മരം ഒരു വരം: ട്രാഫിക് നിയമലംഘകർക്കുള്ള പുത്തൻ ശിക്ഷാവിധി
ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി നടക്കുന്നവർക്ക് പുതിയൊരു ശിക്ഷാരീതി നടപ്പിലാക്കി കൊണ്ട് തെലുങ്കാന. ഓരോ തവണയും ട്രാഫിക് നിയമങ്ങൾ തെറ്റിക്കുമ്പോൾ ഓരോ വൃക്ഷതൈ നട്ടുവളർത്തുക എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
ഹെൽമെറ്റില്ലെങ്കിൽ ഇനി പെട്രോളും ഇല്ല കേരളത്തിൽ
വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ മാത്രമല്ല കൂട്ടത്തിൽ പിഴകൂടി ഈടാക്കുമെന്നുള്ളത് കൂടി കണക്കിലെടുക്കണം. മഹ്ബൂബ് നഗർ എസ്‌പി രമ രാജേശ്വരിയാണ് ഈ പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ വൃക്ഷങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് ഈ മാർഗം ഒരളവുവരെ സഹായകമാകുമെന്നാണ് എസ്‌പി പറയുന്നത്.

നിലവിലെ 24 ശതമാനം വൃക്ഷങ്ങളിൽ നിന്ന് 33ശതമാനമാക്കി മാറ്റാൻ കഴിയുമെന്നുകൂടി അവർ വ്യക്തമാക്കി.

ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറോളമാളുകളാണ് ഇതുവരെയായി നിയമങ്ങൾ ലംഘിച്ചതു മൂലം പിടിക്കപ്പെട്ടിട്ടുള്ളത്.

പിടിക്കപ്പെട്ട എല്ലാവരേക്കൊണ്ടും പിഴ ഈടാക്കിയതോടൊപ്പം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും.

ഇത്തരത്തിൽ ദശലക്ഷ കണക്കിന് മരങ്ങൾ സംസ്ഥാനത്ത് നട്ടുവളർത്താമെന്നാണ് എസ്‌പിയുടെ നിർദേശം.

എന്തുതന്നെയായലും തെലുങ്കാനയുടെ പുതിയ നടപടി കൊള്ളാം നിയമമനുസരിക്കാത്തവരെ കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഗുണമുണ്ടാകട്ടെ.

തെലുങ്കാനയിലുള്ള ഈ പുതിയ നിയമനടപടികൾ വൈകാതെ മറ്റുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചാൽ വെട്ടിനശിപ്പിച്ച ഒരു മരത്തിന് പകരം നൂറ് മരങ്ങൾ നടാമായിരുന്നു.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ


Click it and Unblock the Notifications








