Just In
- 10 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 11 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 11 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 12 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പുതുതലമുറയുടെ കാര്സ്റ്റിക്കര് പ്രണയം
കാറുകളോടുള്ള പ്രണയം എന്നതിനെക്കാള്‍ സ്വന്തം കാഴ്ചപ്പാടുകള്‍ സമൂഹത്തെ അറിയിക്കാനുള്ള ഒരുപാധി എന്ന നിലയിലാണ് സ്റ്റിക്കറുകള്‍ ഉപയോഗിക്കപ്പെടുന്നത്.
ചിത്രങ്ങള്‍ക്കും ഗ്രാഫിക് വര്‍ക്കുകള്‍ക്കുമാണ് ഇന്ന് ഏറെ പ്രചാരമുള്ളത്. പോകുന്ന വഴികളില്‍ ഒരു ചിത്രപ്രദര്‍ശനത്തിന്റെ ഹാങ്ഓവര്‍ തീര്‍ത്തു കൊണ്ട് നീങ്ങുന്ന കാറുകള്‍ ഇന്ന് മെട്രോ നഗരങ്ങളില്‍ ധാരാളം കാണാം. പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കൊണ്ടു നടക്കുന്നവരും ധാരാളം.
മ്യൂസിക് ബാന്‍ഡുകളുടെ ലോഗോകള്‍, ഇഷ്ടപ്പെട്ട നടന്മാരുടെ/നടിമാരുടെ ചിത്രങ്ങള്‍ എന്നിവ ഇന്ത്യന്‍ നഗരങ്ങളില്‍ അപൂര്‍വ്വമാണെങ്കിലും വിദേശങ്ങളില്‍ സാധാരണമാണ്. പെണ്‍കുട്ടികളുടെ കാറുകളില്‍ ചിത്രശലഭങ്ങളും മറ്റും പാറിപ്പറക്കുന്നത് കാണാം. ഇതൊരു ആഗോള പ്രതിഭാസമാണ്.
മറ്റൊരു ട്രന്‍ഡ് ട്രന്‍ഡിയായ ചില വാചകങ്ങളും മറ്റും വാഹനത്തില്‍ പതിക്കുന്നതാണ്. ഉദാഹരണത്തിന് ചില പാര്‍ട്ടികള്‍ ക്വട്ടേഷന്‍കാരെ വിടുമ്പോള്‍ 'മാഷാ അള്ളാ' എന്ന അറബി വാചകം വാഹനത്തില്‍ പതിക്കുന്ന പതിവുണ്ട്. 'മുസ്ലിം ഭീകരവാദികള്‍' നല്കിയ ക്വട്ടേഷനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇതുവഴി അവര്‍ക്ക് സാധിക്കുന്നു.
'കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാലാ' എന്ന വാചകം നിരവധി വാഹനങ്ങളില്‍ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.
മുന്‍കാലങ്ങളില്‍ ബംബറില്‍ മാത്രം ഇടം പിടിച്ചിരുന്ന ഇത്തരം വാചകങ്ങളും ചിത്രപ്പണികളും കാറിന്റെ വിന്‍ഡോകളിലേക്കും ബോഡിയിലേക്കുമെല്ലാം ബാധിച്ചിട്ടുണ്ട്. വെറുതെ വര്‍ണങ്ങള്‍ കൊരിയൊഴിക്കുന്നതും പുതിയ ട്രന്‍ഡാണ്.
"വണ്ടി ഇത്തിരി ചെറുതാണെങ്കിലും എന്ജിന് വലുതാണ് മോളേ" എന്നു തുടങ്ങിയ പഞ്ചാരവാക്കുകള്‍ ഓട്ടോറിക്ഷകളില്‍ മാത്രമായി ഇപ്പോഴും ഒതുങ്ങി നില്ക്കുന്നു.