ട്രാഫിക്ക് നിയമലംഘം; ആഢംബര കാറിന് ലഭിച്ചത് അത്യാഢംബര പിഴ
ട്രാഫിക് നിയമലംഘനത്തിന് പോർഷ 911 കരേര S -ന്റെ ഉടമയ്ക്ക് 27.68 ലക്ഷം രൂപ അഹമ്മദാബാദ് പൊലീസ് പിഴ ചുമത്തി. പതിവ് പരിശോധനയ്ക്കിടെയാണ് പൊലീസ് പോർഷെയെ കൈ കാണിച്ചു നിർത്തിയത്.

പ്രദേശത്ത് നടക്കുന്ന പതിവ് പരിശോധനയെക്കുറിച്ച് അഹമ്മദാബാദ് പൊലീസ് ജനങ്ങളെ അറിയിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം നവംബർ അവസാനമാണ് ഈ അറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയത്.

എന്തുകൊണ്ട് 27.68 ലക്ഷം രൂപ പിഴ? പരിശോധന സമയത്ത് വാഹനത്തിന് സാധുവായ രേഖകളില്ലാതെ ഡ്രൈവറെ കണ്ടെത്തിയത്. കൂടാതെ വാഹനത്തിന് മുന്നിലും പിന്നിലും രജിസ്ട്രേഷൻ പ്ലേറ്റുകളും ഉണ്ടായിരുന്നില്ല. പൊലീസ് പോർഷ കസ്റ്റഡിയിൽ എടുക്കുകയും 9.80 രൂപ പിഴ ചുമത്തുകയും ചെയ്തു.

സംഭവം നടന്ന് ആറാഴ്ച കഴിഞ്ഞിട്ടും ഉടമയിൽ നിന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല എന്ന് പൊലീസ് പറയുന്നു. ഇതേ തുടർന്ന് RTO വിശദമായി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്.

JH01DB0524 എന്ന് രജിസ്റ്റർ നമ്പറിലുള്ള ഈ വാഹനത്തിനുമേൽ കൂടുതൽ നിയമലംഘനങ്ങൾ ചാർജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. കൂടാതെ ഈ വാഹനത്തിന് 2020 ജനുവരി മുതൽ 2033 ഓഗസ്റ്റ് വരെ 16 ലക്ഷം രൂപ ടാക്സ് അടയ്ക്കാനുമുണ്ടെന്ന് വ്യക്തമായി.

അതിനാലാണ് അഹമ്മദാബാദ് RTO ഇപ്പോൾ പിഴ പുതുക്കിയിരിക്കുന്നത്. 16 ലക്ഷം രൂപ കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതിയും, 4 ലക്ഷം രൂപ പിഴയും പിഴയും ഇതിൽ ഉൾപ്പെടുന്നു.

7.68 ലക്ഷം രൂപ കുടിശ്ശികയുടെ പലിശയിനത്തിലും RTO ഈടാക്കിയിട്ടുണ്ട്. എല്ലാം ചേർത്താണ് പിഴ തുക 27.68 ലക്ഷമായിരിക്കുന്നത്.

രാജ്യത്ത് ഒരു കാറിന് ഇതുവരെ ചുമത്തിയ ഏറ്റവും ഉയർന്ന പിഴയാണ് ഈ തുകയെന്ന് പൊലീസ് അധികൃതർ അറിയിച്ചു.

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സാധുവായ ഇൻഷുറൻസ് പേപ്പറുകൾ, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശം വഹിക്കേണ്ടതുണ്ട്.

നിയമപ്രകാരം ഇത് നിർബന്ധമാണെങ്കിലും, ഹാർഡ് കോപ്പിക്ക് പകരം ഡിജിലോക്കർ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെ വാഹനത്തിന്റെ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ഉപയോഗിക്കുവാനും സർക്കാർ അനുവദിക്കുന്നു.

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ അടുത്തിടെ വർദ്ധിപ്പിക്കുകയും മോട്ടോർ വാഹന ഭേദഗതി നിയമം 2019 പ്രകാരം പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഡ്രൈവർമാർ ഇപ്പോഴും കഴിയുന്നത്ര നിയമങ്ങൾ ലംഘിക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്.


Click it and Unblock the Notifications








