ഓട്ടോപൈലറ്റ് ചതിച്ചു; ഹാരിപോർട്ടർ കണ്ടിരുന്ന ഡ്രൈവർക്ക് അന്ത്യയാത്ര
കാലം ഡ്രൈവറില്ലാ കാറുകൾക്ക് വഴി മാറിക്കൊണ്ടിരിക്കുന്ന വേളയിൽ ഫ്ലോറിഡയിലുണ്ടായ ഈ കാർ അപകടം സ്വയം നിയന്ത്രിത സംവിധാനങ്ങളുടെ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഡ്രൈവറിന്റെ ആവശ്യമില്ലാത്ത കമ്പ്യൂട്ടർ നിയന്ത്രിത കാറുകളാണ് വരു കാലങ്ങളിൽ നിരത്തിലിറങ്ങുകയെന്ന എന്ന അവകാശവാദവുമായി ഒട്ടുമിക്ക കമ്പനികളും ഇത്തരം കാറുകൾക്ക് വേണ്ടിയുള്ള പരീക്ഷണങ്ങൾ തകൃതിയായി നടപ്പിലാക്കി കൊണ്ടിരിക്കിയാണ്.
ജിപിഎസ് തുണച്ചില്ല ; കാറിനൊപ്പം യുവതിയും കായലിൽ
ഈ അവകാശവാദത്തിൽ എത്രമാത്രം കഴമ്പുണ്ടെന്ന് സംശയിപ്പിക്കുന്ന വിധത്തിലാണ് ഈ അപകടം നടന്നിരിക്കുന്നത്. ടെസ്‌ല മോഡൽ എസ് ഓട്ടോ പൈലറ്റ് മോഡിന് വിട്ടുകൊടുത്ത ഡ്രൈവറാണ് അപകടത്തിൽ മരണപ്പെട്ടത്.

നാല്പത്ക്കാരനായ ഫ്ലോറിഡ സ്വദേശി ജോഷ്വ ബ്രൗണാണ് കുറുകെ വന്ന ട്രക്കുമായി ഇടിച്ച് കൊല്ലപ്പെട്ടത്.

അപകടം നടക്കുമ്പോൾ ഇയാൾ വാഹനത്തെ ഓട്ടോപൈലറ്റ് മോഡിന് വിട്ടുകൊടുത്ത് ഹാരിപോട്ടർ കണ്ടുരസിക്കുകയായിരുന്നു.

അപകടത്തിന് ശേഷം കാറിൽ ഹാരിപോട്ടർ സിനിമ പ്രവർത്തിക്കുന്നതായി കണ്ടെന്ന് ട്രക്ക് ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്.

കാറിലെ സെൻസറുകൾ കുറുകെ കയറി വന്ന വെളുത്ത ട്രക്കിന്റെ സാന്നിധ്യം മനസിലാക്കുന്നതിൽ പരാജയപ്പെട്ടെതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സൂര്യപ്രകാശം മൂലം ട്രക്കിന്റെ വെളുത്ത നിറം ശ്രദ്ധയിൽപ്പെടാത്തതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കാറിലെ ഓട്ടോപൈലറ്റ് മോഡിനു സംഭവിച്ച തകരാറാണ് അപകടം വരുത്തിയതെന്ന് ടെസ്‌ലയും പത്രക്കുറിപ്പിൽ വ്യക്തമാക്കിയുട്ടുണ്ട്.

അപകടത്തെ കുറിച്ച് നാഷണൽ ഹൈവേ ട്രാഫിക്ക് സെയിഫ്റ്റി അഡ്മിനിട്രേഷൻ അന്വേഷണം നടത്തി വരികയാണ്.

ഈ അപകടത്തിന് ശേഷം ടെസ്‌ല വിപണിക്ക് കനത്ത ആഘാതമാണേറ്റിരിക്കുന്നത്.

അപകടത്തെ തുടർന്ന് കമ്പനിയുടെ ഓഹരികളിൽ ഒരു ശതമാനത്തിൽ താഴെ ഇടിവ് സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!


Click it and Unblock the Notifications








