Just In
- 29 min ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- 59 min ago അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
- 1 hr ago ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
- 1 hr ago ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
Don't Miss
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Movies കല്യാണത്തിനായി മതം മാറി, വീട്ടില്‍ പ്രശ്നമായി; പ്രണയ കഥ പറഞ്ഞ് നിഷാനയും ഭര്‍ത്താവും
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി
ഈ കൊവിഡ് പശ്ചാത്തതലത്തിൽ യാത്ര മാർഗങ്ങളും മറ്റും പ്രതിസന്ധിയിലായപ്പോൾ കിലോമീറ്ററുകളോളം കാൽനടയായും സൈക്കിളിലും പല ആളുകളും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഞ്ചരിച്ചത് നാം കണ്ടിരുന്നു.
ഇത്തരത്തിൽ ഒരു മലയാളി ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സൈക്കിളിൽ നടത്തിയ യാത്രയാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.
ബെംഗളൂരുവിൽ സ്റ്റാർട്ടപ്പ് നടത്തുന്ന രാഹുൽ ആർ നായർ കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചപ്പോഴാണ് തന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ സാധുത രണ്ട് മാസം മുമ്പ് കാലഹരണപ്പെട്ടതായി മനസ്സിലാക്കിയത്.
പ്രായമായ മാതാപിതാക്കൾക്കളുടെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ താൻ എത്തുമെന്ന് വാഗ്ദാനം ചെയ്തതിനാൽ രാഹുലിന് യാത്ര നഷ്ടപ്പെടുത്താനോ മാറ്റിവയ്ക്കാനോ കഴിഞ്ഞില്ല.
എന്നാൽ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പകർച്ചവ്യാധി മൂലം പൊതുഗതാഗത സംവിധാനം സ്വീകരിക്കുന്നത് അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.
ഒടുവിൽ അയാൾ സൈക്കിളിൽ കൊച്ചിയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. വാക്ക് കൊടുത്തത് പോലെ നവംബർ 18 -ന് ബെംഗളൂരു വിട്ട് 21 -ന് നാട്ടിലെത്തി. പകർച്ചവ്യാധിയുടെ സമയത്ത് തങ്ങളുടെ മകൻ ഇത്തരമൊരു റിസ്ക് എടുക്കാൻ ധൈര്യപ്പെടുമെന്ന് ഒരിക്കലും കരുതിയിട്ടില്ലാത്തതിനാൽ മാതാപിതാക്കളായ കെ രാമചന്ദ്രൻ നായരും കെ മൃണാലിനിയും അത്ഭുതപ്പെട്ടു.
ആസൂത്രണം ചെയ്തത് പോലെ അദ്ദഹം നവംബർ 27 -ന് തിരികെ പെഡൽ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ലക്ഷ്യസ്ഥാനത്തെത്തി. അങ്ങോട്ടും ഇങ്ങോട്ടുമായി ഏകദേശം 1,100 കിലോമീറ്റർ രാഹുൽ സഞ്ചരിച്ചു.
രാഹുൽ ഒരു എൻഡ്യൂറൻസ് സൈക്ലിസ്റ്റാണെങ്കിലും, എൻഡ്യൂറൻസിലും ദീർഘദൂര സൈക്ലിംഗിലും ആളുകളെ പരിശീലിപ്പിക്കുന്നതിനായി ബെംഗളൂരുവിൽ ‘ടു വീൽസ് ആന്റ് എ ഹാൻഡിൽ (TWAAH)' എന്ന സ്റ്റാർട്ടപ്പ് നടത്തുന്നുണ്ടെങ്കിലും, ആദ്യമായാണ് അദ്ദേഹം ഇത്രയും നീണ്ട യാത്ര ഒറ്റയ്ക്ക് നടത്തിയത്.
മാത്രമല്ല, മനോഹരമായ മൈസുരു-കോഴിക്കോട്-ഗുരുവായൂർ റൂട്ട് വഴി കൊച്ചിയിലേക്കുള്ള തന്റെ ആദ്യ യാത്രയാണിത്. താൻ വർഷങ്ങളായി എൻഡ്യൂറൻസ് സൈക്ലിംഗ് ചെയ്യുന്നുണ്ടെങ്കിലും ഈ യാത്രയിൽ തനിക്ക് തോന്നിയ സംതൃപ്തി എക്കാലത്തെയും ആഴമേറിയതാണ്, എന്ന് രാഹുൽ നായർ പറഞ്ഞു.
മൂന്നാം ദിവസം കടുത്ത ചൂടും രണ്ട് ടയർ തകരാറുകളാൽ അല്പം അസ്വസ്ഥമായിരുന്നുവെങ്കിലും, റൈഡ് വളരെ മികച്ചതായിരുന്നു, പ്രത്യേകിച്ചും വയനാട് വനങ്ങളിലൂടെ താഴേക്കുള്ള യാത്ര. കോഴിക്കോട് മനോഹരമായ സൂര്യാസ്തമയം, വഴിയരികിലെ ചായക്കടകൾക്ക് സമീപം എടുത്ത ഹ്രസ്വ ഇടവേളകൾ.
നാഗർകോവിലിൽ 22 കിലോമീറ്റർ വനമേഖല കടക്കാൻ സൈക്കിൾ ഓമ്‌നി വാനിൽ കയറ്റി യാത്ര ചെയ്തിരുന്നു, നിരോധിത മേഖലയായതിനാൽ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നു. താൻ പതിവുപോലെ കൊച്ചിയിലേക്ക് പോയിരുന്നെങ്കിൽ ഇവയൊന്നും ആസ്വദിക്കുകയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുലർച്ചെ മുതൽ സന്ധ്യവരെ റൈഡ് ചെയ്ത രാഹുൽ രാത്രി വിശ്രമിക്കാൻ ഹോട്ടലുകളിൽ താമസിച്ചു. യാത്രയിലുടനീളം ഹെൽമെറ്റ് ഉണ്ടായിരുന്നു, കൂടാതെ സൈക്കിളിൽ നല്ല ലൈറ്റുകളും പഞ്ചർ കിറ്റും കരുതിയിരുന്നു. ഈ മുൻകരുതലുകളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞപ്പോൾ, അവരുടെ പ്രാരംഭ ഉത്കണ്ഠ മാറിയിരുന്നു.