ആദ്യവിമാനം നിർമിച്ചത് റൈറ്റ് സഹോദരന്മാരല്ല മറിച്ച് ഇന്ത്യൻ പണ്ഢിതൻ; ചരിത്രം വളച്ചൊടിച്ചത് വെള്ളക്കാർ
ആദ്യ വിമാനം നിർമിച്ചെന്നുള്ള നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകേണ്ടന്നുള്ള ബ്രിട്ടീഷ് സ്വാർത്ഥ താല്പര്യത്തിന്മേൽ അടിയറവ് പറയേണ്ടതായി വന്ന ഇന്ത്യൻ വംശജൻ. ചരിത്രത്തിൽ ഒരു തിരുത്ത്!!
ലോകത്തിലെ ആദ്യത്തെ പറക്കുന്ന വിമാനം നിർമിച്ചത് റൈറ്റ് സഹോദരന്മാരാണെന്നാണ് നാം പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുള്ളത്. 1903 ഡിസംബർ 17നായിരുന്നു വിൽബർ റൈറ്റും ഓർവിൽ റൈറ്റുമെന്ന രണ്ട് സഹോദരന്മാർ ചേർന്ന് നിർമിച്ച വിമാനത്തിന്റെ ആദ്യപറക്കൽ നടത്തിയത്. ഏതാണ്ട് 852 അടി ദൂരത്തിൽ ആകെ 52 സെക്കന്റ് നേരമാണ് ഈ വിമാനം വായുവിൽ പറന്നത്.

എന്നാൽ ചരിത്രം തിരുത്തികുറിക്കേണ്ടുന്ന സമയമായിരിക്കുന്നു. അധികമാരും അറിയപ്പെടാത്ത ചില സത്യങ്ങളാണ് വെളിവായിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വന്തമെന്ന് അഹങ്കിരിക്കാവുന്ന ചരിത്രനേട്ടമാണ് ഇവിടെ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നത്.

ഈ നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകേണ്ടന്നുള്ള ബ്രിട്ടീഷ് സ്വാർത്ഥ താല്പര്യമാണോ ചരിത്രം വളച്ചൊടിക്കലിന് പിന്നിൽ? സത്യം ഒരു നാൾ മറനീക്കി വരുമെന്നത് പറയുന്നത് വളരെ പരമാർത്ഥമാണ്.

വായുവിൽ പറക്കുന്ന ആദ്യ വിമാനം നിർമിച്ചത് റൈറ്റ് സഹോദരന്മാരാണെന്നുള്ള അറിവാണ് ഇവിടെ തിരുത്തികുറിക്കപ്പെടുന്നത്. റൈറ്റ് സഹോദരന്മാർക്ക് എട്ട് വർഷങ്ങൾക്ക് മുൻപെതന്നെ ആളില്ലാ വിമാനം നിർമിച്ച് പറത്തിയിരുന്നു.

വേദാന്തങ്ങളിൽ അഗാധജ്ഞാനമുള്ള ഇന്ത്യക്കാരനായൊരു സംസ്കൃത പണ്ഢിതനായിരുന്നു ലോകത്തിലെ ആദ്യ ആളില്ലാ വിമാനം നിർമിച്ച് പറത്തിയത്.

ശിവകുമാർ ബാപ്പുജി താൽപ്പഡെ എന്ന സംസ്കൃത പണ്ഢിതനാണ് 1895ൽ 'മാരുതിശക്തി' എന്ന പേരിലൊരു വിമാനം രൂപകല്പനചെയ്തത്. പുരാതന സംസ്കൃത ലിഖിതങ്ങളിൽ പറഞ്ഞപ്രകാരമുള്ള സാങ്കേതികതകൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു വിമാനനിർമാണം.

ഒരു ശാസ്തജ്ഞൻ അല്ലെങ്കിൽ കൂടിയും വിദാന്തത്തിലുള്ള അപാര ജ്ഞാനമാണ് ഈ വിമാനനിർമിതിക്ക് ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതുവഴി നമ്മുടെയൊക്കെ സംസ്കാരത്തിന്റെ അടിവേരായ വേദാന്തത്തിൽ അധിഷ്ഠിതമായ ചില സാങ്കേതിക വിദ്യകളുടെ കഴിവ് തെളിയിക്കുകയാണ് ചെയ്തത്.

ബോംബയിലെ ചൗപതി ബീച്ചിൽ ആയിരങ്ങളെ സാക്ഷിനിർത്തിയായിരുന്നു താളിയോലകളിൽ നിന്നും പകരുന്നു ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ നിർമിച്ച വിമാനത്തിന്റെ ആദ്യപറക്കൽ നടന്നത്.

ശിവകുമാർ ബാപ്പുജി നിർമിച്ച വിമാനം 1500അടിയോളം പറന്ന് തകർന്നുവീഴുകയാണുണ്ടായത്. എന്നാൽ ഇവാൻ കോശ്തക എന്നൊരു ചരിത്രക്കാരൻ താൽപ്പഡെ ആണ് ആദ്യ വിമാനത്തിന്റെ നിർമാതാവ് എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കുറിച്ചിരുന്നു.

നിർഭാഗ്യവശാൽ സംസ്കൃത പണ്ഢിതന്റെ ഈ നേട്ടം ലോകം അറിയാതെപ്പോയി. 1896ൽ ഏത് ദിവസമാണ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചതെന്ന് വ്യക്തമല്ല.

