Just In
- just now ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 22 min ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- 2 hrs ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 2 hrs ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
Don't Miss
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Movies ഇങ്ങനൊക്കെ മനുഷ്യന് മാറാന്‍ പറ്റുമോ? അന്ന് റിമി വലിയ ചേച്ചിയായിരുന്നു, മേക്കോവറിൽ ഞെട്ടിച്ച് വീണ്ടും റിമി ടോമി
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി
നഗരപ്രദേശങ്ങളിൽ പുതിയ ട്രെയിൻ സംവിധാനം അവലംബിക്കുക എന്ന ലക്ഷ്യത്തോടെ ഉടലെടുത്തൊരു ആശയമാണ് കാറ്റർപില്ലർ ട്രെയിനുകൾ. ഇന്ത്യൻ റെയിൽവെ എൻഞ്ചിനീയറായ അശ്വനി കുമാർ ഉപദ്യായ എന്ന നാല്പത്തേഴുകാരനാണ് ഈ ആശയം മുന്നോട്ട് വച്ചത്.
ട്രാഫിക് കുരുക്കില്ല ആകാശത്തിലൂടെ പറക്കാൻ എയർബസ് ഫ്ലയിംഗ് കാർ
ബോസ്റ്റനിലെ
മസാച്യുസെറ്റ്സ്
ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ്
ടെക്നോളജി
(എംഐടി)പുതിയ
ട്രെയിൻ
ഗതാഗതം
എങ്ങനെയായിരിക്കണം
എന്നതിനെ
അടിസ്ഥാനമാക്കി
സംഘടിപ്പിച്ച
ഗ്ലോബൽ
കോപറ്റീഷനിൽ
അഞ്ഞൂറോളം
പേർ
സമർപ്പിച്ച
ആശയങ്ങളിൽ
നിന്ന്
ഇന്ത്യക്കാരനായ
അശ്വനി
കുമാറിന്റെ
കാറ്റർപില്ലറിന്
അവാർഡ്
ലഭിച്ചു.
നഗരപ്രദേശങ്ങളിലെ തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും ഭാരം കുറഞ്ഞ ഈ ട്രെയിൻ ശൃംഖലയ്ക്ക് സാധിക്കുമെന്നാണ് എംഐടിക്ക് മുന്നിലായി അവതരിപ്പിച്ചത്.
1997ൽ ഇന്ത്യൻ റെയിൽവെ ട്രാഫിക് സർവീസിൽ ഓഫീസറായിരുന്ന അശ്വിനി കുമാർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റത്തിലെ സേവനമനുഷ്ഠിക്കുകയും തുടർന്നിപ്പോൾ ബോസ്റ്റൻ എംഐടിയിലെ പിഎച്ച്ഡി സ്കോളർകൂടിയാണ്.
മണിക്കൂറിൽ നൂറുകിലോമീറ്റർ വേഗതയിലോടാൻ സാധിക്കുന്ന ട്രെയിനുകളാണ് കാറ്റർപില്ലർ എന്ന സി ട്രെയിനുകൾ.
കോച്ചുകൾക്ക് മുകളിലും താഴെയുമായി ചക്രങ്ങൾ ഉള്ളതുകൊണ്ടാണ് കാറ്റർപില്ലർ എന്ന പേരുവരാൻ കാരണമായി അശ്വിനികീമാർ സൂചിപ്പിക്കുന്നത്.
ഇരുവശങ്ങളിലും വീലുകൾ ഘടിപ്പിക്കുന്നതിനാൽ ട്രാക്കുകളിൽ കൂടി ഓടാനും അല്ലാത്തപ്പോൾ കേബിളിൽ തൂങ്ങിക്കിടന്ന് സഞ്ചരിക്കാനും കഴിയും.
കമാനാകൃതിയിലുള്ള വളയങ്ങൾ ഉറപ്പിച്ച് അതിന് മുകളിൽ കൂടിയാണ് കേബിൾ സ്ഥാപിച്ചിട്ടുള്ളത്.
വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിൻ സർവീസ് നടപ്പിലാക്കുന്നത്. വൈദ്യുതി ഇല്ലാതിരിക്കുന്ന അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ കോച്ചുകളിൽ ബാറ്ററി ബാക്ക്അപ്പുകളും സജ്ജീകരിച്ചിട്ടിട്ടുണ്ട്.
ഒന്നിലധികമുള്ള ചെറിയ കോച്ചുകളാണ് ഈ ട്രെയിൻ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ കോച്ചിലും ഇരുപതോളം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.
എലിവേറ്റർ വഴി ചെന്നെത്താവുന്ന സ്റ്റേഷനും പ്ലാറ്റ്ഫോമും ഇതിനായി നിർമ്മിക്കുന്നതാണ്.
മെട്രോ റെയിൽ സിസ്റ്റത്തേക്കാൾ കുറഞ്ഞ ചിലവിൽ ഈ പദ്ധതി ആവിഷ്കരിക്കാൻ സാധിക്കും എന്നതാണ് മറ്റോരു പ്രത്യേകത.
നിലവിൽ ട്രെയിൻ സർവീസുകൾ ലഭ്യമാക്കണമെങ്കിൽ നാനാഭാഗങ്ങളിൽ നിന്നും ആളുകൾക്ക് ഒരു പ്രത്യേക സ്റ്റേഷനിൽ എത്തേണ്ടതുണ്ട്. എന്നാൽ സി-ട്രെയിനുകൾ എവിടെക്കയോ റോഡ് നിർമിച്ചിട്ടുണ്ടോ അവിടെങ്ങളിലെല്ലാം ചെന്നെത്തുമെന്നാണ് അശ്വിൻ കുമാർ വിശദമാക്കുന്നത്.
സെപ്തംബറിൽ എംഐടി സംഘടിപ്പിക്കുന്ന കോൺഫറെൻസിൽ സി-ട്രെയിനിനുവേണ്ടിയുള്ള ടൗൺ പ്ലാനിംഗിനെ കുറിച്ച് ഒരു അവതരണം നടത്താനിരിക്കുകയാണ് അശ്വിൻ കുമാർ.
ട്രാഫിക് കുരുക്കില്ല ആകാശത്തിലൂടെ പറക്കാൻ എയർബസ് ഫ്ലയിംഗ് കാർ
മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു