വിമാനയാത്രയുടെ മുഖഛായ തന്നെ മാറ്റാൻ പോഡ് പ്ലെയിനുകൾ
വർഷംതോറും വ്യോമഗതാഗതം പതിൻമടങ്ങ് വർധിച്ച് വരുന്നുവെന്നല്ലാതെ ഇതുവരെയായി ഒരു പുത്തൻ ആശയം ഉരുതിരിഞ്ഞ് വന്നിട്ടില്ല. യാത്രക്കാരുടെ എണ്ണം കൂടുകയും തനമൂലമുള്ള വെയിറ്റിംഗ് പിരീഡ് വർധിച്ചതോടെ കൂടുതൽ പ്ലെയിനുകൾ ഇറക്കിയെന്നല്ലാതെ 1950 കാലഘട്ടം മുതലുള്ള അടിസ്ഥാനപരമായ അതെ ആശയമാണ് വിമാനനിർമാണത്തിലും തുടർന്നു കൊണ്ട് പോകുന്നത്.
ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ്
എന്നാൽ വ്യോമയാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് 'ക്ലിപ് എയർ' എന്ന പുത്തൻ ആശയം. സ്വിസർലാന്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫെഡറൽ പോളിടെക്നിക് ഇൻസ്റ്റിട്യൂട്ടാണ് ഒന്നിലധികം പോഡുകളെ വഹിച്ച് പറക്കാൻ കഴിയുന്ന ഈ വിമാനത്തിന്റെ രൂപകല്പനയ്ക്ക് പിന്നിൽ. വിമാനയാത്രയുടെ മുഖഛായ മാറ്റും വിധമാണ് പോഡ് പ്ലെയിൻ എന്ന ഈ പുത്തൻ ആശയം.

ഒരു ക്യബിനുള്ള വിമാനം എന്നതിൽ നിന്ന് വ്യത്യസമായി ഒരേ സമയം രണ്ടോ മൂന്നോ ക്യാബിനുകൾ ഉൾക്കൊള്ളിക്കാൻ കഴിയുന്ന തരത്തിലാണ് ക്ലിപ് എയർ എന്ന വിമാനം നിർമ്മിച്ചിരിക്കുന്നത്.

ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുകയും അതേ സമയം മൂന്ന് ക്യാബിനുകളിലുമായി നിരവധി യാത്രക്കാരെ ഉൾക്കൊള്ളിച്ച് പറക്കാനാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

യാത്രക്കാരേയും ചരക്കുകളേയും വഹിക്കാൻ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിമാനം നിർമ്മിച്ചിട്ടുള്ളത്.

ഒരേ സമയം യാത്രക്കാർക്കുള്ള ക്യാബിനായും ചരക്ക് കൊണ്ടുപോകാനുള്ള പോഡുമായും ഇതിനെ ഉപയോഗപ്പെടുത്താം.

ക്യാബിൻ ആവശ്യാനുസരണം മാറ്റാമെന്നതിനാൽ ഫ്ലൈറ്റിലുപയോഗിക്കുന്ന അതേ ക്യാബിനിൽ തന്നെ ചില മാറ്റങ്ങൾ വരുത്തി റോഡ്, റെയിൽ ഗതാഗതത്തിനായി ഉപയോഗപ്പെടുത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എയർ ഫ്രെയിം, കോക്പിറ്റ്, എൻജിനുകൾ എന്നിവയാണ് ഈ വിമാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഘടകങ്ങൾ.

ഓരോ ക്യാബിനകത്തും 150ഓളം യാത്രക്കാരെ ഉൾക്കാനുള്ള ശേഷി ഈ എയർക്രാഫ്റ്റിനുണ്ട്.

വിമാത്തിന്റെ ഇരു ചിറകിൽ നിന്നും താഴേക്കായി നീളുന്ന കാലുകളാണ് ചക്രങ്ങൾക്ക് പകരമായി ലാന്റിംഗിന് ഉപയോഗിക്കുന്നത്.

പതിവ് ഇടത്തരം വിമാനങ്ങൾക്കുള്ള അതെ വേഗത തന്നെയാണ് ക്ലിപ്-എയർ എന്ന കൺസെപ്റ്റിനും ഉള്ളത്. ഒരേ സമയം മൂന്ന് പോഡുകളിലായി നിരവധി യാത്രക്കാരേയും ചരക്കുകളേയും ഉൾപ്പെടുത്താമെന്നാണ് വലിയ വ്യത്യാസമായി കാണേണ്ടത്.

വിമാനമായി മാത്രമല്ല ഈ ക്യാബിനുകൾ കരമാർഗമുള്ള ഗതാഗതത്തിനും അനുയോജ്യമാണെന്നാണ് മറ്റൊരു പ്രത്യേകത. ഒറ്റൊരു വിമാനം കൊണ്ടു തന്നെ നിരവധി ആവശ്യങ്ങളാണ് നിറവേറ്റാൻ സാധിക്കുന്നത്.

ദീർഘനാളത്തെ പരീക്ഷണങ്ങൾക്കൊടുവിൽ മാത്രമെ എന്തോക്കെ വെല്ലുവിളികളാണ് ഈ കൺസ്പെറ്റിനുണ്ടാവുക എന്നത് വിലയിരുത്താൻ കഴിയുകയുള്ളൂ എന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

ബോയിംഗിനും എയർബസിനും വെല്ലുവിളിയായി റഷ്യൻ വിമാനം


Click it and Unblock the Notifications








