യുഎസിൽ കുട്ടിപ്പട്ടാളം കട്ടത് 1.1 മില്യൺ ഡോളർ വിലമതിക്കുന്ന 46 കാറുകൾ
രണ്ട് മാസത്തിനുള്ളിൽ ഒരു സംഘം കാർ മോഷ്ടാക്കൾ നോർത്ത് കരോലിനയിലെ നിരവധി ഡീലർഷിപ്പുകളിൽ നിന്ന് 46 ഓളം കാറുകളാണ് മോഷ്ടിച്ചത്.

ഔഡി, ഷെവർലെ, ഫോർഡ്, ഹോണ്ട, ലെക്സസ്, സുബാരു, ടൊയോട്ട, വോൾവോ എന്നിവ പ്രതിനിധീകരിച്ച് 13 ഡീലർമാരിൽ നിന്ന് 20 വ്യത്യസ്ത കവർച്ചകളിലായി 1.1 മില്യൺ ഡോളർ വിലമതിക്കുന്ന 46 കാറുകൾ മാർച്ച് 17 മുതൽ ഇവർ മോഷ്ടിച്ചതായി പോലീസ് വ്യക്തമാക്കി.

"ഗോൺ ഇൻ 60 സെക്കൻഡ്" എന്ന ഹോളിവുഡ് സിനിമയുടെ ഒരു യഥാർത്ഥ ആവിഷ്കാരം പോലെ ഇത് കാണപ്പെടുന്നു. സിനിമയിൽ 'എലീനോർ' ഫോർഡ് മസ്റ്റാംഗ് ഉൾപ്പെടെ സമാനമായ നിരവധി കാറുകൾ മോഷ്ടിക്കപ്പെട്ടു, എന്നാൽ നിക്കോളാസ് കേജിന്റെ കഥാപാത്രം ഒരു രാത്രിയിൽ തന്നെ ഇവ എല്ലാം ചെയ്തത്.

എന്നാൽ ഇവിടെ പ്രൊഫഷണൽ കാർ മോഷ്ടാക്കൾ ആയിരുന്നില്ല ഈ കുറ്റകൃത്ത്യം നടത്തിയത്. ഒരു കൂട്ടം കുട്ടികളും കൗമാരക്കാരുമാണ് ഈ വൻ മോഷണ പരമ്പരയ്ക്കു പിന്നിൽ. ഇവരിൽ ഭൂരിഭാഗത്തിനും നിയമപരമായി വാഹനമോടിക്കാൻ പോലും പ്രായമുള്ളവരായിരുന്നില്ല എന്നതാണ് നമ്മേ ആശ്ചര്യപ്പെടുത്തുന്നത്.

സംഭവത്തിൽ സംശയിക്കുന്ന 19 പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാൽ അവരിൽ ഭൂരിഭാഗത്തെയും അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്നതാണ് പ്രശ്‌നം. മോഷ്ടാക്കളിൽ ചിലർക്ക് ഒൻപത് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇവരിൽ ഏറ്റവും മൂത്തയാൾക്ക് 16 വയസ്സ് മാത്രമാണുള്ളത്.
MOST READ: ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

മോഷ്ടിക്കപ്പെട്ട കാറുകളിൽ 40 എണ്ണം കണ്ടെടുത്തിട്ടുണ്ട്, അതിലൊന്ന് ഒരു 19 കാരന്റെ കൈവശം നിന്നാണ് കണ്ടെത്തിയത്. മോഷ്ടിച്ച വാഹനം കൈവശം വെച്ചതിന് ഇയാൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

നിലവിൽ ഫോർസിത്ത് കൗണ്ടി ഡിറ്റൻഷൻ സെന്ററിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്ന് ദി ഷാർലറ്റ് ഒബ്‌സർവർ റിപ്പോർട്ട് ചെയ്യുന്നു. ഡ്രൈവിംഗ് പരിചയമില്ലാത്തതിനാൽ ജുവനൈൽ കാർ മോഷണങ്ങൾ പലപ്പോഴും ദുരന്തത്തിലാണ് അവസാനിക്കാറുള്ളത്, എന്നാൽ ഇവിടെ അത്തരത്തിലുള്ള അപകടങ്ങളോ പരിക്കുകളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ
പ്രായപൂർത്തിയാകാത്ത പ്രതികൾക്കായി ഫോർസിത്ത് കൗണ്ടി ഡിപ്പാർട്ട്‌മെന്റ് ഓഫ് ജുവനൈൽ ജസ്റ്റിസിൽ നിന്ന് കസ്റ്റഡി ഉത്തരവ് നേടാൻ ഡിറ്റക്ടീവുകൾ ശ്രമിച്ചെങ്കിലും നിരസിക്കപ്പെട്ടു.

എന്തുകൊണ്ടാണ് അഭ്യർത്ഥന നിരസിച്ചതെന്ന് വ്യക്തമല്ല, പക്ഷേ സാധ്യമായ ഒരു വിശദീകരണം, തടവിലാക്കലിന് പകരം ഇലക്ട്രോണിക് നിരീക്ഷണം ഉപയോഗിച്ച് യുവജന തടങ്കൽ കേന്ദ്രങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് കുറയ്ക്കാൻ N.C പൊതു സുരക്ഷാ വകുപ്പ് ശ്രമിക്കുന്നു എന്നതാണ്.
MOST READ: കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

ഈ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും ഭാവിയിലെ മോഷണങ്ങൾ തടയുന്നതിനുമുള്ള ശ്രമങ്ങൾ ഡിറ്റക്ടീവുകൾ തുടരുകയാണ് എന്ന് വിൻസ്റ്റൺ സേലം ഫോർസിത്ത് കൗണ്ടി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

പ്രാദേശിക ഡീലർഷിപ്പുകളുമായി അവരുടെ സൗകര്യങ്ങൾ മികച്ച രീതിയിൽ സുരക്ഷിതമാക്കുന്നതിനും ഏതെങ്കിലും തരത്തിൽ മോഷ്ടാക്കൾ ഡീലർഷിപ്പിനുള്ളിൽ കടന്നാൽ വാഹനങ്ങളുടെ താക്കോൽ അവർക്ക് ലഭിക്കുന്നത് തടയുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനും അധികാരികൾ പ്രവർത്തിക്കുന്നു.


Click it and Unblock the Notifications








