ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ഹോളി ആഘോഷം; ഡൽഹിയിൽ രജിസ്റ്റർ ചെയ്തത് 3284 കേസുകൾ
ഹോളി ആഘോഷ വേളകളിൽ സുരക്ഷിതമായി വാഹനമോടിക്കാനുള്ള അവബോധ ക്യാമ്പയിനുകളും മറ്റും നടത്തിയിട്ടും, ദേശീയ തലസ്ഥാനത്ത് യാത്രക്കാർ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ ദിനത്തിൽ 3,284 ചലാനുകൾ പുറപ്പെടുവിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. പുറപ്പെടുവിച്ച മൊത്തം ചലാനുകളിൽ 100 എണ്ണം മദ്യപിച്ച് വാഹനമോടിച്ചവരാണ്.

എന്നാൽ ഭൂരിഭാഗവും, അതായത് 1,255 എണ്ണവും ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനങ്ങൾ ഓടിച്ചവരാണ്. ഒരു ടൂ-വീലറിൽ മൂന്ന് പേർ സഞ്ചരിച്ചതിന് 170 ചലാനും അപകടകരമായ ഡ്രൈവിംഗിന് 121 എണ്ണവും നൽകി.
MOST READ: ആഗോള പ്രീമിയറിനു മുന്നോടിയായി EQS -ന്റെ ഇന്റീരിയർ ചിത്രങ്ങൾ വെളിപ്പെടുത്തി മെർസിഡീസ്

1600 ഓളം ശേഷിക്കുന്ന ചലാനുകൾ ട്രാഫിക്കുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങൾക്കുള്ളതാണ് എന്ന് അധികൃതർ വ്യക്തമാക്കി.

ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതുൾപ്പടെ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 3,284 ചലാനുകൾ നൽകിയിട്ടുണ്ട്.

ദിവസം മുഴുവൻ മാരകമായ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് വലിയ ആശ്വാസമാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.

അവബോധം വളർത്തുന്നതിനും നിയമലംഘകരെ അടിച്ചമർത്തുന്നതിനും പ്രത്യേക നടപടികൾ സ്വീകരിച്ചുകൊണ്ട് യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഈ വർഷം ആദ്യം ആരംഭിച്ചു.
MOST READ: പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

ട്രാഫിക് നിയമലംഘകരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യുന്നതിനായി പ്രധാന കവലകളിലും സ്ഥലങ്ങളിലും പ്രത്യേക പരിശോധന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ (ട്രാഫിക്) മീനു ചൗധരി നേരത്തെ അറിയിച്ചിരുന്നു.

പ്രത്യേക ട്രാഫിക് പൊലീസ് ചെക്കിംഗ് ടീമുകളും PCR ഉം ലോക്കൽ പൊലീസ് ടീമുകളും വിവിധ റോഡുകളിലും ഇടങ്ങളിലും കവലകളിലും ഡൽഹിയിലുടനീളം നിലയുറപ്പിച്ചിട്ടുണ്ട് എന്ന് ട്രാഫിക് കമ്മീഷണർ വ്യക്തമാക്കി.


Click it and Unblock the Notifications








