Just In
- 10 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 12 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 13 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 13 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ബിഎസ് III ടൂവീലറുകളുടെ രജിസ്ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി
മാര്‍ച്ച് 31 വരെ വാഹന വില്പന നടത്തിയ ഡീലര്‍മാര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ നടപടി.
ബിഎസ് III ടൂവീലറുകളുടെ രജിസ്ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി. മാര്‍ച്ച് 31 നും, അതിന് മുമ്പുള്ള ദിവസങ്ങളിലും വില്പന നടന്ന ബിഎസ് III ടൂവീലറുകള്‍ക്കാണ് ദില്ലി സര്‍ക്കാര്‍ രജിസട്രേഷന് അനുമതി നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 31 വരെ വില്പന നടന്നിട്ടുള്ള ബിഎസ് III വാഹനങ്ങളുടെ രജിസ്ട്രേഷന് അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ദില്ലി സര്‍ക്കാരിന്റെ നടപടി.
മാര്‍ച്ച് 31 വരെ വാഹന വില്പന നടത്തിയ ഡീലര്‍മാര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ നടപടി.
ബിഎസ് III വാഹനങ്ങളുടെ വില്പനയും രജിസ്ട്രേഷനും മാര്‍ച്ച് 31 വരെ മാത്രം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മിക്ക ഡീലര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസുകളില്‍ നിന്നും രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.
രജിസ്ട്രേഷന് രേഖകള്‍ സ്വീകരിക്കാന്‍ ആര്‍ടിഒ ഓഫീസുകള്‍ തയ്യാറാകാതിരുന്നതോടെ മാര്‍ച്ച് 31 ന് വില്പന നടന്ന വാഹനങ്ങളില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
രജിസ്ട്രേഷന് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അതത് മോഡലുകള്‍ മാര്‍ച്ച് 31 നും, അതിനും മുമ്പും മാത്രം വില്പന നടന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും.
ഏകദേശം 1000 ബിഎസ് III ടൂവീലറുകളാണ് ഇത്തരത്തില്‍ രജിസ്ട്രേഷന് വേണ്ടി ദില്ലിയില്‍ കാത്തിരിക്കുന്നത്.
മോഡലിന് മേല്‍ ഉപഭോക്താക്കള്‍ നടത്തിയ ഓണ്‍ലൈന്‍ പെയ്മെന്റ്, ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് പോളിസി എന്നിവ തെളിവായി പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഈ രണ്ട് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ബിഎസ് III വാഹനങ്ങളുടെ രജിസ്ട്രേഷനുകള്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സിംഗ് ഓഫീസര്‍ കുറ്റക്കാരനാകുമെന്നും ഉത്തരവ് കൂട്ടിച്ചേര്‍ക്കുന്നു.
മെയ് 15 വരെയാണ് മോട്ടോര്‍ ലൈസന്‍സിംഗ് ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ ബിഎസ് III വാഹനങ്ങളെ ഹാജരാക്കാനുള്ള അവസാന തിയ്യതി.
ഏപ്രില്‍ ഒന്ന് മുതല്‍ മലിനീകരണ മാനദണ്ഡമായ ബിഎസ് III വാഹനങ്ങളെ നിരോധിച്ചുള്ള ഉത്തരവ്, മാര്‍ച്ച് 29 നാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.