Just In
- 47 min ago വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- 1 hr ago ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- 2 hrs ago ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- 2 hrs ago കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
Don't Miss
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Movies ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ഈ കാറുകള്‍ നിങ്ങള്‍ക്കുണ്ടോ? വരൂ ഡേറ്റിങ് തുടങ്ങാം!
ലോകത്തിലെ എണ്ണം പറഞ്ഞ സൂപ്പര്‍ കാറുകളിലൊന്ന് പക്കലുണ്ടെങ്കില്‍ അതിനര്‍ഥം അയാള്‍ ഒരു പ്രത്യേക ജീവിതശൈലിക്ക് ഉടമയാണ് എന്നു കൂടിയാണ്. സൂപ്പര്‍കാര്‍ ഉടമകള്‍ക്കു ചുറ്റും ഒരു പ്രത്യേക ലോകം തന്നെ പണിയാന്‍ കാര്‍ ബ്രാന്‍ഡുകള്‍ ശ്രദ്ധിക്കാറുണ്ട്.
സമ്പന്നരായ
സൂപ്പര്കാറുടമകള്ക്കായി
ഒരു
ഡേറ്റിങ്
വെബ്സൈറ്റ്
നിലവിലുണ്ട്
എന്നറിയാമോ?
സൂപ്പര്കാറുടമ
ആയിരിക്കുക
എന്നത്
ചെലവേറിയ
കാര്യം
തന്നെയാണ്.
ചെലവാക്കുന്നതിന്
ഒരു
കാര്യവുമില്ല
എന്ന്
അതിനര്‍ഥമില്ല!
താളുകളിലൂടെ നീങ്ങുക.
ഈ ഡേറ്റിങ് സൈറ്റില്‍ അംഗമാകാന്‍ വേണ്ട യോഗ്യത ഏതെങ്കിലുമൊരു സൂപ്പര്‍കാര്‍ സ്വന്തമായി ഉണ്ടായിരിക്കുക എന്നതാണ്.
രണ്ടാമത്തെ യോഗ്യത, വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനാവശ്യമായ പണം ചെലവാക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരിക്കുക എന്നതാകുന്നു.
ഈ രണ്ട് യോഗ്യതയും ഉള്ളയാളാണ് നിങ്ങളെങ്കില്‍ supercardating.com എന്ന വെബ്സൈറ്റിലേക്ക് ചെല്ലുക.
മാസത്തില്‍ 65 പൗണ്ടാണ് ഈ ക്ലബ്ബില്‍ അംഗമാകാനുള്ള ചെലവ്.
വാര്ഷികാംഗത്വത്തിന് 380 പൗണ്ട് ചെലവാക്കണം.
ഫെരാരിയോ ലാമ്പോര്ഗിനിയോ പോലെയൊരു കാര്‍ വാങ്ങിയിട്ട് അതില്‍ 'ഏകാന്തതയുടെ അപാരതീരം' എന്ന പാട്ടും വെച്ച് യാത്ര ചെയ്യുന്നത് കണ്ടാല്‍ റോഡിലെ ഓട്ടോക്കാരന് പോലും തെറി പറയും.
ഈ ഏകാന്തതയെ പരിഹരിക്കാനുള്ള വഴിയാണ് ഡേറ്റിങ് സൈറ്റ് വഴി തുറന്നു കിട്ടുന്നത്.
സൂപ്പര്‍കാര്‍ ഉടമസ്ഥത എന്നത് ഒരു ജീവിതശൈലിയാണെന്ന് നേരത്തെ പറഞ്ഞുവല്ലോ? സമാനമായ ജീവിതശൈലിയുള്ളവര്‍ എണ്ണത്തില്താരതമ്യേന കുറവാണ്. ലോകത്തെമ്പാടുമുള്ള ഇത്തരക്കാര്‍ക്ക് പരസ്പരം കണ്ടുമുട്ടാന്‍ ഈ വെബ്സൈറ്റ് സഹായിക്കുന്നു. ഇവിടെവെച്ച് നിങ്ങള്‍ക്ക് ബന്ധങ്ങള്‍ സ്ഥാപിക്കാം.
ഇന്ത്യാക്കാരനായ സംഗീത് സെഗാരാം എന്നയാളാണ് ഈ ഡേറ്റിങ് വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നത്.
34കാരനായ സംഗീതിന്റെ പക്കല്‍ ഒരു ലാമ്പോര്‍ഗിനി മഴ്സിലാഗോ എല്‍പി640 റോഡ്സ്റ്റര്‍ ഉണ്ട്.
സംഗീത് കാണുന്ന ബിസിനസ്സ് വളരെ കണ്ണിങ് ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഡേറ്റിങ്ങിന് സമാനഹൃദയരെ കിട്ടാന്‍ ലോകത്തെവിടെയും വലിയ പാടാണ്. സൂപ്പര്‍കാര്‍ ഉടമകള്‍ക്ക് അവരുടെ അതേ മാനസികാവസ്ഥയുള്ളവരെ കിട്ടാന്‍ അതിലേറെ പാടായിരിക്കും.
ലോകത്തെമ്പാടുമുള്ള സൂപ്പര്‍കാര്‍ ഉടമകളില്‍ 20 ശതമാനം പേരും സ്ത്രീകളാണെന്ന് സംഗീത് മനസ്സിലാക്കിയിട്ടുണ്ട്.
പല ഡേറ്റിങ് സൈറ്റുകളിലും അംഗത്വമുള്ള സ്ത്രീകള്‍ ചതിക്കപ്പെടാറുണ്ട്. ഇത് പല സഹപ്രവര്‍ത്തകരില്‍ നിന്നും മനസ്സിലാക്കിയ സംഗീത് നല്ലൊരു ബിസിനസ് സാധ്യത കണ്ടെത്തുകയായിരുന്നു.
