ലേസർ ആക്രമണം; പൈലറ്റും യാത്രക്കാരും നേരിടുന്ന പുതിയ ഭീഷണി
വിമാനങ്ങളുടെ സുഗമമായ പറക്കലിന് തടസം സൃഷ്ടിച്ചുകൊണ്ടുള്ള ലേസർ ആക്രമണം ഇതിനുമുൻപും റിപ്പോർട്ട് ചെയ്തിരുന്നു. ലേസർ പ്രയോഗങ്ങളെ ആയുധാക്രമണമായി കണക്കാക്കണമെന്നാണ് ബ്രിട്ടീഷ് പൈലറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ ഒരു വിമാനം ലേസർ ആക്രമണത്തിന് ഇരയായി.
പാരാഗ്ലൈഡിംഗിൽ ദേശീയ റെക്കോർഡ് തീർത്ത് ഇന്ത്യൻ വ്യോമസേന
ഹീത്രു വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന വെർജിൻ അറ്റ്ലാന്റിക് വിമാനത്തിന്റെ കോക്പിറ്റിലേക്കാണ് ലേസർ അക്രമണമുണ്ടായിട്ടുള്ളത്. ലേസർ കിരണങ്ങൾ പൈലറ്റിന്റെ കാഴ്ചമറച്ചതോടെ 8000 അടി ഉയരത്തിലെത്തിയ വിമാനം തിരിച്ചിറക്കേണ്ടി വന്നു. യാത്രക്കാരും ജീവനക്കാരുമടക്കം 267പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ലേസർ പ്രയോഗത്തെ തുടർന്ന് വിമാനം തിരിച്ചിറക്കുന്നത് ഇതാദ്യമായിട്ടാണ്. അതിശക്തമായ മിലിട്ടറി സ്‌ട്രെങ്ത് ലേസറാണ് പൈലറ്റിന് നേരെ പ്രയോഗിച്ചിട്ടുള്ളത്.

ലേസർ രശ്മികൾ പൈലറ്റിന്റെ കാഴ്ച മറച്ചതോടെയാണ് പറന്നുയർന്ന വിമാനം തിരിച്ചിറക്കിയത്. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മിക്ക വിമാന കമ്പനികളും പൈലറ്റർമാരുടെ സംഘടനകളും പറയുന്നത്.

വിമാനം പറത്തുന്നതിനിടെ ഇത്തരത്തിലുള്ള ലേസർ പ്രയോഗങ്ങൾ നടത്തുന്നത് വൻ ദുരന്തത്തിലാണ് കലാശിക്കുക.

ലേസർ പ്രയോഗിക്കുന്നവർക്കിതൊരു കൗതകമായിരിക്കാം എന്നാൽ വിമാനത്തിലുള്ള നൂറുകണക്കിനാളുകളുടെ ജീവനാണിത് ഭീഷണിയാകുന്നത്.

കാഴ്ചയെ തന്നെ മറക്കാൻ കഴിവുള്ള ലേസറുകൾ ഇന്ന് ലഭ്യമാണ്. വിമാനയാത്രയ്ക്ക് ഇത്തരത്തിൽ തടസം സൃഷ്ടിക്കുന്ന ലേസർ വൻ വിപത്തിലേക്കാണ് നയിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് ലേസറുകളെ ആയുധങ്ങളുടെ കൂട്ടത്തില്‍ പെടുത്തണമെന്ന് ആവശ്യപ്പെടുന്നതും.

5000 പൗണ്ട് പിഴയും അഞ്ചുവര്‍ഷം വരെ തടവും ലഭിച്ചേക്കാവുന്ന കുറ്റമാണ് ലേസര്‍ ആക്രമണം.

വിമാനത്തിന് എന്തെങ്കിലും ദുരന്തം സംഭവിച്ചിട്ടുണ്ടെങ്കിൽ ആജീവനാന്തം ജയിലില്‍ കഴിയേണ്ടതായും വരും.

ലേസർ അക്രമണം നടത്തിയതാരെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനം പറന്ന ഉടനെ ലണ്ടന്റെ പടിഞ്ഞാറുഭാഗത്തു നിന്നാണ് ലേസര്‍ പ്രയോഗം നടത്തിയിട്ടുള്ളത്.

ഇന്റര്‍നെറ്റില്‍ നിന്നും എളുപ്പം വാങ്ങാൻ കഴിയുന്നവയാണ് ഈ ലേസറുകള്‍. കുട്ടികളും യുവാക്കളുമെല്ലാം അശ്രദ്ധമായി ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജീവനക്കാരുടെയും യാത്രക്കാരുടേയും സുരക്ഷിതത്വമാണ് പ്രധാനമെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞവർഷം ഹീത്രുവിൽ വിമാനം ഇറക്കുമ്പോഴുണ്ടായ ലേസർ പ്രയോഗത്തിൽ പൈലറ്റിന്റെ കാഴ്ച തന്നെ നഷ്ടപ്പെട്ടിരുന്നു. ഇതുവരെയുണ്ടായതില്‍ ഏറ്റവും ഗുരുതരമായ ലേസര്‍ ആക്രമണമായിരുന്നുവിത്.

വിമാനത്തിലെ സഹപൈലറ്റിനാണ് ഈ ദുരന്തമുണ്ടായത്. ഇദ്ദേഹത്തിന്റെ വലതുകണ്ണിന്റെ റെറ്റിന ലേസര്‍ രശ്മികളാൽ പൊള്ളി കാഴ്ച നഷ്ടപ്പെട്ടു.

ലേസർ ആക്രമണവും വിമാനം തിരിച്ചിറക്കിലും ഭീതിയുണർത്തുന്ന സംഭവങ്ങളാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

ലാന്റിംഗിലും ടേക്ക് ഓഫിലും ചെറിയ ലേസറുകള്‍ പോലും വലിയ തടസങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഇത് തങ്ങളുടെ ശ്രദ്ധയേയാണ് ബാധിക്കുന്നതെന്നും പൈലറ്റ്മാരുടെ പരാതി.

വിമാന സുരക്ഷയ്ക്ക് ലേസറുകള്‍ ഭീഷണിയായി തീരുകയാണെന്നും അത് പൈലറ്റുമാര്‍ക്ക് തടസം സൃഷ്ടിക്കുവാണെന്നുമാണ് ബ്രിട്ടിഷ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്.

2014ൽ ബ്രിട്ടീഷ് വിമാനത്താവളത്തിൽ മാത്രം 1440 ലേസർ കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.

വിമാനത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി തീർന്നിരിക്കുന്നു ലേസർ അക്രമണം.

ക്രിസ്റ്റ്യാനോ റൊണാൾഡോ വിമാനം വാങ്ങിയതിന്റെ ഉദ്ദേശ്യം

ശബ്ദത്തേക്കാൾ ആറുമടങ്ങ് വേഗതയുള്ള വിമാനം യാഥാർത്ഥ്യമാവുന്നു


Click it and Unblock the Notifications








