Just In
- 9 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 9 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 10 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 10 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ
കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്ത് തുടരുന്നതിനിടെ, വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് ഒറ്റ-ഇരട്ട നിയമ സംവിധാനം ഏപ്രിൽ 20 -ന് ശേഷം ഭാഗിക നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഡൽഹിയിൽ അവതരിപ്പിച്ച അതേ മാതൃക തന്നെയാവും കേരളത്തിലും നടപ്പിൽ വരുന്നത് എന്ന് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച ഏഴ് പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സംസ്ഥാനത്തെ ജില്ലകളെ നാല് മേഖലകളായി ഭാഗിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടാനും സർക്കാർ ഒരുങ്ങുന്നു.
നിലവിൽ കൊവിഡ്-19 കേസുകൾ ഏറ്റവും അധികമുള്ള ജില്ലകളായ കസാർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളെ സംയോജിപ്പിച്ച് ആദ്യ മേഖല രൂപീകരിക്കാനാണ് പദ്ധതി. ഈ മേഖലയിൽ, മെയ് 3 വരെ യാതൊരു ഇളവും കൂടാതെ ലോക്ക്ഡൗണ്‍ കർശനമായി തുടരും എന്നും അധികൃതർ വ്യക്തമാക്കി.
MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ
രണ്ടാമത്തെ മേഖലയിൽ പത്തനാമിത്ത, എറണാകുളം, കൊല്ലം എന്നിവ ഉൾപ്പെടും. രണ്ടാം മേഖലയിലുള്ള ജില്ലകളിലെ ഹോട്ട്‌സ്പോട്ട് പ്രദേശങ്ങൾ കണ്ടെത്തി പൂർണ്ണമായി സീൽ ചെയ്യും.
മൂന്നാം മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകൾ ഉൾപ്പെടുത്തും. ഈ മേഖലയ്ക്ക് ഭാഗികമായി ഇളവ് നൽകും. അവസാന നാലാമത്തെ മേഖലയിൽ നിവിൽ കൊവിഡ്-19 കേസുകൾ ഒന്നും ഇല്ലാത്ത കോട്ടയം, ഇടുക്കി എന്നിവ ഉൾപ്പെടുത്തും.
MOST READ: ബിഎസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ
വ്യാഴാഴ്ച വൈകുന്നേരം വരെ കേരള സർക്കാർ നൽകിയ കണക്കനുസരിച്ച് സംസ്ഥാനത്ത് 394 കൊവിഡ് -19 കേസുകളാണുള്ളത്. ഇതിൽ 147 കേസുകൾ സജീവമാണ്. 245 പേർ സുഖം പ്രാപിച്ചപ്പോൾ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് രാജ്യത്ത് നിലവിൽ 12,759 കൊറോണ വൈറസ് കേസുകളുണ്ട്. ഇതിൽ 10,824 സജീവ കേസുകളാണ്. മൊത്തത്തിൽ 420 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 1,515 പേരെ സുഖം പ്രാപിച്ച് ആശുപത്രിക്ളിൽ നിന്ന് ഡിസ്ചാർജായിട്ടുണ്ട്.