Just In
- 1 hr ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 2 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 2 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 3 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Movies 'ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അവൻ പോയിട്ടില്ല... അവൻ ഇതൊക്കെ കണ്ട് മനസിലാക്കണമെന്ന് എനിക്ക് തോന്നി'; നവ്യ നായർ!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പോള്‍ വാക്കറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കാറപകടത്തില്‍ മരിച്ച ഹോളിവുഡ് നടന് പോള്‍ വാക്കറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അപകടകരമായ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം ഇടിച്ചപ്പോഴുണ്ടായ ആഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഫാസ്റ്റ്
ആന്‍ഡ്
ഫ്യൂരിയസ്
സിനിമാ
പരമ്പരയിലെ
നടനായ
പോള്‍
വാക്കറുടെ
മരണം
ആരാധകരില്‍
വലിയ
ആഘാതമാണ്
സൃഷ്ടിച്ചത്.
പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ടിലെ
വിശദാംശങ്ങളിലേക്ക്....
മരണകാരണം
'അപകടകരമായ വേഗതയില്‍ സഞ്ചരിച്ച കാര്‍ ഇടിച്ചപ്പോഴുണ്ടായ ആഘാതമായിരുന്നു മരണകാരണ'മെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
കൊടുംവേഗത
മണിക്കൂറില്‍ ഏകദേശം 100 മൈല്‍ (160 കിലോമീറ്റര്‍) വേഗതയിലായിരുന്നു പോള്‍ വാക്കര്‍ കയറിയ കാര്‍ പാഞ്ഞിരുന്നതെന്ന് വിശദമായ പരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മണിക്കൂറില്‍ 45 മൈല്‍ വേഗതാപരിധി വെച്ചിട്ടുള്ള നിരത്തിലൂടെയായിരുന്നു കൊടുംവേഗതയിലുള്ള ഈ യാത്ര.
പോഷെ കരെര ജിടിയിലായിരുന്നു പോള്‍ വാക്കറിന്റെ യാത്ര. അദ്ദേഹത്തിന്റെ കൂട്ടുകാരനും ബിസിനസ് പങ്കാളിയുമായിരുന്ന റോജര്‍ റോഡാസ് ആയിരുന്നു വാഹനമോടിച്ചത്. അമിതവേഗതയില്‍ വന്ന വാഹനം മരത്തില്‍ ചെന്നിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
'ഇനിയും വ്യക്തമല്ലാത്ത കാരണങ്ങളാല്‍, അമിതവേഗതയില്‍ വന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിരത്തില്‍വെച്ച് വട്ടംകറങ്ങി വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയായിരുന്നു. ഫൂട്പാത്തില്‍ ഇടിച്ചുകയറിയ കാര്‍ ആദ്യം ഒരു മരത്തിലും പിന്നീട് ഒരു ലൈറ്റ് പോസ്റ്റിലും ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.'
പോള്‍ വാക്കറിന്റെ ശ്വാസനാളിയില്‍ കരിയുടെ അംശം കാണപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇത് കാണിക്കുന്നത് വാഹനം ഇടിച്ചതിനു ശേഷവും പോള്‍വാക്കര്‍ ഒരുതവണയെങ്കിലും ശ്വസിച്ചുവെന്നാണ്. വാഹനം കത്തിയപ്പോളുണ്ടായ പുകപടലം ശ്വാസനാളിയില്‍ കയറിയിരിക്കണം. ഇതിനുശേഷം ഉടന്‍തന്നെ മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൈകള്‍ മുഖത്തോടു പിണച്ച് പ്രതിരോധിക്കുന്ന നിലയിലായിരുന്നു പോള്‍വാക്കര്‍ കിടന്നിരുന്നത്. 'boxer's stance' എന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. അപകടത്തെ മുന്നില്‍ക്കണ്ട മാത്രയില്‍ സ്വയം പ്രതിരോധിക്കുകയായിരുന്നു വാക്കറെന്ന് അനുമാനിക്കുന്നു.
മയക്കുമരുന്നിന്റെയോ ആല്‍ക്കഹോളിന്റെയോ അംശം ഇരുവരുടെയും ശരീരത്തിലില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.