Just In
- 31 min ago കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- 2 hrs ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 4 hrs ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 5 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
Don't Miss
- Movies ചില ദിവസങ്ങളിൽ അദ്ദേഹം മറ്റൊരു മുറിയിൽ; ഞാനത് പൂർണമായും മനസിലാക്കുന്നു; ഭർത്താവിനെക്കുറിച്ച് വിദ്യ
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
കിനാവിലോടുന്ന വണ്ടികള്‍ അപകടകാരണം
രാത്രിയില്‍ അന്തംവിട്ട് കിടന്നുറങ്ങുകയും കൂര്‍ക്കം വലിച്ച് അടുത്തുകിടക്കുന്നവരുടെ ഉറക്ക കളയുകയും ചെയ്യുന്ന ചിലര്‍ സ്വപ്നം കാണാന്‍ സമയം കണ്ടെത്തുന്നത് കാറോടിച്ച് ഓഫീസിലേക്ക് പോകുമ്പോഴായിരിക്കും. കാറോടിക്കുന്നതിന്റെ ബോറടി മാറ്റുവാനും ഈ പ്രവൃത്തി സഹായകരമാണ്. എന്നാല്‍ ഇങ്ങനെ പകല്‍ക്കിനാവ് കാണുന്നവരാണ് റോഡ് ആക്സിഡണ്ടുകള്‍ കൂട്ടുന്നതെന്നാണ് പുതിയൊരു പഠനം കാണിക്കുന്നത്.
നിരവധി
തരത്തിലുള്ള
അശ്രദ്ധകളുണ്ട്.
വണ്ടിയോടിക്കുമ്പോള്‍
ഫോണില്‍
സംസാരിക്കല്‍,
മെസ്സേജ്
അയയ്ക്കല്‍,
കൂടെ
യാത്ര
ചെയ്യുന്നവരുമായി
അമിതമായ
കളിചിരി
തുടങ്ങിയവ
ഗുരുതരമായ
അശ്രദ്ധയാണ്.
ഇവ
മിക്കപ്പോഴും
മറ്റുള്ളവര്‍ക്ക്
തിരിച്ചറിയാനും
ചിലത്
ട്രാഫിക്
പൊലീസിന്
പിടിക്കാനും
സാധിക്കുന്നവയാണ്.
എന്നാല്‍
ഒരാള്‍
പകല്‍ക്കിനാവ്
കണ്ട്
വണ്ടിയോടിക്കുന്നതിനെതിരെ
എന്ത്
ചെയ്യാനാവും?!
അമേരിക്കന്‍ പൊലീസാണ് ഈ പഠനം നടത്തിയത്. അമേരിക്കന്‍ നിരത്തുകളില്‍ നടക്കുന്ന ഗൗരവപ്പെട്ട ആക്സിഡണ്ടുകളുടെയെല്ലാം പിന്നില്‍ കിനാവ് കണ്ട് വണ്ടിയോടിക്കുന്ന ഒരു ഡ്രൈവറുടെ സാന്നിധ്യമാണ് പഠനം കണ്ടെത്തിയത്.
അശ്രദ്ധ മൂലമുണ്ടാകുന്ന ആക്സിഡണ്ടുകളില്‍ 62 ശതമാനം സംഭവിക്കുന്നത് ഡ്രൈവര്‍മാര്‍ പകല്‍ക്കിനാവ് കണ്ടതുകൊണ്ടാണെന്ന് പറയുന്നു ഈ പഠനം. മൊബൈല്‍ ഫോണ്‍ ഉപയോഗം വഴിയുണ്ടായ അപകടം വെറും 12 ശതമാനം മാത്രമേ വരുന്നുള്ളൂ.
പകല്ക്കിനാവിന് സാധ്യതയുള്ള ഐറ്റംസ് മനസ്സില്‍ വെച്ച് വണ്ടിയില്‍ കയറാതിരിക്കുക എന്നതാണ് ട്രാഫിക് പൊലീസ് നല്കുന്ന ഉപദേശം. ഡ്രൈവിംഗ് ഒരു സങ്കീര്‍ണമായ പ്രവൃത്തിയാണെന്ന് മനസ്സില്‍ കരുതണം. ഓരോ മൈല്‍ പിന്നിടുമ്പോഴും ഒരു ഡ്രൈവര്‍ 20ളം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് തീരുമാനമെടുത്തു കഴിഞ്ഞിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. നിരന്തരമായി ഇത്തരം തീരുമാനങ്ങളെടുക്കുകയാല് ആളുകള്‍ക്ക് ഇതിലൊക്കെ ഒരു സാധാരണത്വം വന്നുപോയിട്ടുണ്ട്. അതില്‍ ഡ്രൈവര്‍മാര്‍ തങ്ങളനുഭവിക്കുന്ന സമ്മര്‍ദ്ദത്തെ ശരിയായി തിരിച്ചറിയാന്‍ കഴിയാത്തവരായി മാറിയിരിക്കുന്നു.