പ്രൊഫൈലില്‍ വന്‍ പണക്കാരനായി അഭിനയിക്കുന്നയാളുമായി നേരിട്ട് കണ്ടുമുട്ടിയാല്‍ മാത്രമാണ് പലരും അയാള്‍ തനി കഞ്ഞിയാണെന്ന് മനസ്സിലാക്കുന്നത്.
ഈ പ്രശ്നത്തെയാണ് സൂപ്പര്‍കാര്‍ ഉടമസ്ഥത എന്ന മന്ത്രം മുന്നോട്ടു വെച്ച് സംഗീത് നേരിടുന്നത്.
തന്റെ ഡേറ്റിങ് സൈറ്റിന് വന്‍ വളര്‍ച്ച കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സംഗീത് പറയുന്നു.
മാസത്തില്‍ 20 ശതമാനം മുതല്‍ 30 ശതമാനം വരെ വളര്‍ച്ച എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളാണ് സംഗീതിനെ ഒരു മില്യണയറാക്കി മാറ്റിയത്. മലേഷ്യയില്‍ ഇദ്ദേഹം ആശുപത്രി ബിസിനസ്സും നടത്തുന്നു.
യുകെയില്‍ മാത്രം 400,000 സൂപ്പര്കാറുകളുണ്ടെന്ന് സംഗീത് പറയുന്നു. ഇവരെയെല്ലാം തന്റെ ഡേറ്റിങ് ക്ലബ്ലിലേക്ക് എത്തിക്കുകയാണ് ജീവിതലക്ഷ്യം.
30 ലക്ഷം മെമ്പര്മാരെയെങ്കിലും തന്റെ ഡേറ്റിങ് വെബ്സൈറ്റിന് പിടിക്കാന്‍ സാധിക്കുമെന്ന് ഇദ്ദേഹം കരുതുന്നു.
സൂപ്പര്‍കാര്‍ ഉടമകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെങ്കിലും നല്ല സൂപ്പര്‍കാര്‍ ഭ്രാന്തും അതിനൊത്ത പണവുമുള്ളവര്ക്കും ഈ വെബ്സൈറ്റില്‍ അംഗമാകാം.
വെറുതെ പണമുണ്ടാക്കുക മാത്രമല്ല തന്റെ ലക്ഷ്യമെന്ന് സംഗീത് പറയുന്നു. നിരവധി ഡേറ്റിങ് വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ കണ്ടെത്താം. എന്നാല്‍, തന്റേതു പോലെ പ്രത്യേക മാനസികാവസ്ഥയുള്ളവര്‍ക്ക് ഒരുമിക്കാന്‍ പറ്റിയ ഇടങ്ങള്‍ കുറവാണ്.
ഒരാളുടെ ബാങ്ക് സ്റ്റേറ്റ്മെന്റിനെ ആധാരമാക്കി ഡേറ്റിങ് നടത്തുന്നതിനെക്കാള്‍ നല്ലതാണ് ഒരുപോലെ പങ്കിടുന്ന വികാരങ്ങളെ ആധാരമാക്കുന്നത് എന്ന് സംഗീത് ശരിയായി കണ്ടെത്തുന്നു.
ഒട്ടുമിക്ക സൂപ്പര്‍കാറുകളുടെ ഉടമകള്‍ക്കും അംഗത്വത്തിന് അവകാശമുണ്ട്.
എന്നാല്‍ ഉയര്‍ന്ന പ്രകടനശേഷിയുള്ളതെന്ന് കാരണത്താല്‍ സുബാരുവിന്റെയോ മിത്സുബിഷിയുടെയോ ഉടമകളെ അങ്ങോട്ട് കയറ്റില്ല.
ഇതിന് കൃത്യമായ കാരണം പറയാനുണ്ട് സംഗീതിന്. ലാമ്പോര്ഗിനിയുടെയോ ഫെരാരിയുടെയോ ഉടമകളുടെ അതേ ജീവിതശൈലിയല്ല ഒരു മിത്സുബിഷി ഉടമയ്ക്കുള്ളത്. ഇക്കാരണത്താല്‍ തന്നെ ഡേറ്റ് ചെയ്യുന്നവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞെടുന്നു വരില്ല.
ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതല്ല ഈ ക്ലബ് എന്നും സംഗീത് പറയുന്നു. ഗേകള്‍ക്കും മിശ്ര ലൈംഗികതയുള്ളവര്ക്കുമെല്ലാം ക്ലബ്ബില്‍ പങ്കാളിയെ തെരയാം.
ഇതിനകം തന്നെ നിരവധി പേര് ഈ ഡേറ്റിങ് സൈറ്റില്‍ ചേര്‍ന്ന് ഫലപ്രദമായി മുന്നേറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വളരെ തുറന്ന പ്രകൃതക്കാരായ ചിലര്‍ തങ്ങളുടെ ലക്ഷ്യം തുറന്നുപറയുന്നുണ്ട്. ഒരു സമ്പന്നനായ സൂപ്പര്‍കാര്‍ ഉടമ പറയുന്നത് തനിക്ക് കാണാന്‍ ചന്തമുള്ള, പണത്തോട് താല്പര്യമുള്ള ഒരു പെണ്‍കുട്ടിയെ കിട്ടണമെന്നാണ്.
അതായത് തന്റെ പക്കലുള്ളത് എന്താണെന്നും തനിക്ക് വേണ്ടത് എന്താണെന്നും അറിയാം എന്നതിലുപരി അത് എവിടെ കിട്ടുമെന്നും ഇദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു.