Just In
- 54 min ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 1 hr ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- 2 hrs ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- 4 hrs ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
Don't Miss
- Movies ജാസ്മിനെപ്പോലൊരു കൂതറ മത്സരാര്‍ത്ഥി ചരിത്രത്തിലില്ല; ഇക്കൊല്ലം ടോക്സിക് റാണി: ശ്രീലക്ഷ്മി
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
രജിസ്ട്രേഷന് രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ
പുതുക്കിയ മോട്ടോര്‍ വാഹന നിയമം സാധാരണക്കാരന് തലവേദനയായിരിക്കുകയാണ്. പുതിയ പിഴ ചുമത്തിത്തുടങ്ങിയതോടെ വാഹനത്തിന്റെ വിലയേക്കാള്‍ പിഴയൊടുക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ജനങ്ങള്‍.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒഡീഷയില്‍ പുതിയ സ്കൂട്ടറിന് ഒരുലക്ഷം രൂപ പിഴ ഇട്ടിരിക്കുന്ന വാര്‍ത്ത. ഹോണ്ട ആക്ടിവയുടെ പുതിയ സ്കൂട്ടറാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂട്ടറിന്റെ വില 70,000 രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്കൂട്ടറിന് നമ്പറും താത്കാലിക പെര്‍മിറ്റും ഇല്ലെന്ന് കാണിച്ചാണ് അധികൃതര്‍ ഒരു ലക്ഷം രൂപ വാഹന ഉടമയ്ക്ക് പിഴയിട്ടിരിക്കുന്നത്. ഓഗസ്റ്റ് 28-നാണ് ഉടമ ഒഡീഷയില്‍ ഭുവനേശ്വറിലെ ഡീലര്‍ഷിപ്പില്‍ നിന്ന് ഈ സ്കൂട്ടര്‍ വാങ്ങുന്നത്.
സെപ്റ്റംബര്‍ 12 -ന് പരിശോധനക്കിടെയാണ് അധികൃതര്‍ സ്കൂട്ടര്‍ പിടികൂടുന്നത്. പരിശോധനയില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് കഴിഞ്ഞിട്ടില്ലെന്ന് കാണിച്ച് വാഹന ഉടമയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഇടുകയായിരുന്നു. രേഖകളൊന്നും നല്‍കാതെ വാഹനം ഉപയോക്താവിന് നല്‍കിയതിന് ഡീലര്‍ഷിപ്പിന്റെ ലൈസന്‍സ് റദ്ദാക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു.
പുതിയ നിയമത്തില്‍ വാഹനം ഉപയോക്താവിന് കൈമാറുമ്പോള്‍ രജിസ്ട്രേഷന് നമ്പര്‍, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഡീലര്‍മാര്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെ നിരവധി പ്രശ്നങ്ങളാണ് പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിരവധി സ്ഥലങ്ങളില്‍ വലിയ തുക പിഴ ചുമത്തുകയും ചെയ്തു. ഒഡീഷയില്‍ നിന്നുതന്നെയുള്ള ഒരു ലോറി ഡ്രൈവര്‍ക്ക് അടുത്തിടെ അധികൃതര്‍ 86,500 രൂപ പിഴ ചുമത്തിയിരുന്നു. അമിതഭാരം കയറ്റി എന്നു കാട്ടിയായിരുന്നു അധികൃതര്‍ പിഴ ചുമത്തിയത്.
ഡല്‍ഹിയില്‍ 25,000 രൂപ പിഴ ലഭിച്ച ബൈക്ക് യാത്രികന് തന്റെ ബൈക്കിന് തീയിട്ട സംഭവം അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. സെപ്തംബര്‍ ഒന്നുമുതലാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നത്. നേരത്തെ പ്രാബല്യത്തില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി തുകയാണ് ചെറിയ നിയമലംഘനത്തിനു പോലും ഈടാക്കിയിരുന്നത്.
എന്നാല്‍ പുതിയ നിയമങ്ങളും വര്‍ധിപ്പിച്ച പിഴയും വലിയ രീതിയില്‍ ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പുതിയ മോട്ടര്‍വാഹന നിയമം ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, രാജസ്ഥാന്, തെലങ്കാന സംസ്ഥാനങ്ങളും നിയമം തല്‍ക്കാലത്തേക്ക് നടപ്പാക്കുന്നില്ലെന്നു പ്രഖ്യാപിച്ചു. ബോധവല്‍ക്കരണത്തിനു ശേഷമേ നടപ്പാക്കാനാവുകയുള്ളു എന്ന നിലപാടാണ് ഈ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതിവര്‍ഷം നിരത്തുകളിലെ അപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കി അപകടങ്ങള്‍ കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തെ എതിര്‍ത്ത സംസ്ഥാനങ്ങളിലൊന്നുകൂടിയാണ് ഒഡീഷ.