Just In
- 35 min ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- 1 hr ago ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- 2 hrs ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 3 hrs ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
Don't Miss
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Movies നിങ്ങളുടെ കാമുകനെക്കാള്‍ 4 വയസ് കൂടുതലുണ്ടെനിക്ക്, സര് എന്ന് വിളിക്കരുത്, കത്രീനയോട് കബീര്‍ ഖാന്
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വെന്യു തുണച്ചോ? വില്‍പ്പനയില്‍ ഹ്യുണ്ടായിക്കും കാലിടറി
ഇന്ത്യന്‍ വിപണിയിലെ സ്ഥിതിഗതികളില്‍ യാതൊരു പുരോഗമനവുമില്ല. തിരഞ്ഞെടുപ്പുകാലം കഴിഞ്ഞാല്‍ വാഹന വില്‍പ്പന കൂടുമെന്നായിരുന്നു ഇതുവരെ ധരിച്ചത്; നിര്‍മ്മാതാക്കളും ഈ പ്രതീക്ഷയില്‍ നാളുകള്‍ തള്ളിനീക്കി. എന്നാല്‍ ജൂണിലും ഫലം നിരാശതന്നെ. പോയമാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ അനിശ്ചിതത്വത്തില്‍ തുടരുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വില്‍പ്പനയില്‍ 7.3 ശതമാനം പിന്നില്‍പ്പോയി. വന്‍പ്രതീക്ഷകളോടെ കമ്പനി അവതരിപ്പിച്ച വെന്യു, കോമ്പാക്ട് എസ്യുവി ചിത്രത്തില്‍ മേല്‍ക്കൈ നേടിയോയെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞമാസം ആകെ 42,007 യൂണിറ്റുകളാണ് കമ്പനി ആഭ്യന്തര വിപണിയിലെത്തിച്ചത്.
2018 ജൂണില്‍ 45,314 യൂണിറ്റുകളുടെ വില്‍പ്പന ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ രാജ്യത്ത് കുറിച്ചിരുന്നു. ഇതേസമയം ഇക്കുറി വിദേശ കയറ്റുമതിയില്‍ ഹ്യുണ്ടായി നില മെച്ചപ്പെടുത്തി. ജൂണ്‍ കയറ്റുമതിയില്‍ ഒന്‍പതു ശതമാനം വര്‍ധനവാണ് ഹ്യുണ്ടായി കാഴ്ച്ചവെച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 15,408 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത കമ്പനി പോയമാസം 16,800 യൂണിറ്റുകള്‍ വിദേശ വിപണികളില്‍ എത്തിക്കുകയുണ്ടായി.
ഹ്യുണ്ടായിയുടെ ചെന്നൈ ശാലയാണ് ഏഷ്യ പസിഫിക്, ഓസ്ട്രേലിയ, പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടുന്ന 91 വിദേശ വിപണികളിലേക്ക് വാഹനങ്ങള്‍ നിര്‍മ്മിച്ചു കയറ്റി അയക്കുന്നത്. ആഭ്യന്തര, രാജ്യാന്തര വില്‍പ്പന ഒരുമിച്ചു കണക്കുകൂട്ടിയാല്‍ ഹ്യുണ്ടായി നേരിടുന്ന വില്‍പ്പനയിടിവ് 3.2 ശതമാനത്തില്‍ എത്തിനില്‍ക്കും.
ഇതേസമയം ഇന്ത്യന്‍ വിപണിയില്‍ മറ്റു വാഹന നിര്‍മ്മാതാക്കളുടെ അവസ്ഥ ഇതിലും ദയനീയമാണ്. ഹ്യുണ്ടായി കുറിക്കുന്ന വില്‍പ്പനയില്‍ എലൈറ്റ് i20, ക്രെറ്റ, വേര്‍ണ, വെന്യു മോഡലുകള്‍ നിര്‍ണായകമാവുന്നുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മത്സരം മുറുകുന്നതുകണ്ട് പുതുതലമുറ i20 -യെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള ആലോചനകള്‍ കമ്പനി തുടങ്ങി.
അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്സ്പോയില്‍ പുതുതലമുറ ക്രെറ്റയെ ഹ്യുണ്ടായി അനാവരണം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇവര്‍ക്ക് മുന്‍പേ ഇലക്ട്രിക് എസ്യുവി കോനയെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. ഹ്യുണ്ടായിയുടെ പൂര്‍ണ്ണ ഇലക്ട്രിക് എസ്യുവിയാണ് കോന.
കോനയില്‍ വന്‍ വിജയ പ്രതീക്ഷകളൊന്നും ഹ്യുണ്ടായിക്കില്ല. രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്കുള്ള സാധ്യത പഠിക്കുകയാണ് കോനയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ നിലവില്‍ വരുന്നത് പ്രമാണിച്ച് മോഡല്‍ നിരയില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തേണ്ട ചുമതല ഇപ്പോള്‍ കമ്പനികള്ക്കെല്ലാമുണ്ട്.
വില്‍പ്പന ഇഴയുന്ന സാഹചര്യത്തില്‍ ബിഎസ് VI കാറുകളുടെ അവതരണം കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് കമ്പനികള്‍ കരുതുന്നു. ബിഎസ് IV മോഡലുകളെ അപേക്ഷിച്ച് ബിഎസ് VI വാഹനങ്ങള്‍ക്ക് വില ഗണ്യമായി കൂടുമെന്നതുതന്നെ കാരണം.