Just In
- 35 min ago വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- 1 hr ago ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- 1 hr ago ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- 2 hrs ago കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
Don't Miss
- Movies ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും!!
മാതാപിതാക്കൾ കുട്ടികളെ കാറിനകത്തിട്ട് പൂട്ടി ഷോപ്പിംഗിനും മറ്റും പോകുന്നത് പതിവാണ്. എന്നാൽ ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ ഇടവേളയിൽ കുഞ്ഞിന് ശ്വാസം കിട്ടാതെ മരണം പോലും സംഭവിച്ച കേസുകളുണ്ട്. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആരോപിച്ച് മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ടിരിക്കുകയാണ് സംസ്ഥാനത്തെ ട്രാൻസ്പോർട് കമ്മീഷണർ.
ഇത്തരത്തിലുള്ള
സംഭവങ്ങൾ
ഈയിടെയായി
നിരവധി
റിപ്പോർട്ടുചെയ്തിരിക്കുന്നതിനാലാണ്
കർശന
നടപടികൾ
കൈക്കൊള്ളുന്നത്.
സംസ്ഥാനത്തെ
ട്രാൻസ്പോർട്
കമ്മീഷണറായ
എസ്.
ആനന്ദകൃഷ്ണനാണ്
മോട്ടോർ
വാഹനനിയമ
പ്രകാരം
കേസ്
ചുമത്തണമെന്ന്
ചൂണ്ടികാട്ടിയത്.
സെപ്തംബർ പത്തൊമ്പതിനായിരുന്നു കമ്മീഷണർ മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഈ വിജ്ഞാപനമിറക്കിയത്. അടുത്തിടെ എറണാകുളത്ത് നടന്നൊരു സംഭവം ചൂണ്ടികാട്ടിയായിരുന്നു അപേക്ഷ സമർപ്പിച്ചത്.
ചില മാതാപിതാക്കൾ കുട്ടികളെ കാറിനകത്തിട്ട് പോകുമ്പോൾ വിന്റോ താഴ്ത്താൻ കൂടി ശ്രമിക്കാറില്ല ഫലമോ കുട്ടികൾ ശ്വസംമുട്ടി മരണമടയുകയും ചെയ്യും.
കൂടാതെ കുട്ടിക്ക് ഏസി ലഭ്യമാക്കാനായി കാർ ഓൺചെയ്തിട്ടുപോയാലും അപകടകരമാണ്. അബദ്ധത്തിൽ കുട്ടി ഹാന്റ് ബ്രേക്കോ, ഗിയറോ മാറ്റിയാൽ അത് വലിയ അപകടങ്ങളിലേക്കായിരിക്കും നയിക്കുക.
മാത്രമല്ല എൻജിൻ ഓണായിരിക്കുമ്പോൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ് ഈ കാരണങ്ങളും വിജ്ഞാപനത്തിൽ വളരെ വ്യക്തമായി പ്രതിപാദിച്ചിരുന്നു.
ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധപുലർത്തി ഇന്ത്യൻ മോട്ടോർ വാഹന നിയമ പ്രകാരമുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷണറുടെ അഭ്യർത്ഥന.
കുട്ടികളെ കാറിനകത്തിട്ട് പോകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെടുന്ന പക്ഷം അത്തരം മാതാപിതാക്കളുടെ ലൈസൻസും റദ്ദാക്കണമെന്നും കമ്മീഷണർ കർശനമായി ആരോപിച്ചിട്ടുണ്ട്.
ജാഗ്രത; ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ഡ്രോണുകൾ എത്തി
നിയമലംഘകരെ പിടികൂടാൻ ഹൈ-ടെക് ക്യാമറയുമായി ദുബായ് പോലീസ്