ശത്രുക്കൾക്ക് ഒരു താക്കീതായി ചൈനയ്ക്ക് അത്യാധുനിക പടക്കപ്പൽ
ചൈനീസ് നാവികസേനയുടെ കരുത്ത് വർധിപ്പിക്കാൻ പുതിയ യുദ്ധക്കപ്പലിന് കൂടി രൂപം നൽകി. മിസൈലുകൾ നശിപ്പിക്കാനായി ആധുനിക രീതിയിൽ നിർമ്മാണം നടത്തിയിട്ടുള്ള പടകപ്പലുകളിലൊന്നാണിത്.
പുട്ടിനെ തളയ്ക്കാൻ ബ്രിട്ടന്റെ ഭീമൻ യുദ്ധക്കപ്പലുകൾ
അമേരിക്കൻ നാവികസേനയുടെ അർലെഗ് ബർക്ക് മിസൈൽ ഡിസ്ട്രോയറിന് സമാനമായ ടൈപ്പ് 052ഡി മിസൈൽ ഡിസ്ട്രോയർ ആണ് ഈ പടക്കപ്പൽ.

വ്യോമാക്രമണങ്ങൾ കണ്ടെത്താൻ കഴിയുന്ന ടൈപ്പ് 346 ആരെ റഡാർ സിസ്റ്റമാണ് 7,000ടൺ ഭാരമുള്ള ഈ പടക്കപ്പലിലുള്ളത്.

ഇതുകൂടാതെ 64 എച്ച്ക്യൂ-9 റെഡ് ബാനർ മിസൈലുകൾ, 8 വൈജെ-62 ആന്റി ഷിപ്പ് മിസൈലുകൾ, 130 മില്ലിമീറ്ററ്‍ നീളമുള്ള ഷിപ്പ് ഗൺ, 6 ആന്റി-സബ്മറൈൻ ടോർപ്ഡോസ് എന്നീ യുദ്ധസന്നാഹങ്ങളാണ് ഈ കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്.

സൈനികാവശ്യങ്ങൾക്കായി ഹാർബിൻ സെഡ്-9 ഹെലികോപ്റ്ററും ഈ യുദ്ധക്കപ്പലിനോട് ചേർത്തിട്ടുണ്ട്. ഏതാണ്ട് 280ഓളം ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്.

ചൈനയുടെ മിസൈൽ ഡിസ്ട്രോയർ എന്ന ക്ലാസിൽ പെടുന്ന മൂന്നാമത്തെ പടക്കപ്പലാണ് ഹെഫി.

മിസൈലുപയോഗിച്ചുള്ള വ്യോമാക്രമണങ്ങൾ കണ്ടെത്താൻ കഴിവുള്ള റഡാർ സിസ്റ്റമാണ് ഈ പടക്കപ്പലിന്റെ പ്രധാന സവിശേഷത.

കൂടാതെ ഇതിലെ ജീവനക്കാർക്കും ആധുനിക രീതിയിലുള്ള മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സൈനികർക്കായിട്ടുള്ള ഭക്ഷണശാലയും കായികാദ്ധ്വാനത്തിനുള്ള ജിമും ഈ പടക്കപ്പലിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ വെല്ലുവിളിയുർത്തിയാണ് ഈ കപ്പൽ ചൈനീസ് നാവികസേനയുടെ ഭാഗമായത്.

കരുത്തുറ്റ റഡാർ സിസ്റ്റം ഉൾപ്പെടുത്തിയതോടുകൂടി അക്രമണങ്ങളെ ചെറുത്തുനിൽക്കാനുള്ള ശേഷികൂടി നേടിയിരിക്കുകയാണ് ചൈന. ഇത് ശത്രുക്കൾക്കുള്ള ഒരു താക്കീത് കൂടിയാണ്.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ


Click it and Unblock the Notifications








