Just In
- 13 min ago ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- 53 min ago ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- 1 hr ago കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
- 2 hrs ago സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
Don't Miss
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Movies ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
പാരാഗ്ലൈഡിംഗിൽ ദേശീയ റെക്കോർഡ് തീർത്ത് ഇന്ത്യൻ വ്യോമസേന
ഇന്ത്യൻ വ്യോമസേനയിലെ ഒരു കൂട്ടം വൈമാനികർ പാരാമോട്ടോറിൽ 10,000കിലോമീറ്റർ ചുറ്റി സഞ്ചരിച്ചുവെന്നുള്ള ദേശീയ റെക്കൊർഡ് തീർത്തു. കുന്നുകളും മരുഭൂമികളും താണ്ടി പല കാലാവസ്ഥാകളേയും അതിജീവിച്ചാണ് ഈ പതിനാല് വൈമാനികരും രാജ്യത്തിന്റെ വ്യോമമേഖല ചുറ്റി കറങ്ങിയത്.
2016 ഡിഫൻസ് എക്സ്പോയിൽ കരുത്ത് തെളിയിച്ചുകൊണ്ട് ഇന്ത്യ
വിംഗ്
കമാന്റർ
എപിഎസ്
സോളങ്കിയുടെ
നേതൃത്ത്വത്തിലാണ്
ഐഎഎഫിന്റെ
ഈ
വൈമാനികർ
പര്യടനം
നടത്തിയത്.
9,132
കിലോമീറ്റര്‍
എന്നുള്ള
മുൻപത്തെ
ദേശീയ
റെക്കോർഡ്
മറികടന്നാണ്
സംഘം
പര്യടനം
പൂർത്തിയാക്കിയിരിക്കുന്നത്.
പശ്ചിമബംഗാളിലെ കാലൈകുന്ദ വ്യോമ താവളത്തിൽ നിന്നും ഫെബ്രുവരി ഒന്നിനാണ് സ്‌കൈ റൈഡേഴ്‌സ് എന്ന പേരിലറിയപ്പെടുന്ന ഈ വൈമാനിക സംഘം യാത്ര പുറപ്പെട്ടത്.
ആദ്യ പറക്കൽ കന്യാകുമാരിയിലേക്കും പിന്നീടവിടുന്ന് ഗുജറാത്തിലെ തീരപ്രദേശത്തേക്കും തിരിച്ചു.
തുടർന്ന് രാജസ്ഥാനിലെ മരുഭൂമിയിലൂടെയും പഞ്ചാബിലെ നെൽപാടങ്ങൾക്കും മുകളിലൂടെ പറന്ന് ഹിമാലയൻ താഴ്വരയും താണ്ടി ജമ്മുവിലെത്തി.
പിന്നീട് ദില്ലി, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ പറന്ന് തിരിച്ച് കാലൈകുന്ദ നാവിക താവളത്തില്‍ എത്തി.
പാരാഗ്ലൈഡിംഗിൽ റെക്കോർഡ് കുറിച്ച് കൊണ്ട് മലകളും, കാടുകളും, തീരപ്രദേശങ്ങളും, ഗ്രാമങ്ങളും താണ്ടിയുള്ള യാത്ര വ്യത്യസ്തമായ അനുഭവമാണ് നൽകിയതെന്ന് വൈമാനികർ അഭിപ്രായപ്പെട്ടു.
വായുവിലൂടെ ചുറ്റി സഞ്ചരിക്കുന്ന ഒരു സാഹസിക പര്യടനമാണ് പാരാഗ്ലൈഡിംഗ്. ചിലർ നേരമ്പോക്കിനായും മത്സരത്തിന്റെ ഭാഗമായും ഇത് നടത്താറുണ്ട്.
കാറ്റിന്റെ ദിശയിലും മർദ്ദത്തിലും വ്യത്യാസങ്ങൾ വരുത്തിയാണ് ഈ സാഹസിക വിനേദത്തിലേർപ്പെടുക.
അപകട സാധ്യത കൂടുതലായതിനാൽ വിദഗ്‌ദ്ധ പരിസീലനവും ലൈസൻസും ഉണ്ടെങ്കിൽ മാത്രമെ പാരാഗ്ലൈഡിംഗ് നടത്താൻ കഴിയുകയുള്ളൂ.
കേരളത്തിൽ വാഗമൺ പ്രദേശങ്ങളിൽ പാരാഗ്ലൈഡിംഗ് നടത്തി വരാറുണ്ട്.
റേഡിയോ, ഹെൽമെറ്റ്, ജിപിഎസ് എന്നീ പ്രത്യേക സുരക്ഷാസംവിധാനങ്ങളുമായാണ് പൈലറ്റുകൾ ഈ സാഹസിക പറക്കൽ നടത്തുന്നത്.
അതിനാൽ വീഴുമെന്നുള്ള അപകട സാധ്യതയും വീണാൽ തന്നെ ഉണ്ടാകാനിടയുള്ള അപകടത്തിന്റെ കാഠിന്യവും ഇതുമൂലം കുറയുന്നു.
പരീക്ഷണ പറക്കലിനൊരുങ്ങി ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനം
ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