എന്നാൽ ഈ സുവർണനിമിഷത്തിന് അന്നത്തെ പ്രശസ്ത ജഡ്ജും ദേശീയവാദിയുമായ മഹാദേവ ഗോവിന്ദ റണാദെയും സാക്ഷിയായിരുന്നു. ഇന്ത്യൻ വേദാന്തങ്ങളിൽ അധിഷ്ഠിതമായ ജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിർമിച്ച ആദ്യ വിമാനം ലോകം അറിയുന്നതിനു പകരം അമേരിക്കൻ സഹോദരന്മാരുടെ വിമാനമാണ് ലോകശ്രദ്ധനേടിയെടുത്തത്.

എന്നാൽ പുരാതന ഗ്രന്ഥങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ഈ സത്യം മറനീക്കി പുറത്തുവരേണ്ട സമയം മുൻപെ തന്നെ അതിക്രമിച്ചിരുന്നു. നമ്മുടെ സ്വന്തം രാജ്യത്തിന് അവകാശപ്പെടാവുന്ന നേട്ടമാണ് കുഴിച്ചുമൂടപ്പെട്ടത്.

നാം അറിയാതെപ്പോയ സംസ്കൃത പണ്ഢിതനായ ശിവകുമാർ ബാപ്പുജി താൽപ്പാഡെ യഥാർത്ഥത്തിൽ ആരാണെന്നറിയാം. 1864 ൽ ബോംബയിൽ ജനിച്ചുവളർന്ന താൽപ്പാഡെയ്ക്ക് നന്നേചെറുപ്പത്തിൽ തന്നെ മഹർഷി ഭാരത് വൈമാനിക ശാസ്ത്രത്തോട് അടങ്ങാത്ത കമ്പമുണ്ടായിരുന്നു.

ഇന്ത്യൻ പുരാണങ്ങളിലും വേദങ്ങളിലും വിമാനനിർമാണ സാങ്കേതികളെ കുറിച്ച് നിരവധി കാര്യങ്ങളുണ്ടെങ്കിലും ആരും വേണ്ടത്ര ഗൗനിച്ചിരുന്നില്ല. എന്തിന് ഏറെ പറയണം ലോക പ്രസിദ്ധ നാസയുടെ അയേൺ എൻജിൻ സാങ്കേതികത പോലും ഇന്ത്യൻ വേദാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

1800-1900 എന്നത് ആദ്യ വിമാന കണ്ടുപിടുത്തങ്ങളുടെ കാലഘട്ടമായിരുന്നുവെങ്കിലും ഒരു ഇന്ത്യൻ സംസ്കൃത പണ്ഢിതന്റെ നേട്ടം ലോകം അറിയാതെപ്പോയി.

താൽപ്പാഡെ നിർമിച്ച വിമാനം 1500അടി പറന്ന് പിന്നീട് ഇടിച്ചിറങ്ങുകയായിരുന്നു. ബ്രിട്ടീഷ് കോളോണിയൽ ശത്രുത, സ്പോൺസർഷിപ്പ്, ഫണ്ട് എന്നിവയുടെ അഭാവത്താൽ താൽപ്പാഡെയ്ക്ക് തന്റെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതായി വന്നു.

ബറോഡയിലെ മഹാരാജാവായിരുന്ന ശയാജി റാവു ഗായേക്‌വാഡ് തൽപ്പാഡെയെ സഹായിക്കാൻ മുതിർന്നെങ്കിലും ബ്രിട്ടീഷ് സർക്കാരിന്റെ താക്കീത് മൂലം ഉപേക്ഷിക്കേണ്ടി വന്നു.

ആദ്യ വിമാന നിർമാതവ് എന്ന പേരിനുപോലും അവകാശം പറയാനാകാത്തെ ഭാര്യയുടെ മരണശേഷം മാനസികമായി തളർന്ന തൽപ്പാഡെ 1917ൽ ഈ ലോകത്തോട് വിടപറഞ്ഞു.

തൽപ്പാഡെ നിർമിച്ച വിമാനം ഈ സംസ്കൃത പണ്ഢിതന്റെ മരണത്തിന്ശേഷം ബന്ധുക്കൾ ഒരു ബ്രിട്ടീഷ് കമ്പനിക്ക് വിറ്റുവെന്നാണഅ പറയപ്പെടുന്നത്.

1895ലെ ഈ ചരിത്രസംഭവത്തെ കുറിച്ച് പൂനൈയിലുള്ള അന്നത്തെ ദിനപത്രമായിരുന്ന കേസരിയിലും പ്രസിദ്ധീകരിച്ചിരുന്നു.

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഇന്ത്യൻ നേതാവായിരുന്ന ബാൽ ഗംഗാധർ തിലക് ആയിരുന്നു കേസരി ദിനപത്രത്തിന്റെ സ്ഥാപകൻ എന്നുള്ളതും ഏറെ പ്രാധാന്യമർഹിക്കുന്നു.

എന്തുതന്നെയായലും ശാസ്ത്രലോകത്തിന് കൂടുതൽ തെളിവിന്റെ ആവശ്യമുള്ളത് കൊണ്ട് ഒരു സംസംകൃത പണ്ഢിതന്റെ നേട്ടം ഇപ്പോഴും ഒരു കെട്ടുകഥയായി തുടരുന്നുവെന്നത് ഇന്ത്യക്കാരായ നമ്മളെ ഏറെ വേദനപ്പിക്കുന്ന ഒന്നാണ്.

നിധി കൂമ്പാരമായ നാസി ട്രെയിനിനുള്ള തിരച്ചിൽ;നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ
കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി


Click it and Unblock the Notifications








