ഈ പാലമൊന്ന് കയറിപ്പറ്റണമെങ്കിൽ ചില്ലറ ധൈര്യംപ്പോര ഡ്രൈവർമാരെ...
പാലങ്ങൾ കടന്നുപോകാൻ ഒരു ഡ്രൈവർമാർക്കും ഭയമുണ്ടാകില്ല. എന്നാൽ ഈ പാലമൊന്ന് കയറിപ്പറ്റണമെങ്കിൽ ഇച്ചിരി ധൈര്യമെങ്കിലും വേണം.
പാലങ്ങളെ പേടിയില്ലാത്ത ഡ്രൈവര്‍മാരെയും ഒരല്‍പം പകപ്പിക്കുന്ന പാലമാണിത്. എഷിമ ഓഷാഷി പാലം എന്നറിയപ്പെടുന്നു. ഈ ഗണത്തില്‍ പെട്ട ഏറ്റവും വലിയ പാലങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് എഷിമ ഓഷാഷി പെടുന്നത്.
ഇന്ത്യയുടെ കരുത്തേറിയ യുദ്ധക്കപ്പല്‍
ജപ്പാന്റെ എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്റെ നിദര്‍ശനം കൂടിയാണ് ഈ പാലം. എഷിമ ഓഷാഷിയെക്കുറിച്ച് വിശദമായി മനസ്സിലാക്കാം താഴെ.

മാറ്റ്‌സ്യൂ, സകൈമിനാട്ടോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് എഷിമ ഒഷാഷി പാലം. ഏറ്റഴും ആത്മവിശ്വാസികളായ ഡ്രൈവര്‍മാര്‍ പോലും ഈ പാലത്തില്‍ ആദ്യം കയറുമ്പോള്‍ ഒന്നും പകയ്ക്കും.

താഴെയുള്ള വലിയ തടാകത്തിലൂടെ കപ്പലുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ വേണ്ടിയാണ് പാലം ഇങ്ങനെ ഡിസൈന്‍ ചെയ്തത്.

കുത്തനെയുള്ള കയറ്റമാണ് പാലത്തിന്റെ തുടക്കത്തില്‍ തന്നെ. നകാവുമി തടാകത്തിനു കപറുകെയാണ് എഷിമ ഓഷാഷി നിര്‍മിച്ചിരിക്കുന്നത്.

രണ്ട് ലേനിലാണ് ഈ പാലത്തിലെ റോഡ് ക്രമീകരിച്ചിരിക്കുന്നത്. വളറെ സമാധാനപരമായും ക്ഷമയോടും കൂടി പെരുമാറേണ്ടതുണ്ട് എഷിമ ഓഷാഷിയില്‍. ഇത് ജപ്പാന്‍കാരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല എന്നത് വേറെ കാര്യം.

ആകെ 1.7 കിലോമീറ്റര്‍ നീളമാണ് എഷ്മ ഓഷാഷിക്കുള്ളത്. പാലത്തിന്റെ വീതി 11.4 മീറ്റര്‍.

റിജിഡ് ഫ്രെയിം പാലങ്ങളുടെ ഗണത്തിലാണ് നിര്‍മിതിയുടെ ശൈലി വെച്ച് എഷിമ ഓഷാഷിയെ പെടുത്തേണ്ടത്.

1997ല്‍ എഷിമ ഓഷാഷി പാലത്തിന്റെ പണി തുടങ്ങി. പണികള്‍ പൂര്‍ത്തിയാക്കി പൊതുജനത്തിനായി തുറന്നുകൊടുത്തത് 2004ല്‍.

ഈ പാലത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ ലോകമെമ്പാടും പ്രചരിച്ചതോടെ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്.

ഈ പാലത്തിലൂടെ വണ്ടിയോടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ മുഴുവനും.

അതിവേഗത പരീക്ഷിക്കാം എന്ന ഉദ്ദേശ്യത്തോടെ ഈ പാലത്തിലേക്ക് കയറാനൊക്കില്ല. അനുവദനീയമായ പരമാവധി വേഗത 40 കിലോമീറ്ററാണ് എഷിമ ഓഷാഷിയില്‍.


Click it and Unblock the Notifications








