Just In
- 17 min ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 1 hr ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 2 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 2 hrs ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
Don't Miss
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Movies 'അയാൾ അറിഞ്ഞുകൊണ്ട് സൗകര്യം ചെയ്യുന്നതുപോലെ തോന്നി, പരാതിപ്പെട്ടിട്ടും പുല്ലുവിലയാണ് തന്നത്'; ആലീസ്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ശനിദശ വിട്ടുമാറാതെ ടാറ്റ, ജൂണിലും അടിതെറ്റി
തുടര്‍ച്ചയായി മൂന്നാം മാസവും വാഹന വില്‍പ്പനയില്‍ കരകയറാനാവാതെ ടാറ്റ മോട്ടോര്‍സ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദം (ഏപ്രില്‍ - ജൂണ്‍) 20 ശതമാനം തകര്‍ച്ചയോടെയാണ് ടാറ്റ ഉഴറുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 164,579 വാഹന യൂണിറ്റുകള്‍ വിറ്റ ടാറ്റ, ഇക്കുറി 131,879 യൂണിറ്റുകള്കൊണ്ട് കച്ചവടം അവസാനിപ്പിച്ചിരിക്കുന്നു.
പോയമാസം ആഭ്യന്തര വിപണിയിലും വലിയ നിരാശയാണ് കമ്പനിക്ക് സംഭവിച്ചത്. ആകെ 13,351 യൂണിറ്റുകള്‍ മാത്രമേ ടാറ്റയ്ക്ക് ഇന്ത്യയില്‍ വില്‍ക്കാനായുള്ളൂ. 2018 ജൂണില്‍ 18,213 യൂണിറ്റുകളുടെ വില്‍പ്പന കമ്പനി കുറിക്കുകയുണ്ടായി. വില്‍പ്പനയിടിവ് 27 ശതമാനം. 2019 ഏപ്രില്‍ – ജൂണ്‍ കാലയളവിലെ ആഭ്യന്തര വില്‍പ്പന വിലയിരുത്തിയാലും ചിത്രം ആശാവഹമല്ല.
36,945 യൂണിറ്റുകള്‍ മാത്രമാണ് മൂന്നുമാസംകൊണ്ട് കമ്പനി വിറ്റത്. ഇടിവ് 30 ശതമാനം തൊടുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 52,937 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റത്. ഇക്കുറി കയറ്റുമതിയിലും ടാറ്റയ്ക്ക് ചുവടുതെറ്റി. 2018 ജൂണിനെ അപേക്ഷിച്ച് 48 ശതമാനം ഇടിവാണ് കയറ്റുമതിയില്‍ കമ്പനിക്ക് സംഭവിച്ചത്.
2,702 യൂണിറ്റുകള്‍ മാത്രമേ പോയമാസം വിദേശ വിപണികളിലെത്തിയുള്ളൂ. കമ്പനിക്ക് സ്വാധീനമുള്ള ബംഗ്ലാദേശ്, നേപ്പാള്‍, പൂര്‍വേഷ്യന്‍ വിപണികളിലും ഇപ്പോള്‍ ഡിമാന്‍ഡ് കുറവാണ്. ഒരുഭാഗത്ത് പാസഞ്ചര്‍ വാഹന വില്‍പ്പന നിലംപതിക്കുമ്പോള്‍ മറുഭാഗത്ത് ടാറ്റയുടെ വാണിജ്യ വാഹന നിരയിലും ആശങ്കകള്‍ നിഴലിക്കുന്നുണ്ട്.
ജൂണില്‍ 35,722 യൂണിറ്റുകള്‍ വിറ്റെങ്കിലും ഏഴു ശതമാനം ഇടിവ് ഈ നിരയിലും കമ്പനിക്ക് സംഭവിച്ചിരിക്കുന്നു. 2018 ജൂണില്‍ 38,560 യൂണിറ്റുകളാണ് ടാറ്റ വിറ്റിരുന്നത്. വിപണിയില്‍ മറ്റു നിര്‍മ്മാതാക്കളുടെയും ചിത്രം വ്യത്യസ്തമല്ല. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി 16.7 ശതമാനം തകര്‍ച്ചയോടെയാണ് ജൂണ്‍ പിന്നിട്ടിരിക്കുന്നത്.
പോയവര്‍ഷം 1.35 ലക്ഷം യൂണിറ്റുകള്‍ വിറ്റ മാരുതി, കഴിഞ്ഞമാസം 1.13 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയില്‍ ഒതുങ്ങി. തുടര്‍ച്ചയായി ഇതു മൂന്നാം മാസമാണ് മാരുതിയും വിപണിയില്‍ തിരിച്ചടി നേരിടുന്നത്. പ്രാരംഭ ചെറു കാര്‍ നിരയിലെന്നും നിറഞ്ഞുനിന്നിട്ടുള്ള മാരുതിക്ക് അടുത്തകാലത്തായി ഇവിടെയും ചുവടുപിഴയ്ക്കുകയാണ്.
36.2 ശതമാനം ഇടിവ് ചെറു കാറുകളുടെ വിപണിയില്‍ നിന്നുമാത്രം കമ്പനിക്ക് സംഭവിച്ചു. ഈ നിരയില്‍ മാരുതി ആകെ വിറ്റത് 18,733 യൂണിറ്റുകളാണ്. വാഗണ്‍ആര്‍, സെലറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലെനോ, ഡിസൈര്‍ മോഡലുകള്‍ അടങ്ങുന്ന ഇടത്തരം ഹാച്ച്ബാക്ക് നിരയിലും ചിത്രം മാറുന്നില്ല. തകര്‍ച്ച 12.1 ശതമാനത്തില്‍ നില്ക്കുന്നു.
7.9 ശതമാനം ഇടിവ് നേരിടുന്നുണ്ടെങ്കിലും മാരുതി ബ്രെസ്സയുള്പ്പെടുന്ന യൂട്ടിലിറ്റി നിരയാണ് പിന്നെയും ഭേദം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും പോയമാസം നിരാശപ്പെടുത്തി. 7.3 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഹ്യുണ്ടായി നേരിടുന്നത്.
കഴിഞ്ഞമാസം ആകെ 42,007 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ കമ്പനി വിറ്റുള്ളൂ. ഇതേസമയം വിദേശ കയറ്റുമതിയില്‍ ഹ്യുണ്ടായി നില മെച്ചപ്പെടുത്തിയെന്നത് ശ്രദ്ധേയം.