ഈ സുരക്ഷിത വിമാനങ്ങൾ അറിഞ്ഞാൽ തെല്ലും മരണഭയം വേണ്ട; ഇതു ഗ്യാരണ്ടി!!
അപകടനിരക്കുകൾ രേഖപ്പെടുത്തിയിട്ടില്ലാത്ത ലോകത്തിലെ സുരക്ഷിത വിമാനങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.
വിമാനയാത്ര എന്നത് മറ്റ് യാത്രാമാർഗങ്ങളെക്കാൾ കൗതുകം ജനിപ്പിക്കുന്നൊന്നാണ്. എന്നാൽ മറ്റപകടങ്ങളേക്കാൾ കൂടുതൽ വാർത്താപ്രാധാന്യം വിമാനങ്ങൾക്ക് ലഭിക്കുന്നതിനാൽ ഇത്തരം അപകടങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വിമാനയാത്ര തന്നെ ചിലപ്പോൾ ഒരു പേടിസ്വപ്നമായി മാറിയേക്കാം.

യഥാർത്ഥത്തിൽ മറ്റുയാത്രാമാർഗങ്ങളെക്കാൾ ഏറ്റവും സുരക്ഷിതമായട്ടുള്ളത് വിമാനയാത്രയാണെന്ന് പറയാം. എന്നാൽ വിമാനപകടങ്ങൾ സൃഷ്ടിക്കുന്ന വാർത്താപ്രാധാന്യമാണ് അതിനെ ഗൗരവമേറിയതാക്കി തീർക്കുന്നത്.

പൊതുവെ മറ്റ് വാഹന അപകടങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വിമാനപകടനിരക്കും വളരെ കുറവാണ്. അതിനുകാരണം സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള വിമാന നിർമാണ രീതിയാണ്. വിമാനങ്ങളുടെ സുരക്ഷയിലുള്ള വീഴ്ചക്കാരണം അപകടങ്ങൾ കെണിയുന്നത് വളരെ കുറവാണ്. കൂടുതൽ അപകടങ്ങൾക്കും കാരണം ബാഹ്യമായ കാര്യങ്ങളാണ്.

ആധുനിക വിമാനങ്ങൾ എല്ലാം തന്നെ സുരക്ഷയ്ക്ക് മുൻതൂക്കം കൊടുത്തിട്ടുള്ളവയാണ്. ഇതുവരെയായി വൻദുരന്തങ്ങൾക്കോ അതുപോലെ സ്ഫോടനങ്ങൾക്കോ ഇരയാകാത്ത നിരവധി വിമാനങ്ങൾ സർവീസുകൾ നിലവിലുണ്ട്.

സുരക്ഷ ഉറപ്പാക്കാനുള്ള വിമാനകമ്പനികളുടെ മത്സരബുദ്ധിയായിട്ടും ഇതിനെ കണക്കാം. ഈ ലോകത്തിൽ ഇതുവരെയായി വലിയതോതിലുള്ള അപകടങ്ങൾക്ക് കാരണമായി തീരാത്ത ഏറ്റവും സുരക്ഷിതമെന്ന് സേഫ്റ്റി ആന്റ് പ്രൊഡക്ട് റേറ്റിംഗ് വെബ്സൈറ്റായ എയർലൈന്‍ റേറ്റിംഗ്.കോം പ്രസ്താവിച്ചിട്ടുള്ള വിമാന കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം.

എയർബസ് എ380
ഇതുവരെയായി ഒരു ദുരന്തങ്ങൾക്കും വഴിവെക്കാത്തൊരു വിമാനമാണ് എയർബസ് എ380. എയർബസ് എസ്.എ.എസ്. നിർമ്മിക്കുന്ന രണ്ടു നിലകളും നാലു എഞ്ചിനുമുള്ള വിമാനമാണിത്. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം എന്ന വിശേഷണം കൂടിയുണ്ട് ഈ വിമാനത്തിന്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള വിമാനകമ്പനിയുടെ സമീപനം തന്നെയാണ് ഇതിനുകാരണം. ഇതുവഴി വിമാന യാത്രക്കാർക്കാകട്ടെ കണ്ണുമടച്ചിരുന്ന് യാത്രചെയ്യാനുള്ള ധൈര്യവും ഇവർ പകർന്നു നൽകുന്നു.

