പതിനഞ്ചാം ഡസേർട്ട് സ്റ്റോം എഡിഷനുമായി മാരുതി
മാരുതി സുസുക്കി ഡസേർട്ട് സ്റ്റോം മോട്ടോർറെയ്സിന്റെ പതിനഞ്ചാം എഡിഷന് തുടക്കം.
മാരുതി സുസുക്കി ഡസേർട്ട് സ്റ്റോം മോട്ടോർറെയ്സിന്റെ പതിനഞ്ചാം എഡിഷന് കൊടികയറി. ജനുവരി 29-ന് ദില്ലിയിൽ വച്ചായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. ആറു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന മത്സരത്തിൽ ഇനത്തിൽ 2,000കിലോമീറ്ററിലധികം താണ്ടേണ്ടതായി വരും മത്സരാർത്ഥികൾക്ക്.

ഫെബ്രുവരി നാലിന് ജോദ്പൂറിലായിരിക്കും മത്സരം അവസാനിക്കുക. രാജസ്ഥാനിലെ മനോഹരമായതും അതുപോലെ വെല്ലുവിളികൾ ഉയർത്തുന്ന ഭൂപ്രദേശത്തോടുകൂടി സംഘടിപ്പിക്കുന്ന ഈ റാലി മത്സരാർത്ഥികൾക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നതായിരിക്കും. ഫെബ്രുവരി നാലിന് നടക്കുന്ന സമാപനചടങ്ങളിലായിരിക്കും മത്സരാർത്ഥികളുടെ വിധി പ്രഖ്യാപിക്കുക.

എക്സ്ട്രീം, എൻഡ്യുർ, എക്സ്പ്ലോർ, മോട്ടോ എന്നീ നാല് വിഭാഗങ്ങളായിട്ടാണ് ഈ റാലിയെ തരംതിരിച്ചിരിക്കുന്നത്. മാരുതി ടീമിനെ പ്രതിനിധീകരിച്ച് സുരേഷ് റാണയും മോട്ടോക്ലാസിനെ പ്രതിനിധീകരിക്കുക രണ്ട് തവണ ഡക്കാർ റാലി വിജയിയായ സിഎസ് സന്തോഷായിരിക്കും.

ബാനി യാദവ്, സാറ കൈശപ് എന്നിവരടങ്ങുന്ന വനിതാ മത്സരാർത്ഥികളും ഇക്കുറി ഡസേർട്ട് സ്റ്റോമിൽ മാറ്റുരയ്ക്കുന്നുണ്ട്.

മിനി ഡക്കാർ എന്നപേരിലറിയപ്പെടുന്ന 2017 മാരുതി സുസുക്കി ഡസേർട് സ്റ്റോമിൽ 207കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ മോട്ടോർ ചരിത്രത്തിൽ തന്നെ ഇത് ദൈർഘ്യമേറിയതാണ്.

2003-ൽ ആരംഭംകുറിച്ച ഈ റാലി ഇന്ത്യയുടെ പാശ്ചാത്യ മേഖലകളിൽ നടത്തപ്പെടുന്ന ഓഫ് റോഡ് റാലികളുടെ വിജയങ്ങളുടെ ആവർത്തനകഥയെന്നാണ് മാരുതി സുസുക്കി മാർക്കറ്റിംഗ് തലവൻ ആർഎസ് കലാസി വ്യക്തമാക്കിയത്.

ഇത്തരത്തിൽ റാലികൾ സംഘടിപ്പിക്കുന്നത് ജനങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ വെളിച്ചത്തു കൊണ്ടുവരുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഓരോ വർഷവും കൂടി വരുന്ന ജനപങ്കാളിത്തം കൂടുതൽ റാലികൾ സംഘടിപ്പിക്കുന്നതിന് ഒരു പ്രേരണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പതിനഞ്ചു വർഷമായി മാരുതി സുസുക്കി ഇത്തരത്തിലുള്ള കായികഇനങ്ങൾക്ക് പ്രോത്സാഹനം നൽകി കൊണ്ടുവരികയാണ്. ഞങ്ങളുടെ ഈ ഉദ്യമം തുടർന്നുക്കൊണ്ടേയിരിക്കുമെന്നും കലാസി പറഞ്ഞു.

ഇക്സോൺമൊബൈൽ ലൂബ്രിക്കന്റ്സ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തിലാണ് മാരുതി സുസുക്കി ഈ റാലി സംഘടിപ്പിക്കുന്നത്.
ഡക്കാർ റാലി പ്രകടനങ്ങൾ നിങ്ങൾ കണ്ടില്ലെന്നുണ്ടെങ്കിൽ താഴെ ഫോട്ടോ ഗ്യാലറി സന്ദർശിക്കൂ. കിടിലൻ പ്രകടനങ്ങൾ കാണാം.


Click it and Unblock the Notifications








