Just In
- 9 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 9 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 9 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 10 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?
റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കാന്‍ മലയാളികള്‍ പ്രത്യേകം ശ്രദ്ധ വെക്കാറുണ്ട്. റോഡ് നിയമങ്ങളോടുള്ള നമ്മുടെ പരപുച്ഛം ഋഷിരാജ് സിങ്ങിനെപ്പോലുള്ള ആക്ടിവിസ്റ്റുകളെ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. റോഡില്‍ മാത്രമല്ല സിനിമയിലും ഹെല്‍മെറ്റ് വെപ്പിക്കാന്‍ ഇദ്ദേഹം ശ്രമിച്ചതോടെയാണ് മലയാളികള്‍ അപകടം മണത്തത്. നേരാംവണ്ണം നിയമം അനുസരിച്ചു നടന്നാല്‍ ഇമ്മാതിരി അപകടങ്ങളെ ഒഴിവാക്കാം എന്നത് ഒരു ചെറിയ കാര്യമല്ല.
വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കാനായി പൊലീസ് ചെയ്യുന്ന പരിപാടികളിലൊന്ന് അപകടങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവിടുക എന്നതാണ്. ഓരോ ആഴ്ചയിലും സംഭവിക്കുന്ന അപകടങ്ങള്‍, മരണങ്ങള്, ട്രാഫിക് നിയമലംഘടനങ്ങള് തുടങ്ങിയ വിവരങ്ങള്‍ പൊലീസ് പ്രസിദ്ധീകരിക്കുന്നുണ്ട്.
ചില
നടന്മാര്
സ്റ്റേജില്‍
അഭിനയിച്ചോണ്ടിരിക്കുമ്പോള്‍
മരിക്കാന്‍
ആഗ്രഹിക്കാറുള്ളതുപോലെ
കേരളത്തിലെ
വാഹന
ഉടമകള്‍
റോഡില്‍
വണ്ടിയോടിക്കുമ്പോള്‍
മരിക്കാന്‍
ആഗ്രഹിക്കുന്നുണ്ടോ
എന്ന്
സന്ദേഹിക്കാന്‍
പേരിപ്പിക്കും
ഈ
കണക്കുകള്‍.
ചിത്രങ്ങളിലൂടെ നീങ്ങുക
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 4049 പേര് വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടതായി പൊലീസിന്റെ പക്കലുള്ള കണക്കുകള്‍ പറയുന്നു.
മാര്‍ച്ച് മാസത്തിലെ ആദ്യത്തെ ആഴ്ചയില്‍ മാത്രം വാഹനാപകടങ്ങളില്‍ 68 മരണങ്ങള് സംഭവിച്ചതായി പൊലീസിന്റെ കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 2 മുതല്‍ 8 വരെ നടന്ന അപകടങ്ങളുടെ കണക്കുകളാണിവ. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അപകടമരണം നടന്നിട്ടുള്ളത്. 13 പേര്. തിരുവനന്തപുരത്ത് ആറ് പേരും, ആലപ്പുഴയില്‍ എട്ടു പേരും, പാലക്കാട് ഏഴു പേരും, എറണാകുളത്ത് എട്ടു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ആകെ 803 ആക്സിഡണ്ട് കേസുകളാണ് ഒരാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് 2 മുതല്‍ 8 വരെയുള്ള ഒരാഴ്ചയ്ക്കിടെ 75,336 വാഹനങ്ങള്‍ പ്രൊസിക്യൂട്ട് ചെയ്തു. ആകെ ലഭിച്ച പിഴത്തുക 98,15,400 രൂപയാണ്.
മദ്യപിച്ച് വാഹനമോടിച്ചതിന് 3,249 പേര്‍ക്കെതിരെ നടപടിയെടുത്തു. അമിത വേഗതയില്‍ വാഹനമോടിച്ചതിന് 4,414 പേരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍ തുടങ്ങി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ 6,634 പേര്‍ക്കെതിരെ നടപടിയെടുത്തു.
ഹെല്‍മെറ്റ് ധരിക്കാതിരിക്കാത്തതിന്റെ പേരില്‍ 28,850 പേരെയാണ് പൊലീസ് പിടിച്ചത്. തോന്നിയപോലെ ഓവര്‍ടേക്ക് ചെയ്തതിന് 594 പേര്‍ക്കെതിരെ നടപടിയെടുത്തു. ലൈറ്റ് ഡിം ചെയ്യാത്തതിന് 1,209 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
തോന്നിയ പോലെ പാര്‍ക്ക് ചെയ്ത 5,317 വാഹനങ്ങള്‍ക്ക് പിഴയിട്ടു. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 403 പേരെ പിടിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 1,177 പേരെയാണ് പിടിച്ചത്.