പാരാഗ്ലൈഡിംഗിൽ ദേശീയ റെക്കോർഡ് തീർത്ത് ഇന്ത്യൻ വ്യോമസേന
ഇന്ത്യൻ വ്യോമസേനയിലെ ഒരു കൂട്ടം വൈമാനികർ പാരാമോട്ടോറിൽ 10,000കിലോമീറ്റർ ചുറ്റി സഞ്ചരിച്ചുവെന്നുള്ള ദേശീയ റെക്കൊർഡ് തീർത്തു. കുന്നുകളും മരുഭൂമികളും താണ്ടി പല കാലാവസ്ഥാകളേയും അതിജീവിച്ചാണ് ഈ പതിനാല് വൈമാനികരും രാജ്യത്തിന്റെ വ്യോമമേഖല ചുറ്റി കറങ്ങിയത്.
2016 ഡിഫൻസ് എക്സ്പോയിൽ കരുത്ത് തെളിയിച്ചുകൊണ്ട് ഇന്ത്യ
വിംഗ് കമാന്റർ എപിഎസ് സോളങ്കിയുടെ നേതൃത്ത്വത്തിലാണ് ഐഎഎഫിന്റെ ഈ വൈമാനികർ പര്യടനം നടത്തിയത്. 9,132 കിലോമീറ്റര്‍ എന്നുള്ള മുൻപത്തെ ദേശീയ റെക്കോർഡ് മറികടന്നാണ് സംഘം പര്യടനം പൂർത്തിയാക്കിയിരിക്കുന്നത്.

പശ്ചിമബംഗാളിലെ കാലൈകുന്ദ വ്യോമ താവളത്തിൽ നിന്നും ഫെബ്രുവരി ഒന്നിനാണ് സ്‌കൈ റൈഡേഴ്‌സ് എന്ന പേരിലറിയപ്പെടുന്ന ഈ വൈമാനിക സംഘം യാത്ര പുറപ്പെട്ടത്.

ആദ്യ പറക്കൽ കന്യാകുമാരിയിലേക്കും പിന്നീടവിടുന്ന് ഗുജറാത്തിലെ തീരപ്രദേശത്തേക്കും തിരിച്ചു.

തുടർന്ന് രാജസ്ഥാനിലെ മരുഭൂമിയിലൂടെയും പഞ്ചാബിലെ നെൽപാടങ്ങൾക്കും മുകളിലൂടെ പറന്ന് ഹിമാലയൻ താഴ്വരയും താണ്ടി ജമ്മുവിലെത്തി.

പിന്നീട് ദില്ലി, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ പറന്ന് തിരിച്ച് കാലൈകുന്ദ നാവിക താവളത്തില്‍ എത്തി.

പാരാഗ്ലൈഡിംഗിൽ റെക്കോർഡ് കുറിച്ച് കൊണ്ട് മലകളും, കാടുകളും, തീരപ്രദേശങ്ങളും, ഗ്രാമങ്ങളും താണ്ടിയുള്ള യാത്ര വ്യത്യസ്തമായ അനുഭവമാണ് നൽകിയതെന്ന് വൈമാനികർ അഭിപ്രായപ്പെട്ടു.

വായുവിലൂടെ ചുറ്റി സഞ്ചരിക്കുന്ന ഒരു സാഹസിക പര്യടനമാണ് പാരാഗ്ലൈഡിംഗ്. ചിലർ നേരമ്പോക്കിനായും മത്സരത്തിന്റെ ഭാഗമായും ഇത് നടത്താറുണ്ട്.

കാറ്റിന്റെ ദിശയിലും മർദ്ദത്തിലും വ്യത്യാസങ്ങൾ വരുത്തിയാണ് ഈ സാഹസിക വിനേദത്തിലേർപ്പെടുക.

അപകട സാധ്യത കൂടുതലായതിനാൽ വിദഗ്‌ദ്ധ പരിസീലനവും ലൈസൻസും ഉണ്ടെങ്കിൽ മാത്രമെ പാരാഗ്ലൈഡിംഗ് നടത്താൻ കഴിയുകയുള്ളൂ.

കേരളത്തിൽ വാഗമൺ പ്രദേശങ്ങളിൽ പാരാഗ്ലൈഡിംഗ് നടത്തി വരാറുണ്ട്.

റേഡിയോ, ഹെൽമെറ്റ്, ജിപിഎസ് എന്നീ പ്രത്യേക സുരക്ഷാസംവിധാനങ്ങളുമായാണ് പൈലറ്റുകൾ ഈ സാഹസിക പറക്കൽ നടത്തുന്നത്.

അതിനാൽ വീഴുമെന്നുള്ള അപകട സാധ്യതയും വീണാൽ തന്നെ ഉണ്ടാകാനിടയുള്ള അപകടത്തിന്റെ കാഠിന്യവും ഇതുമൂലം കുറയുന്നു.

പരീക്ഷണ പറക്കലിനൊരുങ്ങി ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനം
ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ


Click it and Unblock the Notifications








