർ ഉൾപ്പെടുന്നു.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

ഒപെൽ അസ്ട്ര

1996 -ൽ ഇന്ത്യയിലെ മാസ് സെഗ്മെന്റ് ഉപഭോക്താക്കൾക്ക് ജർമ്മൻ എഞ്ചിനീയറിംഗിന്റെ രുചി ഒപെൽ അസ്ട്ര നൽകി. കുറ്റമറ്റ ബിൽഡ് ക്വാളിറ്റി, പ്രീമിയം ഇന്റീരിയറുകൾ എന്നിവയ്ക്ക് പേരുകേട്ട എൻട്രി ലെവൽ കാറാണിത്.

പെട്രോളും ഡീസൽ എഞ്ചിനും ഉപയോഗിച്ചാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയത്. പെട്രോൾ എഞ്ചിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ഒപെൽ വാഗ്ദാനം ചെയ്തു. സൺറൂഫിനൊപ്പം വന്ന കാറിന്റെ ക്ലബ് വേരിയന്റും ഒപെൽ അവതരിപ്പിച്ചു.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

ടാറ്റ സിയറ

90-കളിലെ നിരവധി കുട്ടികൾ വ്യക്തമായി ഓർമ്മിക്കുന്ന ഒരു കാറാണ് ടാറ്റ സിയറ. മൂന്ന്-ഡോർ എസ്‌യുവി 1991 ൽ ലോഞ്ച് ചെയ്തു, പിന്നിൽ ഒരു വലിയ ഗ്ലാസ് വിൻഡോ വാഗ്ദാനം ചെയ്തിരുന്നു.

പൂഷോ ഡീസൽ എഞ്ചിനോടൊപ്പം വന്നിരുന്ന ഇതിന് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും റിയർ ഡിഫറൻഷ്യൽ ലോക്കുകളും ഉണ്ടായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, സിയറ വിപണിയിൽ അത്ര വിജയമായിരുന്നില്ല.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

മിത്സുബിഷി ലാൻസർ

90 കളുടെ അവസാനത്തിലാണ് ലാൻസർ സംമാരംഭിച്ചത്. ജപ്പാനിൽ നിന്നുള്ള പെർഫോമൻസ് സെഡാൻ ഇന്ത്യയിൽ വളരെ പ്രചാരമുള്ളതായി, പ്രത്യേകിച്ചും എഞ്ചിൻ സിറ്റ് വന്നതിനാൽ.

ലാൻസർ വിപണിയിൽ മാന്യമായി പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും വലിയൊരു ജനക്കൂട്ടത്തെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

ടാറ്റ എസ്റ്റേറ്റ്

യൂറോപ്യൻ രാജ്യങ്ങളിൽ സ്റ്റേഷൻ വാഗണുകൾ പ്രചാരത്തിലായിരിക്കുമ്പോൾ, ടാറ്റ ഇന്ത്യയിൽ എസ്റ്റേറ്റ് പുറത്തിറക്കി. വളരെ വിശാലമായ ഒരു കാറായിരുന്നു ഇത്, കുടുംബങ്ങൾക്ക് തികഞ്ഞ മൂല്യം വാഗ്ദാനം ചെയ്തു.

എന്നിരുന്നാലും, വാഹനം അത്ര ജനപ്രിയമായില്ല. 90 -കളിൽ പോലും കാർ റോഡുകളിൽ വളരെ സാധാരണമായിരുന്നില്ല.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

ഹിന്ദുസ്ഥാൻ അംബാസഡർ

ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച കാറാണ് അംബാസഡർ. 1957 -ൽ ലോഞ്ച് ചെയ്ത സെഡാൻ 57 വർഷത്തോളം ഉൽ‌പാദനത്തിൽ തുടർന്നു, ഇത് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ കാലം ഉൽ‌പാദനത്തിലുണ്ടായിരുന്ന കാറാണ്.

ഒരു മോണോകോക്ക് ചാസിയിൽ നിർമ്മിച്ച അംബാസഡർ ഒരു സ്റ്റേഷൻ വാഗൺ ഉൾപ്പെടെ വിവിധ രൂപങ്ങളിൽ സംമാരംഭിച്ചുവെങ്കിലും അവയൊന്നും സെഡാൻ പതിപ്പ് പോലെ ജനപ്രിയമായില്ല.

മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

ഹിന്ദുസ്ഥാൻ കോണ്ടസ

ഇന്ത്യൻ മസിൽ കാർ എന്ന് അറിയുന്ന ഹിന്ദുസ്ഥാൻ കോണ്ടസ 1983 ലാണ് പുറത്തിറക്കിയത്. വോക്‌സ്‌ഹാൾ വിക്ടർ സീരീസിനെ അടിസ്ഥാനമാക്കി, നാല് ഡോറുകളുള്ള സെഡാൻ വന്നത് 88 ഹോർസ് പവറുള്ള എഞ്ചിനുമായാണ്.

അത് അക്കാലത്ത് വളരെ ശക്തമായി കണക്കാക്കപ്പെട്ടിരുന്നു . കോണ്ടസ ഒരു പ്രതീക നാമമാണ്, ഇത് നിരവധി സിനിമകളിലും ഉപയോഗിച്ചിരുന്നു. വാസ്തവത്തിൽ, കാറിന്റെ നന്നായി പരിപാലിക്കുന്ന നിരവധി ഉദാഹരണങ്ങൾ രാജ്യത്ത് ഇന്നും ലഭ്യമാണ്.

More from DriveSpark

Article Published On: Wednesday, August 5, 2020, 8:30 [IST]
English summary
Cars That Raises Sweet Memories In The Minds Of 90s Kids. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X