Just In
- just now ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 37 min ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- 1 hr ago അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
- 1 hr ago ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
Don't Miss
- Movies കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം; സ്റ്റെഫി
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D — വീഡിയോ
ഇന്ത്യന്‍ ബിസിനസ് ചരിത്രമെടുത്താല്‍ മുന്‍പന്തിയില്‍ തന്നെയാണ് ജെആര്‍ഡി ടാറ്റയുടെ പേര്. ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജെആര്‍ഡി ടാറ്റ ഇന്ത്യയിലെ ആദ്യ ലൈസന്‍സ്ഡ് പൈലറ്റ് കൂടിയായിരുന്നു. ഒരുകാലത്ത് ജെആര്‍ഡി ടാറ്റ ഉപയോഗിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് കാറിന്റെ വീഡിയോ ദൃശ്യങ്ങളാണ് താഴെ വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. 1961 മോഡല്‍ മെര്‍സിഡീസ് ബെന്‍സ് 190D കാറാണ് വീഡിയോയിലുള്ളത്. ഇന്ന് വിപണിയിലുള്ള മെര്‍സിഡീസ് E ക്ലാസിന്റെ പൂര്‍വ്വികനാണ് ഈ കാര്‍.
നിലവില്‍ അശോക് ചന്ദക് എന്നയാളാണ് ഈ കാറിന്റെ ഉടമ. കാറിന്റെ പഴയ പ്രതാപത്തിന് ഒരു കോട്ടവും സംഭവിക്കാത്ത രീതിയില്‍ തന്നെയാണ് അശോക് ഇത് ഇന്നും കാത്ത് സൂക്ഷിക്കുന്നത്.
ക്ലാസിക്ക് കാറുകളുടെ ആരാധകനായ അശോക് ചന്ദകിന് 2008 -ല്‍ സീനിയര്‍ ടാറ്റ അധികൃതരാണ് ഈ കാര്‍ നല്‍കിയത്. കാറിന്റെ തനിമ തെല്ലും മായാതെ അശോക് ഇത് കാത്ത് സൂക്ഷിക്കുമെന്ന ഉറപ്പാണ് ടാറ്റ അധികൃതരെ കാര്‍ കൈമാറാന്‍ പ്രേരിപ്പിച്ചത്.
Most Read:പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്പോര്‍ട്
ആളുകളുടെ ശ്രദ്ധയാകര്ഷിക്കുന്നതില് ഇന്നും 1961 മോഡല്‍ മെര്‍സിഡീസ് ബെന്‍സ് 190D -യ്ക്ക് കുറവുന്നും സംഭവിച്ചിട്ടില്ല എന്നത് കാറോടിച്ച് പുറത്ത് പോവുമ്പോള്‍ അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്ന് അശോക് പറയുന്നു.
1961 -ല്‍ ജെആര്‍ഡി ടാറ്റ ജര്‍മ്മനിയില്‍ നിന്ന് സവിശേഷമായി ഇറക്കുമതി ചെയ്യിച്ചതാണീ കാര്‍. ഒരു വര്‍ഷത്തിനിപ്പുറം 1962 ജനുവരി ഒന്നിന് ടെല്‍കോയുടെ പേരില്‍ പൂനെ ആര്‍ടിഒയിലാണ് കാറിന്റ രജിസ്ട്രേഷന് നടത്തിയത്.
ഇപ്പോഴും സ്റ്റോക്ക് യൂണിറ്റായി നിലനില്‍ക്കുന്ന ഈ കാറിന്റെ സ്പെയര്‍ പാര്‍ട്ടുകളുടെ ആവശ്യം വരുമ്പോള്‍ നേരിട്ട് ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യാറാണ് പതിവ്.അറുപതുകളുടെ എല്ലാ ക്ലാസിക്ക് ഭാവങ്ങളും കാറിലിപ്പോഴും നില നില്ക്കുന്നു.
അക്കാലത്ത് നിരവധി ഫീച്ചറുകള്‍ ഓഫര്‍ ചെയ്തിരുന്ന ആഢംബര കാറാണ് 190D. ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളാണ് കാറിലുള്ളത്. ബൈ-ഫോക്കല്‍, റിയര്‍ വ്യൂ മിററുകളും കാറിലുണ്ട്. രണ്ട് സ്പെയര്‍ വീലുകളോടെയാണ് കാര്‍ ലഭ്യമാവുന്നത്.
ഇപ്പോഴും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഒരു കുഴപ്പവുമില്ലാതെ കാര്‍ സഞ്ചരിക്കുമെന്നാണ് ഉടമസ്ഥനമായ അശോക് പറയുന്നത്. കാറിന്റെ ഇന്റീരിയറും സ്റ്റോക്ക് യൂണിറ്റായി തന്നെയാണ് നില നിര്‍ത്തിയിരിക്കുന്നത്.
Most Read:വരിവരിയായി ടെസ്ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി
തുകല്‍ സീറ്റ് അപ്പ്ഹോള്സ്റ്ററിയും എസി സംവിധാനവും കാറില്‍ ഒരുക്കിയിരിക്കുന്നു. കാറില്‍ നിലവിലുള്ള എസി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത് ടെല്കോയാണ്. ഇന്ലൈനായ നാല് സിലിണ്ടര്‍ 1.8 ലിറ്റര്‍ M136 എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്.
മെര്‍സിഡീസ് ബെന്‍സ് 190D കാര്‍ കാണുമ്പോള്‍ തന്നെ വ്യക്തമാണ് ജെആര്‍ഡി ടാറ്റയ്ക്ക് കാര്‍ തിരഞ്ഞെടുക്കുന്നതിലുള്ള അഭിരുചി. അന്ന് കാലത്ത് വിപണിയിലെത്തുമ്പോള്‍ വളരെ പ്രമുഖമായ മോഡലായിരുന്നു മെര്‍സിഡീസ് ബെന്‍സ് 190D. മാത്രമല്ല, ഇന്നും കാറിന്റെ പഴയ പ്രതാപം ഒട്ടും മായാതെ കാത്ത് സൂക്ഷിക്കുന്ന ഇപ്പോഴത്തെ ഉടമസ്ഥന്റെ പ്രയത്നത്തെയും അഭിനന്ദിക്കാതെ വയ്യ.
Source: Namaste Car