Just In
- 7 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 7 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 8 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 8 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ലോകത്തിലെ ഏറ്റവും വലിയ വിമാനം ഒരുങ്ങി
പൈലറ്റ്, സഹ-പൈലറ്റ്, ഫ്ളൈറ്റ് എഞ്ചിനീയര്‍ എന്നിവര്‍ മാത്രമടങ്ങുന്ന ക്രൂവാണ് സ്ട്രാറ്റോലൊഞ്ചിനുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനം, സ്ട്രാറ്റോലൊഞ്ച് കന്നിയാത്രയ്ക്ക് ഒരുങ്ങുന്നു. റോക്കറ്റുകളെ ബഹിരാകാശത്ത് (സ്ട്രാറ്റോസ്ഫിയര്‍) എത്തിക്കുന്നതിനായാണ് സ്ട്രാറ്റോലൊഞ്ച് നിര്‍മ്മിച്ചിരിക്കുന്നത്.
റോക് (Roc) എന്ന പേരിലാണ് സ്ട്രാറ്റോലൊഞ്ചിനെ കമ്പനി അവതരിപ്പിക്കുക. പൈലറ്റ്, സഹ-പൈലറ്റ്, ഫ്ളൈറ്റ് എഞ്ചിനീയര്‍ എന്നിവര്‍ മാത്രമടങ്ങുന്ന ക്രൂവാണ് സ്ട്രാറ്റോലൊഞ്ചിനുള്ളത്.
കാല്പന്ത് മൈതാനത്തേക്കാളും വലുപ്പമേറിയ വിംഗ്സ്പാനിലാണ് (ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം) സ്ട്രാറ്റോലൊഞ്ച് ഒരുങ്ങിയിരിക്കുന്നത്. 230 ടണ്‍ (2.26 ലക്ഷം കിലോഗ്രാം) ഭാരമാണ് സ്ട്രാറ്റോലൊഞ്ചിനുള്ളത്.
ഇരു ചിറകുകള്‍ക്ക് ഇടയിലുമായാണ് റോക്കറ്റുകളെ സ്ട്രാറ്റോലൊഞ്ച് ഉള്‍ക്കൊള്ളുക. 35000 അടി മുകളില്‍ വെച്ച് റോക്കറ്റുകളെ വിക്ഷേപിക്കാന്‍ പ്രാപ്തമാണ് സ്ട്രാറ്റോലൊഞ്ച്.
ട്വിന്‍ ഫ്യൂസ്ലെജ് ഡിസൈനില്‍ നിര്‍മ്മിക്കപ്പെട്ട സ്ട്രാറ്റോലൊഞ്ചിന്റെ ചിറകുകളുടെ നീളം, 117 മീറ്ററാണ്. 250 ടണ്‍ (2.49 ലക്ഷം കിലോഗ്രാം) ഭാരം വരെ വഹിക്കാന്‍ പ്രാപ്തമാണ് സ്ട്രാറ്റോലൊഞ്ച്.
ആറ് ബോയിംഗ് 747 എഞ്ചിനുകളുടെ കരുത്തിലാണ് സ്ട്രാറ്റോലൊഞ്ച് എത്തുന്നത്. 238 അടി നീളത്തിലും 50 അടി ഉയരത്തിലുമാണ് സ്ട്രാറ്റോലൊഞ്ച് ഒരുങ്ങിയിരിക്കുന്നത്.
ഇതാദ്യമായാണ് മൊജാവെ മരുഭൂമിയില്‍ സ്ഥാപിച്ച ഹാങ്ങറില്‍ നിന്നും പൊതുജനങ്ങൾക്കായി സ്ട്രാറ്റോലൊഞ്ച് പുറത്തിറക്കിയിരിക്കുന്നത്.
ഫ്യൂവല്‍ ടെസ്റ്റുകള്‍, എഞ്ചിന് പരീക്ഷണങ്ങള്‍ക്ക് ശേഷം 2019 ല്‍ മാത്രമാണ് സ്ട്രാറ്റോലൊഞ്ച് പറക്കാന്‍ തയ്യാറെടുക്കുക.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പൊള് ജി അലനാണ് സ്ട്രാറ്റോലൊഞ്ചിന് തുടക്കം കുറിച്ചത്. എയര്‍-ലൊഞ്ച്-ടു-ഓര്‍ബിറ്റ് എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിനായി ഏര്‍പ്പെട്ടിരിക്കുന്ന ഒരുപിടി കമ്പനികളില്‍ ഒന്നാണ് സ്ട്രാറ്റോലൊഞ്ച്.
ഹാങ്ങറില്‍ നിന്നും പുറത്തിറങ്ങിയ സ്ട്രാറ്റോലൊഞ്ചിന് ഇതിനകം ഒരു ഉപഭോക്താവിനെ ലഭിച്ചു എന്നതും ശ്രദ്ധേയം. ഒര്‍ബിറ്റല്‍ ATK യാണ് സ്ട്രാറ്റോലൊഞ്ച് സിസ്റ്റംസത്തെ സമീപിച്ച ആദ്യ ഉപഭോക്താവ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒര്ബിറ്റലിന്റെ പെഗാസസ് റോക്കറ്റുകളെയാകും സ്ട്രാറ്റോലൊഞ്ച് ആദ്യ യജ്ഞത്തില്‍ ബഹിരാകാശത്ത് എത്തിക്കുക.