അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

ഈ കൊവിഡ് പശ്ചാത്തതലത്തിൽ യാത്ര മാർഗങ്ങളും മറ്റും പ്രതിസന്ധിയിലായപ്പോൾ കിലോമീറ്ററുകളോളം കാൽനടയായും സൈക്കിളിലും പല ആളുകളും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഞ്ചരിച്ചത് നാം കണ്ടിരുന്നു.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

ഇത്തരത്തിൽ ഒരു മലയാളി ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സൈക്കിളിൽ നടത്തിയ യാത്രയാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

ബെംഗളൂരുവിൽ സ്റ്റാർട്ടപ്പ് നടത്തുന്ന രാഹുൽ ആർ നായർ കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചപ്പോഴാണ് തന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ സാധുത രണ്ട് മാസം മുമ്പ് കാലഹരണപ്പെട്ടതായി മനസ്സിലാക്കിയത്.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

പ്രായമായ മാതാപിതാക്കൾക്കളുടെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ താൻ എത്തുമെന്ന് വാഗ്ദാനം ചെയ്തതിനാൽ രാഹുലിന് യാത്ര നഷ്ടപ്പെടുത്താനോ മാറ്റിവയ്ക്കാനോ കഴിഞ്ഞില്ല.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

എന്നാൽ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പകർച്ചവ്യാധി മൂലം പൊതുഗതാഗത സംവിധാനം സ്വീകരിക്കുന്നത് അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

ഒടുവിൽ അയാൾ സൈക്കിളിൽ കൊച്ചിയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. വാക്ക് കൊടുത്തത് പോലെ നവംബർ 18 -ന് ബെംഗളൂരു വിട്ട് 21 -ന് നാട്ടിലെത്തി. പകർച്ചവ്യാധിയുടെ സമയത്ത് തങ്ങളുടെ മകൻ ഇത്തരമൊരു റിസ്ക് എടുക്കാൻ ധൈര്യപ്പെടുമെന്ന് ഒരിക്കലും കരുതിയിട്ടില്ലാത്തതിനാൽ മാതാപിതാക്കളായ കെ രാമചന്ദ്രൻ നായരും കെ മൃണാലിനിയും അത്ഭുതപ്പെട്ടു.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

ആസൂത്രണം ചെയ്തത് പോലെ അദ്ദഹം നവംബർ 27 -ന് തിരികെ പെഡൽ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ലക്ഷ്യസ്ഥാനത്തെത്തി. അങ്ങോട്ടും ഇങ്ങോട്ടുമായി ഏകദേശം 1,100 കിലോമീറ്റർ രാഹുൽ സഞ്ചരിച്ചു.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

രാഹുൽ ഒരു എൻഡ്യൂറൻസ് സൈക്ലിസ്റ്റാണെങ്കിലും, എൻഡ്യൂറൻസിലും ദീർഘദൂര സൈക്ലിംഗിലും ആളുകളെ പരിശീലിപ്പിക്കുന്നതിനായി ബെംഗളൂരുവിൽ ‘ടു വീൽസ് ആന്റ് എ ഹാൻഡിൽ (TWAAH)' എന്ന സ്റ്റാർട്ടപ്പ് നടത്തുന്നുണ്ടെങ്കിലും, ആദ്യമായാണ് അദ്ദേഹം ഇത്രയും നീണ്ട യാത്ര ഒറ്റയ്ക്ക് നടത്തിയത്.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

മാത്രമല്ല, മനോഹരമായ മൈസുരു-കോഴിക്കോട്-ഗുരുവായൂർ റൂട്ട് വഴി കൊച്ചിയിലേക്കുള്ള തന്റെ ആദ്യ യാത്രയാണിത്. താൻ വർഷങ്ങളായി എൻഡ്യൂറൻസ് സൈക്ലിംഗ് ചെയ്യുന്നുണ്ടെങ്കിലും ഈ യാത്രയിൽ തനിക്ക് തോന്നിയ സംതൃപ്തി എക്കാലത്തെയും ആഴമേറിയതാണ്, എന്ന് രാഹുൽ നായർ പറഞ്ഞു.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

മൂന്നാം ദിവസം കടുത്ത ചൂടും രണ്ട് ടയർ തകരാറുകളാൽ അല്പം അസ്വസ്ഥമായിരുന്നുവെങ്കിലും, റൈഡ് വളരെ മികച്ചതായിരുന്നു, പ്രത്യേകിച്ചും വയനാട് വനങ്ങളിലൂടെ താഴേക്കുള്ള യാത്ര. കോഴിക്കോട് മനോഹരമായ സൂര്യാസ്തമയം, വഴിയരികിലെ ചായക്കടകൾക്ക് സമീപം എടുത്ത ഹ്രസ്വ ഇടവേളകൾ.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

നാഗർകോവിലിൽ 22 കിലോമീറ്റർ വനമേഖല കടക്കാൻ സൈക്കിൾ ഓമ്‌നി വാനിൽ കയറ്റി യാത്ര ചെയ്തിരുന്നു, നിരോധിത മേഖലയായതിനാൽ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നു. താൻ പതിവുപോലെ കൊച്ചിയിലേക്ക് പോയിരുന്നെങ്കിൽ ഇവയൊന്നും ആസ്വദിക്കുകയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

പുലർച്ചെ മുതൽ സന്ധ്യവരെ റൈഡ് ചെയ്ത രാഹുൽ രാത്രി വിശ്രമിക്കാൻ ഹോട്ടലുകളിൽ താമസിച്ചു. യാത്രയിലുടനീളം ഹെൽമെറ്റ് ഉണ്ടായിരുന്നു, കൂടാതെ സൈക്കിളിൽ നല്ല ലൈറ്റുകളും പഞ്ചർ കിറ്റും കരുതിയിരുന്നു. ഈ മുൻകരുതലുകളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞപ്പോൾ, അവരുടെ പ്രാരംഭ ഉത്കണ്ഠ മാറിയിരുന്നു.

Most Read Articles

Malayalam
English summary
Malayali Pedals 547 Kilometers To Meet Elderly Parents. Read in Malayalam.
Story first published: Tuesday, December 8, 2020, 21:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X