10 ദിവസിത്തനകം ഇന്നോവ ക്രിസ്റ്റയ്ക്ക് തകർപ്പൻ ബുക്കിംഗ്
ടൊയോട്ടയുടെ ജനപ്രിയ വാഹനമായിരുന്ന ഇന്നോവയുടെ പുത്തൻ മോഡൽ ക്രിസ്റ്റ അടുത്തിടെയാണ് വിപണിപ്രവേശം നടത്തിയത്. പുറത്തിറങ്ങി പത്ത് ദിവസത്തിനകം തന്നെ 15,000ത്തോളം ബുക്കിംഗുകളാണ് സ്വന്തമാക്കിയത്. ക്രിസ്റ്റയ്ക്ക് ലഭിച്ചതിൽ ഭൂരിഭാഗം ബുക്കിംഗും ടോപ്പ്-എന്റ് ഓട്ടോമാറ്റിക് വേരിയന്റിനാണ്.
ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ
വിപണിയിലെത്തി പത്ത് ദിവസത്തിനകം ഇത്രയധികം ബുക്കിംഗുകൾ കൈവരിച്ച വാഹനങ്ങളിലൊന്നായി മാറി ഇന്നോവ ക്രിസ്റ്റ. ഇന്ത്യക്കാരുടെ പ്രിയവാഹനമായ ഇന്നോവയ്ക്ക് ലഭിച്ച സ്വീകാര്യത അതേപടി ക്രിസ്റ്റയ്ക്കുമുണ്ടാകുമെന്നാണ് ഈ ബുക്കിംഗുകൾ തെളിയിക്കുന്നത്.

ഇന്നോവ ക്രിസ്റ്റയ്ക്കുള്ള ഡിമാന്റ് വർധിച്ചുവരികയാണെങ്കിൽ താമസിയാതെ വെയിറ്റിംഗ് പിരീഡും വർധിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

14.13 മുതൽ 21.10 ലക്ഷം വരെയാണ് ക്രിസ്റ്റയുടെ കൊച്ചി എക്സ്ഷോറൂം വില. 2.8 ലിറ്റർ ഡീസൽ 2.4 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് ക്രിസ്റ്റയെ എത്തിച്ചിരിക്കുന്നത്.

2.8 ലിറ്റർ ഡീസൽ എൻജിനൊപ്പം 6 സ്പീഡ് ഓട്ടമാറ്റികും 2.4 ലിറ്റർ എൻജിനിൽ 5സ്പീഡ് ഗിയർബോക്സുമാണ് നൽകിയിരിക്കുന്നത്.

ലിറ്ററിന് 14.29 കിലോമീറ്റർ മൈലേജാണ് 2.8ലിറ്റർ എൻജിനുള്ളതെങ്കിൽ 15.10 കിലോമീറ്റർ മൈലേജാണ് 2.4ലിറ്റർ എൻജിൻ വാഗ്ദാനം ചെയ്യുന്നത്.

സുരക്ഷ ഉറപ്പാക്കാനായി ഏഴ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നീ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.

പഴയ ഇന്നോവയുടെ ഉത്പാദനം പാടെ അവസാനിപ്പിച്ചിട്ടാണ് സമഗ്ര മാറ്റങ്ങളോടെ ക്രിസ്റ്റയെ എത്തിച്ചിരിക്കുന്നത്.

തികച്ചും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മാണം നടത്തിയ ക്രിസ്റ്റയ്ക്ക് പഴയ മോഡലിനേക്കാൾ180 എംഎം നീളവും, 45 എംഎം പൊക്കവും, 60 എംഎം വീതിയും അധികമുണ്ട്, എന്നാൽ വീൽ ബേസിൽ മാറ്റം വരുത്തിയിട്ടില്ല.

ഇക്കഴിഞ്ഞ പതിമൂന്നാമത് ദില്ലി ഓട്ടോ എക്സ്പോയിലായിരുന്നു ക്രിസ്റ്റയുടെ പ്രദർശനം ആദ്യമായി നടത്തിയത്.

ഇന്ത്യൻ വിപണിയിൽ ഒട്ടുമിക്ക നിർമാതക്കളും ഇന്നോവയുമായി കൊമ്പുകോർക്കാൻ എത്തിയെങ്കിലും ഇന്നോവയ്ക്ക് മുന്നിൽ മുട്ട് മടക്കാനെ ഇവർക്ക് കഴിഞ്ഞിട്ടുള്ളൂ.

ക്രിസ്റ്റയ്ക്ക് എതിരായി റിനോ ലോഡ്ജി, മഹീന്ദ്രയുടെ സൈലോ എന്നീ മോഡലുകളാണ് നിലവിൽ വിപണിയിലുള്ളത്.

ഏവരും ഉറ്റുനേക്കിയിരുന്ന ഹോണ്ട ബിആർവി എത്തിച്ചേർന്നു

കാറുകളിൽ ഉണ്ടായിരിക്കേണ്ട ചില നിർണായക സാങ്കേതികതകൾ


Click it and Unblock the Notifications








