Just In
- 24 min ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 2 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 3 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 3 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies അവരുടെ നോട്ടം ഞങ്ങൾ ശ്രദ്ധിച്ചു; ആദ്യം പറഞ്ഞത് ജാന്മണി; അർജുനും ശ്രീതുവും ശരിക്കും ലൗ ട്രാക്കാണോ?; യമുന
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ടോള്‍ ബൂത്തില്‍ പണമടയ്ക്കാന്‍ കൂട്ടാക്കിയില്ല; സ്വിഫ്റ്റ് ഡ്രൈവര്‍ കടന്നുകളഞ്ഞത് ബാരിക്കേഡുമായി!
ടോള്‍ പ്ലാസകളില്‍ തര്‍ക്കം പതിവാണ്. ചിലപ്പോഴൊക്കെ തര്‍ക്കത്തിനൊടുവില്‍ ബാരിക്കേഡുകള്‍ തകര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിരുതന്മാരെയും നാം കാണാറുണ്ട്. എന്നാല്‍ 'ബാരിക്കേഡുമെടുത്ത്' രക്ഷപ്പെടുന്നവരെ കണ്ടിട്ടുണ്ടോ?
ബാരിക്കേഡുമായി പോകുന്ന മാരുതി സ്വിഫ്റ്റ് ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മുംബൈയിലെ വശി ടോള്‍ പ്ലാസയിലാണ് സംഭവം. നികുതി കൊടുക്കാതെ ടോള്‍ പ്ലാസയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഡ്രൈവറാണ് വീഡിയോയില്‍.
നികുതി അടയ്ക്കാന്‍ കൂട്ടാക്കാതിരുന്ന സ്വിഫ്റ്റ് ഡ്രൈവര്‍ ബാരിക്കേഡുകള്‍ വെച്ചു തടഞ്ഞ പാതയിലൂടെ ഓടിച്ചു പോവുകയായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നോട്ടു നീങ്ങാന്‍ സ്വിഫ്റ്റിന് സാധിച്ചു. എന്നാല്‍ മുന്നോട്ടുള്ള കുതിപ്പില്‍ ഒരു ബാരിക്കേഡ് മാത്രം സ്വിഫ്റ്റിന് കുടങ്ങി.
മുന്നില്‍ കുടുങ്ങിയ ബാരിക്കേഡുമായി കുതിച്ച സ്വിഫ്റ്റിന്റെ ദൃശ്യങ്ങള്‍ മറ്റൊരു കാര്‍ യാത്രികനാണ് ക്യാമറയില്‍ പകര്‍ത്തിയത്. വലിയ പ്ലാസ്റ്റിക് ബാരിക്കേഡ് മുന്നില്‍ കുടുങ്ങിയത് കൊണ്ടുതന്നെ വേഗത കൈവരിക്കാന്‍ സ്വിഫ്റ്റ് വളരെ ക്ലേശപ്പെടുന്നതായി വീഡിയോ വെളിപ്പെടുത്തുന്നു.
കാര്‍ നിര്‍ത്തി ബാരിക്കേഡ് നീക്കാന്‍ കാറോടിച്ചയാളും തയ്യാറായില്ല. ശേഷം എന്തുസംഭവിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല. സാധാരണയായി വെള്ളം അല്ലെങ്കില്‍ മണല്‍ നിറച്ചാണ് പ്ലാസ്റ്റിക് ബാരിക്കേഡുകള്‍ നിരത്തുകളില്‍ സ്ഥാപിക്കാറ്.
അടിയന്തര സന്ദര്‍ഭങ്ങളില്‍ ബാരിക്കേഡുകള്‍ ആഘാതം ഏറ്റുവാങ്ങാന്‍ വേണ്ടിയാണിത്. എന്നാല്‍ വീഡിയോയില്‍ കണ്ട ബാരിക്കേഡ് പൊള്ളയായിരുന്നു.
സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന് ഉപയോഗിക്കാത്തതിന് കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?
സ്റ്റാര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്
ആന്തരിക ദഹനയന്ത്രങ്ങളുടെ പരിമിതികളെ പൊളിച്ചെഴുതിയാണ് ഫോര്‍മുല വണ്‍ എഞ്ചിനുകളുടെ ഒരുക്കം. ഫോര്‍മുല വണ്‍ കാറുകളിലുള്ള 1.6 ലിറ്റര്‍ നാലു സ്ട്രോക്ക് ടര്‍ബ്ബോചാര്‍ജ്ഡ് 90 ഡിഗ്രി V6 എഞ്ചിന് അനുകൂലമായ സാഹചര്യം നിര്‍ബന്ധമാണ്.
ഉയര്‍ന്ന താപത്തില്‍ മാത്രമെ എഞ്ചിന് സ്റ്റാര്‍ട്ട് ആവുകയുള്ളൂ. അതായത് പതിവു പോലെ രാവിലെ കാറില്‍ കയറി ഫോര്‍മുല വണ്‍ എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നടക്കില്ല.
കുറഞ്ഞപക്ഷം എഞ്ചിന് താപം 80 ഡിഗ്രി സെല്‍ഷ്യസില്‍ എത്തണം ഫോര്‍മുല വണ്‍ കാറുകള്‍ സ്റ്റാര്‍ട്ട് ആകാന്‍. ഇതിനു വേണ്ടി പ്രത്യേക പമ്പ് പുറമെ നിന്നും ഘടിപ്പിച്ച് എഞ്ചിനകത്തും റേഡിയേറ്ററിലും ചൂടേറിയ കൂളന്റ് കടത്തിവിടാറാണ് പതിവ്.
