പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!
ഏതാണ്ട് 15 വർഷത്തോളം അറ്റകുറ്റപണികളൊന്നും വേണ്ടാത്ത പുതിയ ടാറിംഗ് സംവിധാനവുമായി നേംകുമാർ
ഇന്ത്യയിൽ കുണ്ടുംകുഴികളും നിറഞ്ഞ റോഡുകളിലൊന്ന് അറ്റകുറ്റപണികൾ നടത്തികിട്ടാൻ കാലങ്ങോളം കാക്കണം. അപ്പോഴാണ് പൊട്ടിപൊളിഞ്ഞ റോഡുകൾ സ്വയം നന്നാക്കാൻ കഴിയുന്ന റോഡുമായി ഇന്ത്യൻ വംശജനായ കനേഡിയൻ പ്രൊഫസർ രംഗത്തെത്തിയത്.

ബ്രിട്ടിഷ് കൊളംബിയ സർവ്വകലാശാലയിലെ സിവിൽ എൻഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസറാണ് നാഗ്പൂർ സ്വദേശിയായ നേംകുമാർ ബാന്ത്യ.

അത്യാധുനിക സാങ്കേതികത ഉപയോഗിച്ച് പ്രത്യേകതം മിശ്രിതങ്ങളും വസ്തുക്കളും ഉപയോഗിച്ചാണ് നേംകുമാർ റോഡ് നിർമിച്ചത്.

ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി തൊണ്ടേഭാവി ഗ്രാമത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള റോഡുകള്‍ ഇദ്ദേഹം നിർമിച്ചത്.

വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഈ ഗ്രാമത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന 650 മീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ നിർമാണമാണ് നടത്തിയിരിക്കുന്നത്.

100 മില്ലിമീറ്റർ കനമുള്ള റോഡിന് സിമന്റ്, ഫ്ളൈആഷ്, ഫൈബര്‍ കൂട്ട് എന്നിവയാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതുമൂലം സിമന്റിന്റെ ഉപയോഗം 60 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതിനാൽ വളരെ ചിലവ് കുറഞ്ഞൊരു രീതി കൂടിയാണിത്.

ഈ മിശ്രിതത്തിൽ നാനോ കോട്ടിംഗുകളും ഫൈബറുകളും ഉള്ളതിനാൽ വെള്ളം വലിച്ചെടുത്ത് ദീർഘക്കാലം സൂക്ഷിക്കുന്നതിനുള്ള കഴിവുണ്ട്.

റോഡിൽ എന്നും ഈർപ്പം നിലനിലനിർത്തുന്നതിനാൽ വിള്ളലും കുഴികളുമുണ്ടായാൽ സ്വയം പരിഹരിക്കുന്നതിന് സാധിക്കും. റോഡിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ടിരിക്കുമ്പോഴാണ് വിള്ളലുകളും പൊട്ടലുകളും ഉണ്ടാകുന്നത്.

ജലാംശം പിടിച്ചെടുക്കാൻ ശേഷിയുള്ള ഈ പ്രത്യേക ഫൈബറുകൾ ഉള്ളതുക്കാരണം കൊടും ചൂടിലും റോഡിലെ ജലാംശം നഷ്ടപ്പെടുകയില്ല. നാനോ മിശ്രിതമായതിനാൽ റോഡ് പൊട്ടിപൊളിഞ്ഞാലും സ്വയം നേരെയാവുകയും ചെയ്യും എന്നതാണ് ഈ റോഡിന്റെ സവിശേഷത.

നിലവിലുള്ള ഗ്രാമീണ റോഡുകളുടെ കാലാവധി കുറഞ്ഞത് രണ്ട്, മൂന്ന് വർഷമാണ്. എന്നാൽ ഈ റോഡ് പതിനഞ്ചു വര്‍ഷമെങ്കിലും കേടുകൂടാതെ നിലനിൽക്കുമെന്നാണ് നേംകുമാര്‍ അവകാശപ്പെടുന്നത്.

സാധാരണ ഗതിയിലുണ്ടാകുന്ന നിര്‍മാണ ചെലവിനേക്കാൾ 30 ശതമാനം കുറവ് ചിലവ് മതി ഈ മിശ്രിതം ഉപയോഗിച്ചുള്ള റോഡ് നിർമാണത്തിന്. കാനഡയിലും ഈ രീതിയിലുള്ള റോഡ് നിര്‍മിക്കാൻ ഒരുങ്ങുകയാണ് നേംകുമാര്‍.

കർണാടകയിലുണ്ടാക്കിയിട്ടുള്ള ഈ റോഡിന് സമാനമായിട്ടുള്ള റോഡുകൾ ഹരിയാനയിലും മധ്യപ്രദേശിലും നിർമിക്കാനുള്ള പദ്ധതിയിലാണ് നേംകുമാർ.

ഇതിനായി കേന്ദ്ര റോഡ് മന്ത്രാലയം നേംകുമാറിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. അറ്റകുറ്റ പണികളൊന്നുമില്ലാതെ ദീർഘക്കാലം നിലനിൽക്കുന്ന ഇത്തരം റോഡുകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉപകാരപ്രദമാണ്.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം
റോഡിലെ വിവിധ വരകൾ സൂചിപ്പിക്കുന്നതെന്ത്


Click it and Unblock the Notifications








