വെറുതെ കിട്ടിയാലും ബിഎംഡബ്ല്യൂ വേണ്ട, എൻട്രൻസ് വിജയി തന്മയക്ക് വേണ്ടത് ഇതല്ല ലാപ്‌ടോപ് അത്രെ
രാജസ്ഥാനിലെ എൻട്രസ് വിജയി തന്മ പ്രോത്സാഹന സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യൂ കാർ വേണ്ടെന്നു വയ്ക്കുന്നു, പകരം ലാപ്ടോപ് മതിയെന്ന്.
ഈ വർഷത്തെ ജോയിന്റ് ഇൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തന്മയ ഷെക്വാത്തിന് പ്രോത്സാഹന സമ്മാനമായി ലഭിച്ചത് ഒരു ബിഎംഡബ്ല്യൂ കാറായിരുന്നു. രാജസ്ഥാൻ ശിക്കാറിലുള്ള എൻട്രൻസ് കോച്ചിംഗ് സെന്ററായിരുന്നു തന്മയയ്ക്ക് 31 ലക്ഷം വിലമതിക്കുന്ന ഈ ആഡംബരക്കാർ സമ്മാനമായി നൽകിയത്.

കാർ സമ്മാനമായി ലഭിച്ച് ആറുമാസം കഴിഞ്ഞപ്പോൾ കാർ വേണ്ടെന്നുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് തന്മയുടെ കുടുംബം. തന്മയുടെ പിതാവ് രാജേശ്വർ സിംഗാണ് കാർ വിൽക്കണമെന്നുള്ള അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്.

കുറഞ്ഞ മൈലേജും മാത്രമല്ല മെയിൻന്റനൻസും റണ്ണിംഗ് കോസ്റ്റും ചേർന്ന് താങ്ങാനാകാത്ത ചിലവായതിനാൽ കാർ വേണ്ടെന്നുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ സമീപിച്ച് കാർ വിറ്റ് അതിന്റെ പണം നൽകണമെന്നാവശ്യപ്പെട്ടതായും പിതാവ് അറിയിച്ചു. കാർ വിൽക്കാൻ സാധിക്കില്ലെങ്കിൽ അത് കൈവശം വച്ച് പകരം ലാപ്‌ടോപോ മറ്റോ സമ്മാനമായി നൽകിയാൽ മതിയെന്നും പിതാവ് അറിയിച്ചുവത്രെ.

മുംബൈയിലുള്ള തന്മയുടെ ഒരു ബന്ധുവായിരുന്നു കാർ ഉപയോഗിച്ചതെന്നും ഇപ്പോൾ കുട്ടിയുടെ അമ്മയുടെ ചികിത്സയ്ക്കായി പണം വേണമെന്നതിനാലാണ് കാർ വിൽക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഡയറക്ടർ പരാതിപ്പെട്ടു.

ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങി പാസാകുന്ന ആദ്യ വിദ്യാർത്ഥിയാണ് തന്മയ. എൻട്രൻസ് പരീക്ഷയിൽ നൂറ് ശതമാനം മാർക്കായിരുന്നു തന്മയ്ക്ക് ലഭിച്ചത്. അതിനുള്ള പ്രോത്സാഹനമായിരുന്നു ഈ കാർ.

റിയോ ഒളിംപിക്‌സിൽ ഇന്ത്യയുടെ അഭിമാനമുയർത്തുന്ന പ്രകടനം കാഴ്ചവെച്ച ജിംനാസ്റ്റിക് താരം ദിപ കർമാർക്കറിനും ഇതേ അനുഭവമുണ്ടായിരുന്നു.

കോടികൾ വിലമതിക്കുന്ന ഈ ആഡംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തത് കാരണം കാർ മടക്കി നൽകാൻ ദിപയേയും കുടുംബത്തേയും പ്രേരിപ്പിച്ചിരുന്നു.

മനസമാധാനം നഷ്ടപ്പെടുത്തിയേക്കാവുന്ന വിമാനയാത്രയിലെ ചില അജ്ഞാത രഹസ്യങ്ങൾ
നിങ്ങളറിയാതെ നിങ്ങളുടെ കാറുകളിൽ ഒളിഞ്ഞിരിപ്പുള്ള ചില രഹസ്യങ്ങൾ


Click it and Unblock the Notifications








