Just In
- 3 min ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 1 hr ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- 1 hr ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- 3 hrs ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
Don't Miss
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- Movies ബിനുവിനെക്കൊണ്ട് അത് പറയിപ്പിച്ചത് ഞാന്‍; പലരും ബിനുവിനെ ഉന്നം വെക്കാന്‍ അതും ഉപയോഗിച്ചു
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ല: ഹൈക്കോടതി
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കേരള ഹൈക്കോടതി. നിലവില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ നിയമത്തിലില്ല. ഇക്കാരണത്താല്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് കേസെടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം ജെ സന്തോഷ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുന്നവര്‍ക്ക് എതിരെ പൊലീസ് നിയമത്തിലെ 118 (E) വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുക്കാറ്. എന്നാല്‍ അറിഞ്ഞുകൊണ്ടു പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്നവര്‍ക്ക് എതിരെയുള്ള നടപടിയെ കുറിച്ചാണ് പൊലീസ് നിയമം 118 (E) പ്രതിപാദിക്കുന്നത്.
അറിഞ്ഞുകൊണ്ടു പൊതുജനങ്ങള്‍ക്കും പൊതുസുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നെന്ന് ആരോപിച്ചാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ പൊലീസ് കേസ് ചുമത്താറുള്ളതും.
എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടമുണ്ടാക്കുമെന്ന് നിയമത്തിലെവിടെയും രേഖപ്പെടുത്താതിനാല്‍ അതുപ്രകാരം നടപടി സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത്തരത്തില്‍ കേരളത്തില്‍ എവിടെയെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് 118 (E) പ്രകാരം കേസെടുത്തിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് കേസ് നിലവിലുള്ള മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.