Just In
- 2 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 2 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 3 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 3 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Movies ട്രെയിനില്‍ വിശന്നിരുന്ന എനിക്ക് ഭക്ഷണം തന്ന ആ യുവാവ്; സുരേഷ് ഗോപിയെക്കുറിച്ച് മണിയന് പിള്ള രാജു
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത
പാരീസില്‍നിന്ന് കെയ്റോയിലേക്ക് പറന്ന ഈജിപ്ത് എയറിന്റെ എംഎസ് 804 യാത്രാവിമാനം കഴിഞ്ഞ വ്യാഴ്ചയാണ് കാണാതായത്. 59 യാത്രക്കാരും 10 ജീവനക്കാരും അടങ്ങുന്ന വിമാനം വ്യോമാതിര്‍ത്തിക്കുളളില്‍ വച്ച് സിഗ്നലുകള്‍ നഷ്ടപ്പെട്ടതിനെ തുടർന്ന് കാണാതായതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
വിമാനയാത്രയും ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും
വിമാനം
കാണാതായതിന്
പിന്നിൽ
തീവ്രവാദ
ബന്ധമുണ്ടോയെന്ന്
വ്യക്തമല്ലാതിരിക്കുമ്പോഴാണ്
എംഎസ്
804ന്റെ
അവശിഷ്ടങ്ങള്‍
മെഡിറ്ററേനിയന്‍
കടലില്‍
കണ്ടെത്തിയതായിട്ടുള്ള
റിപ്പോര്‍ട്ട്
പുറത്ത്
വന്നിരിക്കുന്നത്.
ഗ്രീക്ക് വ്യോമതിർത്തി വിട്ട് ഈജിപ്ത് വ്യോമതിർത്തിയിലേക്ക് കടക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്.
11,300 മീറ്റര്‍ താഴ്ചയില്‍ പറന്നിരുന്നുക്കൊണ്ടിരുന്ന വിമാനം പൊടുന്നനെ റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു വെന്നാണ് കണട്രോൾ റൂം അധികൃതർ വ്യക്തമാക്കിയത്.
അപ്രത്യക്ഷമാകുന്നതിന് മുൻപ് വിമാനത്തിൽ പുക ഉയർന്നുവെന്നാണ് കൺട്രോൾ റൂമുമായി ബന്ധത്തിലിരുന്ന പൈലറ്റ്മാർ വ്യക്തമാക്കിയത്.
റഡാർ ബന്ധം വേർപെടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് ടോയ്ലറ്റിലെയും ഇലക്ട്രിക്കല്‍ സംവിധാനത്തിലെയും സ്മോക്ക് ഡിറ്റക്ടറുകള്‍ ഓണ്‍ ആയിരുന്നു.
വൻ തീപിടുത്തം ഒഴിവാക്കാമെന്നതിനാൽ പൈലറ്റ് മെഡിറ്ററേനിയൻ കടലിലേക്ക് ക്രാഷ് ലാന്റിംഗ് നടത്തിയതാകാം എന്ന സംശയത്താലാണ് കടലിലുള്ള തിരച്ചിൽ ആരംഭിച്ചത്.
ഗ്രീക്ക്- ഈജിപ്ത് സായുധസേന വ്യാപക തെരച്ചില്‍ നടത്തിയതിനെ തുടർന്നാണ് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തിയതായിട്ടുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
തിരച്ചിലിനായി സായുധസേനയുടെ ബോട്ടുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകൾ കണ്ടെത്തിയാലെ അപകട കാരണമെന്തെന്ന് വ്യക്തമാക്കാൻ കഴിയുകയുള്ളൂ.
തിരച്ചിലിനിടെ കടലില്‍ നിന്നും കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെതെന്ന് സംശയിക്കുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ലൈഫ് ജാക്കറ്റുകളിലും മറ്റ് വസ്തുക്കളിലും ഈജിപ്ത് എയര്‍ എന്നും രേഖപ്പെടുത്തിയിരുന്നു.
ലൈഫ് ജാക്കറ്റുകള്‍, സീറ്റിന്റെ ഭാഗങ്ങള്‍,ഷൂസുകള്‍, ബാഗുകള്‍ എന്നിവയാണ് തിരച്ചിലിന്റെ ഭാഗമായി കണ്ടെത്തിയിട്ടുള്ളത്.
ശരിരാവശിഷ്ടങ്ങളും ലഭിച്ചതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നുണ്ട്. വിമാനത്തിന്റെ മറ്റ് പ്രധാന ഭാഗങ്ങളും ബ്ലാക് ബോക്‌സുകളും ഇതുവരെയായി കണ്ടെത്താനായില്ല.
ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചിലിന് അന്തര്‍വാഹിനി ഉപയോഗപ്പെടുത്തുമെന്നാണ് ഈജിപ്‌ഷ്യന്‍ പ്രസിഡന്റ് അബ്‌ദുള്‍ ഫത്താ അല്‍-സിസി വ്യക്തമാക്കിയിരിക്കുന്നത്.
കടലിന് 3,000 മീറ്റര്‍ ആഴത്തില്‍വരെ തിരച്ചില്‍ നടത്താന്‍ കഴിയുന്ന മുങ്ങിക്കപ്പലിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
വിമാനം തകരാനുള്ള കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറിനേക്കാള്‍ ഭീകരാക്രമണം നടന്നിരിക്കാമെന്ന സന്ദേഹത്തിലാണ് ഈജിപ്‌ഷ്യന്‍ വ്യോമസേന അധികൃതർ.
ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല
ആദ്യത്തെ പാസഞ്ചര്‍ വൈദ്യുതി വിമാനം ചൈനയില്‍ തയ്യാറായി