എയർബസ് എ340
എയർബസ് എ380 വിമാനത്തെപ്പോലെ തന്നെ വലിയ ദുരന്തങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാതൊരു വിമാനമാണ് എയർബസിന്റെ എ340. നീളവും വീതിയേറിയ ബോഡിയുള്ള നാലു എൻജിനുകളുള്ളൊരു വിമാനമാണിത്.

ബോയിംഗ് 777
എയർബസ് വിമാനങ്ങൾ ഇതുവരെയായി ഒരപകടങ്ങളും രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ഒരേയൊരു ദുരന്തം മാത്രമാണ് ബോയിംഗ് 777വിമാനത്തിന് ഇതുവരെയായി സംഭവിച്ചിട്ടുള്ളത്.

ബോയിംഗ് 747
ബോയിംഗ് നിർമാണം നടത്തിയതിൽ ഇതുവരെയായി ഒരേയൊരു അപകടമാണ് ഈ വിമാനം രേഖപ്പെടുത്തിയിട്ടുള്ളത്.

ബോയിംഗ് 737
ബോയിംഗിന്റെ ഈ വിമാനവും ദുരന്തപട്ടികയിൽ ഒരേയൊരു തവണയെ പ്രത്യക്ഷമായിട്ടുള്ളൂ.

ബോയിംഗ് 767
മേൽപ്പറഞ്ഞതു പോലെ ഒരേയൊരു തവണ മാത്രം അപകട പട്ടികയിൽ ഇടം തേടിയുള്ള വിമാനമാണിത്. മറ്റ് വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നതുതന്നെയാണ് ഈ കുറഞ്ഞ അപകനിരക്കിൽ നിന്നും വ്യക്തമാക്കാൻ കഴിയുന്നത്.

എന്നാൽ ഇതിനർത്ഥം മറ്റ് വിമാന സർവീസുകളൊന്നും ഒരിക്കലും സുരക്ഷിതമല്ല എന്നല്ല. വിമാനപകടങ്ങൾ എല്ലായ്പ്പോഴും പ്രവചനാതീതമാണ്. എന്നാൽ ഒരു വൈമാനികന്റെ പ്രാവീണ്യവും അപകട നിരക്ക് കുറയുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

നിർമാണത്തിലോ ഡിസൈനിലോ പാകപ്പിഴയില്ലെങ്കിൽ വിമാനങ്ങൾ മറ്റെന്തു യാത്രാമാർഗങ്ങളേക്കാളും സുരക്ഷിതമാണ്. എന്നാൽ മനുഷ്യൻ വരുത്തിവയ്ക്കുന്ന പാകപ്പിഴകളാണ് മിക്ക അപകടങ്ങളിലേക്കും നയിക്കുന്നത്.

തൊണ്ണൂറുകളിൽ രേഖപ്പെടുത്തിയിട്ടുള്ള മൂന്ന് വിമാനപകടങ്ങളാണ് ഏറ്റവും ദാരുണമായിട്ടുള്ളത്. ഈ മൂന്ന് അപകടങ്ങളിലും ഒറ്റൊരു യാത്രക്കാർക്ക് പോലും രക്ഷപ്പെടാനായില്ല എന്നുള്ളതാണ് ഏറ്റവും ഗൗരവമേറിയത്.

അതിലൊരുപകടം വിമാനത്തിന്റെ എൻജിൻ തകരാറുമൂലം നിയന്ത്രണം വിട്ട് വിമാനം നിലത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. ഈ അപകടത്തിൽ ആർക്കും തന്നെ രക്ഷപ്പെടാനായില്ല.

വിമാനത്തിൽ വേണ്ടത്ര ഇന്ധനമില്ലാത്തതിനാൽ തകർന്നു വീണതായിരുന്നു മറ്റൊരപകടം. മനുഷ്യ പിഴവിനാൽ സംഭവിച്ചതാണെങ്കിലും മുഴുവൻ യാത്രക്കാരും ഈ അപകടത്തിൽ മരണപ്പെട്ടു.

മൂന്നാമത്തെ അപകടം ഒരു വൈമാനികന്റെ ആത്മഹത്യാ ശ്രമമൂലം സംഭവിച്ചതായിരുന്നു. സ്വന്തം ജീവനൊടുക്കാൻ ആയിരക്കണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെടുത്തിയ വിമാനപകടമായിരുന്നു ഇത്. കടലിലേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു യാത്രക്കാരും രക്ഷപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നില്ല.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ
ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ


Click it and Unblock the Notifications








