യുഎസിന് വെല്ലുവിളിയായി റഷ്യ കരുത്തുറ്റ സൈനിക വാഹനമിറക്കി
റഷ്യൻ സെക്യൂരിറ്റി സർവീസ് 'സിൽ കരാടെൽ' എന്ന പേരിൽ പുതിയ സൈനിക വാഹനമിറക്കി. അമേരിക്കൻ സൈനിക വാഹനമായ ഹംവിയ്ക്ക് ഒരു മറുപടിയെന്നോണമാണ് 'ദ പണിഷർ' എന്നുവിളി പേരുള്ള സൈനിക വാഹനത്തെ റഷ്യ അവതരിപ്പിച്ചത്.
റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സര്‍വീസിന്റെ ഈ പ്രത്യേക ഓപ്പറേഷൻ വെഹിക്കിളിനെ സന്ദർശിക്കാൻ പ്രസിണ്ടന്റ് വ്ലാഡിമർ പുട്ടിൻ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. സിറിയൻ വിമതർക്കെതിരെ റഷ്യ നടത്തിയ യുദ്ധത്തിന്റെ പിന്നോടി ആയിട്ടാണിപ്പോൾ ഈ സൈനിക വാഹനത്തെ ഇറക്കിയിരിക്കുന്നത്. കൂടുതൽ വാർത്തകൾക്ക് താളുകൾ കാണൂ.

എഫ്എസ്ബി ഡിറക്ടർ അലക്സാണ്ടർ ബോർട്ട്ണികോവ്, ഡിഫൻസ് മിനിസ്റ്ററും വ്ലാഡിമറിനോപ്പം വാഹനം സന്ദർശിക്കാനെത്തിയിരുന്നു. ദ പണിഷർ നല്ല മതിപ്പാണിവരിൽ ഉളവാക്കിയത്.

ബോളിവുഡ് മൂവി ബാറ്റ്മാനിൽ ഉപയോഗിച്ചിട്ടുള്ള ബാറ്റ്മൊബൈൽ വാഹനവുമായി രൂപസാദൃശ്യമുണ്ട് ഈ സൈനിക വാഹനത്തിന്.

പത്ത് പേർക്ക് സുഖകരമായി ഇരിക്കാനുള്ള സ്ഥലസൗകര്യമൊരുക്കിയിട്ടുണ്ട് ഇതിൽ. വെടിവെപ്പിനേയും സ്ഫോടനങ്ങളേയും ചെറുക്കാൻ സാധിക്കും വിധം വി ഷേപ്പ് ബോഡിയാണ് വാഹനത്തിന് നൽകിയിട്ടുള്ളത്.

ഈ വാഹനത്തിൽ ക്സാസ് 6എ ആർമർ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ വശങ്ങളിലും പിൻവശത്തെ ഡോറിലും വെടിക്കാൻ സൗകര്യമൊരുക്കി കൊണ്ട് ദ്വാരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

വാഹനത്തിന്റെ റൂഫ് ടോപ്പിൽ റിവോൾവിംഗ് ഹാച്ച് ഗണ്ണർ ഉപയോഗിച്ചിട്ടുണ്ട്. സമ്പൂർണ കാഴ്ച സാധ്യമാക്കും വിധം പാരാട്രൂപ്പേഴ്സ് സീറ്റുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

വ്ലാഡിമറിന്റെ ഫെഡറൽ സെക്യൂരിറ്റി സർവീസ് ബോർഡ് മീറ്റിംഗിലെ പ്രസംഗത്തിന് ശേഷമാണ് വാഹനങ്ങളുടെ പ്രദർശനം നടത്തിയത്.

പ്രസംഗത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.


Click it and Unblock the Notifications