റോഡ് കാറുകളില്‍ ഫോര്‍മുല വണ്‍ ശേഷി എന്തുമാത്രം പ്രായോഗികമാണെന്ന് ഈ ഒരൊറ്റ കാര്യം തന്നെ വെളിപ്പെടുത്തും.
കൊക്കില്‍ ഒതുങ്ങാത്ത വില
കുറഞ്ഞത് അമ്പത് കോടി രൂപയെങ്കിലും വേണം ഒരു ശരാശരി ഫോര്‍മുല വണ്‍ എഞ്ചിനെ ഒരുക്കാന്‍. അതുകൊണ്ടു നിര്‍മ്മാതാക്കളെ സംബന്ധിച്ചു റോഡ് കാറില്‍ ഫോര്‍മുല വണ്‍ എഞ്ചിനെ നല്‍കുക ഭീമമായ നഷ്ടക്കച്ചവടമാണ്.
ആറു സിലിണ്ടറുകളില്‍ നിന്നും കരുത്തിന്റെ അവസാന വറ്റും വലിച്ചെടുക്കാന്‍ ഫോര്‍മുല വണ്‍ കാറുകള്‍ക്ക് ശേഷിയുണ്ട്. മര്‍ദ്ദം കൂടിയ വായുവിനാല്‍ പ്രവര്‍ത്തിക്കുന്ന വാല്വ്ട്രെയിനുകളാണ് ഫോര്‍മുല വണ്‍ എഞ്ചിനില്‍. ഇതും വില കുത്തനെ ഉയര്‍ത്താനുള്ള കാരണമാണ്.
15,000 ആര്‍പിഎമ്മില്‍ (rpm) എഞ്ചിന് പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തില്‍ എഞ്ചിന് വാല്‍വുകള്‍ അടയ്ക്കാന്‍ മര്‍ദ്ദമേറിയ നൈട്രജനാണ് ഉപയോഗിക്കുന്നത്.
മുന്‍ കാലങ്ങളില്‍ ഓരോ മത്സരത്തിനും ഓരോ പുതിയ എഞ്ചിനെയാണ് ഫോര്‍മുല വണ്‍ സംഘം ഒരുക്കിയിരുന്നത്. അതായത് നാനൂറ് കിലോമീറ്റര്‍ മാത്രമാണ് ഒരു ഫോര്‍മുല വണ്‍ എഞ്ചിന്റെ ആയുസ്.
എന്നാല്‍ ഇന്ന് ഫോര്‍മുല വണ്‍ എഞ്ചിനുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം താരതമ്യേന കൂടുതലാണ്. ആയിരം കിലോമീറ്റര്‍ വരെ ഓടാനുള്ള ശേഷി ഇന്നത്തെ ഫോര്‍മുല വണ്‍ കാറുകള്‍ക്കുണ്ട്.
നീണ്ടു പരന്ന കൂളിംഗ്
കൂളിംഗ് സംവിധാനമാണ് ഫോര്‍മുല വണ്‍ എഞ്ചിനുകളുടെ മറ്റൊരു പ്രശ്നം. സാധാരണ കാറുകളില്‍ കാണുന്ന മുന്നിലുള്ള റേഡിയേറ്റര്‍ മതിയാകില്ല ഫോര്‍മുല വണ്‍ ശേഷിയുള്ള എഞ്ചിന്.
കണ്ണഞ്ചും വേഗതയിലാണ് ഫോര്‍മുല വണ്‍ എഞ്ചിനില്‍ കരുത്തുത്പാദനം. തത്ഫലമായി പതിന്മടങ്ങ് താപം അതിവേഗം എഞ്ചിനില്‍ സൃഷ്ടിക്കപ്പെടും. അതുകൊണ്ടു താപം നിയന്ത്രിച്ചു നിര്‍ത്താന്‍ കൂടുതല്‍ പ്രതല വിസ്തീര്‍ണമുള്ള റേഡിയേറ്ററുകള്‍ എഞ്ചിന് നിര്‍ബന്ധമാണ്. സാധാരണ കാറുകളില്‍ ഇതു പ്രായോഗികമല്ല.
കണ്ണു തള്ളുന്ന മൈലേജ്
നൂറു ലിറ്റര്‍ പെട്രോള്‍, ഒരു മണിക്കൂറില്‍ ഫോര്‍മുല വണ്‍ കാറുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഇന്ധനപരിധിയാണിത്. മണിക്കൂറില്‍ നൂറു ലിറ്റര്‍ പെട്രോളിന് മേലെ ഉപയോഗിക്കരുതെന്നാണ് ഫോര്‍മുല വണ്‍ നിയമം.
അതായത് സാധാരണ റോഡില്‍ ഫോര്‍മുല വണ്‍ ശേഷിയുള്ള കാര്‍ അരമണിക്കൂര്‍ ഓടിക്കണമെങ്കില്‍ തന്നെ (മത്സര വേഗതയില്‍) വേണം കുറഞ്ഞത് അമ്പത് ലിറ്റര്‍ പെട്രോള്‍! 225 ലിറ്ററാണ് ഫോര്‍മുല വണ്‍ കാറുകളുടെ പരമാവധി ഇന്ധനശേഷി.
സാധാരണയായി ഓരോ മത്സരത്തിന് ശേഷവും കാറുകളുടെ എഞ്ചിന് ഓയില്‍ സാമ്പിളുകള്‍ അതത് ഫോര്‍മുല വണ്‍ സംഘങ്ങള്‍ പരിശോധിച്ചു വിലയിരുത്തും.ശേഷം എഞ്ചിന് ഓയിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള പഠന വിവരം ഇന്ധന കമ്പനിക്ക് ഇവര്‍ കൈമാറും. അടുത്ത തവണ ലഭ്യമാക്കുന്ന ഇന്ധനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാണിത്.