Just In
- 10 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 11 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 11 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 12 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
നാനോ കാര്‍ ഉത്പാദനം ടാറ്റ നിര്‍ത്തി, ഇനി ഓര്‍ഡര്‍ കിട്ടിയാലെ നിര്‍മ്മിക്കുകയുള്ളു
പത്തുവര്‍ഷം നീണ്ട ജൈത്രയാത്ര അവസാനിപ്പിച്ച് ടാറ്റ നാനോ മടങ്ങുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തന്‍ ടാറ്റ അവതരിപ്പിച്ച നാനോ കാറിനെ നിര്‍ത്താന്‍ ടാറ്റ മോട്ടോര്‍സ് തീരുമാനിച്ചു. ഗുജറാത്തിലെ സാനന്ദ് നിര്‍മ്മാണശാലയില്‍ നിന്നും നാനോ കാറുകള്‍ ഇനി പുറത്തുവരില്ല.
എന്നാല്‍ ആവശ്യക്കാര്‍ക്ക് നാനോയെ നിര്‍മ്മിച്ചു കൊടുക്കാനുള്ള നടപടികള്‍ ടാറ്റ സ്വീകരിക്കുമെന്നാണ് വിവരം. അതായത് ഡീലര്‍ഷിപ്പുകള്‍ക്ക് കിട്ടുന്ന ഓര്‍ഡര്‍ അനുസരിച്ചു മാത്രമെ നാനോയെ കമ്പനി നിര്‍മ്മിക്കുകയുള്ളു.
നിലവിൽ നാനോ കാര്‍ വാങ്ങാൻ ആളുകൾ താത്പര്യപ്പെടുന്നില്ല. ജൂണ്‍ മാസം ഒരൊറ്റ നാനോ കാര്‍ മാത്രമാണ് ടാറ്റയുടെ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തുവന്നത്. വിപണിയില്‍ വിറ്റുപോയതാകട്ടെ മൂന്നു നാനോ കാറുകളും.
നാനോയെ വാങ്ങാന്‍ ആളുകള്‍ വരാതായതോടു കൂടി മിക്ക ഡീലര്‍ഷിപ്പുകളും നാനോയുടെ ഓര്‍ഡര്‍ നിലവില്‍ സ്വീകരിക്കുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് ടാറ്റ മോട്ടോര്‍സിന്റെ തീരുമാനം. നാനോ വേണമെന്നുള്ളവര്‍ക്ക് ഇനി മുതല്‍ ഡീലര്‍ഷിപ്പില്‍ ചെന്നു ഓര്‍ഡര്‍ നല്കി കാത്തിരിക്കേണ്ടി വരും.
റോള്‍സ് റോയ്സും ബെന്റ്ലിയും പോലുള്ള അത്യാഢംബര കാറുകളില്‍ മാത്രം കണ്ടുപരിചിതമായ രീതിയാണ് കുഞ്ഞന്‍ ഹാച്ച്ബാക്കില്‍ ടാറ്റ അവലംബിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ടാറ്റ നാനോയ്ക്ക് ഏറെനാള്‍ മുന്നോട്ടു പോകാനാവില്ല.
2019 മുതല്‍ വിപണിയില്‍ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടു കൂടി നാനോയുടെ നിലനില്‍പ്പ് ഭീഷണിയിലാകും. 2008 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് നാനോ ഹാച്ച്ബാക്കിനെ ടാറ്റ ആദ്യമായി കാഴ്ചവെച്ചത്. തൊട്ടടുത്ത വര്‍ഷം നാനോ വിപണിയില്‍ യാഥാര്‍ത്ഥ്യമായി.
തുടക്കത്തില്‍ വിവാദങ്ങളുടെ തോഴനായിരുന്നു ടാറ്റ നാനോ. പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോയ്ക്ക് വേണ്ടി ടാറ്റ തുറന്ന നിര്‍മ്മാണശാല ഏറെ വൈകാതെ പൂട്ടേണ്ടി വന്നു. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കര്‍ഷക പ്രതിഷേധമായിരുന്നു ഇതിന് കാരണം.
ശേഷം ഗുജറാത്തിലെ സാനന്ദ് നിര്‍മ്മാണശാലയിലേക്ക് നാനോയുടെ ഉത്പാദനം കമ്പനി മാറ്റി. വിപണിയില്‍ വിറ്റുപോയ നാനോകളില്‍ ചിലതിന് തീപിടിച്ചതോടു കൂടി കാര്‍ സുരക്ഷിതമല്ലെന്ന ധാരണ ഉപഭോക്താക്കള്‍ക്കിടയില്‍ പടര്‍ന്നു.
2014 -ല്‍ ADAC എന്ന ജര്‍മ്മന്‍ സംഘം നേതൃത്വം നല്കിയ NCAP ക്രാഷ് ടെസ്റ്റില്‍ ടാറ്റ നാനോ തികഞ്ഞ പരാജയമായി മാറി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ കാറിന് അന്നു കഴിഞ്ഞില്ല.
വന്നകാലത്ത് ഒരുലക്ഷം രൂപയ്ക്ക് അണിനിരന്ന നാനോയ്ക്ക് ഇന്നു 2.36 ലക്ഷം രൂപ മുതലാണ് വില. ഇന്ത്യയില്‍ നാനോയെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള അവസരം തങ്ങള്‍ നഷ്ടപ്പെടുത്തിയെന്നു രത്തന്‍ ടാറ്റ ഒരിക്കല്‍ പറയുകയുണ്ടായി.
നാനോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പതിയെ കെട്ടടങ്ങിയതിന് പിന്നാലെയാണ് ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ പരാമര്‍ശം. വൈകാരിക ബന്ധം മുന്‍നിര്‍ത്തി ടാറ്റ കൊണ്ടുനടക്കുന്ന നാനോ കാര്‍ പദ്ധതി വന്‍ പരാജയമാണെന്നു സൈറസ് മിസ്ത്രി ആരോപിച്ചു.
624 സിസി രണ്ടു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതുതലമുറ ജെന്‍എക്സ് നാനോയില്‍ തുടിക്കുന്നത്. എഞ്ചിന് 37 bhp കരുത്തും 51 Nm torque ഉം പരമാവധി സൃഷ്ടിക്കും. നാലു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനാണ് കാറിലുള്ളത്.
Source: Bloomberg