ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി കേന്ദ്ര ഗതാഗത മന്ത്രി
രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിയും വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഗോ ഇലക്ട്രിക് ക്യാമ്പയിൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ഉത്ഘാടനം ചെയ്തു.

സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പിലെയും എല്ലാ ഉദ്യോഗസ്ഥർക്കും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം നിർബന്ധമാക്കണമെന്നും അദ്ദേഹം അറിയിച്ചു.

വകുപ്പിലെ ഉദ്യോഗസ്ഥർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കണമെന്നും ഗഡ്ഗരി വൈദ്യുതി മന്ത്രി ആർ കെ സിംഗിനോട് ആവശ്യപ്പെട്ടു.
MOST READ: ബിഎസ് VI നവീകരണങ്ങളോടെ പള്‍സര്‍ 180 അവതരിപ്പിച്ച് ബജാജ്; വില, എഞ്ചിന്‍ വിവരങ്ങള്‍ ഇതാ

ഡൽഹിയിൽ 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലൂടെ മാത്രം പ്രതിമാസം 30 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നും ഗഡ്കരി ഓർമ്മിപ്പിച്ചു.

ഡൽഹിയിൽ നിന്ന് ആഗ്രയിലേക്കും ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കും ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പും ചടങ്ങിൽ ഉണ്ടായിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് പുറമെ, വീടുകളിൽ പാചക വാതകം വാങ്ങുന്നതിന് പിന്തുണ നൽകുന്നതിനുപകരം ഇലക്ട്രിക് പാചക ഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ സബ്സിഡി നൽകണമെന്നും ഗതാഗത മന്ത്രി നിർദ്ദേശിച്ചു.

വൈദ്യുതി ഉപകരണങ്ങളിൽ പാചകം ചെയ്യുന്നത് ശുദ്ധവും വാതകത്തിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ഈ മാസം ആദ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദേശീയ തലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്വിച്ച് ഡൽഹി' കാമ്പയിൻ ആരംഭിച്ചിരുന്നു.

തുടർന്നുള്ള ആറ് ആഴ്ചയ്ക്കുള്ളിൽ വിവിധ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ സർക്കാർ നിയമിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഡെലിവറി ശൃംഖലകളും വൻകിട കമ്പനികളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും മാർക്കറ്റ് അസോസിയേഷനുകളും മാളുകളും സിനിമാ ഹാളുകളും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അവരുടെ പരിസരത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹി ഇവി പോളിസി ആരംഭിച്ചതിനുശേഷം 6,000 -ത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചതായും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലുടനീളം 100 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകളും ആം ആദ്മി സർക്കാർ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








