'NCAP സ്റ്റാര്‍ റേറ്റിംഗില്‍ വലിയ കാര്യമില്ല'; ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി Maruti ചെയര്‍മാൻ

മാരുതി സുസുക്കിയുടെ 3 ജനപ്രിയ കാറുകള്‍ക്ക് അടുത്തിടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 1 സ്റ്റാര്‍ മാത്രമായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തില്‍ ക്രാഷ് ടെസ്റ്റിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. ഇന്ന് കാറിന്റെ സേഫ്റ്റിയെ കുറിച്ച് ജനങ്ങള്‍ വളരെ ശ്രദ്ധ കൊടുക്കുന്ന കാലത്ത് ഭാര്‍ഗവയുടെ വാക്കുകള്‍ വൈറലായി മാറി.

വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കുന്ന കമ്പനി മാരുതി സുസുക്കിയാണെന്നത് എല്ലാവര്‍ക്കും അറിയാം. വില്‍പന കണക്കുകളുടെ കാര്യത്തില്‍ എതിരാളികള്‍ ആര്‍ക്കും തന്നെ മാരുതി സുസുക്കിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരു പരിധി വരെ എല്ലാ മാസവും മാരുതി കാറുകള്‍ക്ക് ശക്തമായ വില്‍പ്പനയാണ് കാണിക്കുന്നത്. വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും, ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തില്‍ മാരുതിയുടെ കാറുകള്‍ മികച്ചതല്ല എന്ന് ചിലര്‍ വിമര്‍ശനം ഉന്നയിക്കാറുണ്ട്.

സ്റ്റാര്‍ റേറ്റിംഗില്‍ വലിയ കാര്യമില്ല; ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി Maruti ചെയര്‍മാൻ

വിമര്‍ശകരുടെ ഈ വാദത്തിന് ഊന്നല്‍ പകരുന്നതായിരുന്നു അടുത്തിടെ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മാരുതിയുടെ സ്വിഫ്റ്റ്, എസ്-പ്രെസോ, ഇഗ്‌നിസ് എന്നീ മോഡലുകള്‍ക്ക് 1 സ്റ്റാര്‍ റേറ്റിംഗ് മാത്രം ലഭിച്ച വാര്‍ത്ത. ഈ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. ക്രാഷ് ടെസ്റ്റില്‍ സ്റ്റാര്‍ റേറ്റിംഗ് കുറവുള്ള മാരുതി കമ്പനിയുടെ കാറുകളെ കുറിച്ചായി പലയിടത്തും സംസാരം. ഈ സാഹചര്യത്തിലാണ് ഇതിന് മറുപടിയുമായി മാരുതി കമ്പനി ചെയര്‍മാന്‍ തന്നെ രംഗത്തെത്തിയത്.

അടുത്തിടെ നടന്ന ഒരു യോഗത്തിനിടെ മാരുതി സുസുക്കിയുടെ കാറുകള്‍ക്ക് NCAP ക്രാഷ് ടെസ്റ്റില്‍ 1 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചതിനെ കുറിച്ച് മാധ്യമങ്ങള്‍ മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവയോട് ചോദിക്കുകയായിരുന്നു. 'NCAP മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കാറുകള്‍ നിര്‍മ്മിക്കുന്നത് റോഡുകളിലെ അപകടങ്ങളുടെ എണ്ണം കുറയ്ക്കില്ല. അപകടങ്ങളും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. ലോകമെമ്പാടുമുള്ള റെഗുലേറ്റര്‍മാര്‍ അവരുടെ ജോലി അറിയുന്നില്ല' ആര്‍സി ഭാര്‍ഗവ തന്റെ അഭിപ്രായം വ്യക്തമാക്കി.

സ്റ്റാര്‍ റേറ്റിംഗില്‍ വലിയ കാര്യമില്ല; ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി Maruti ചെയര്‍മാൻ

'ഇന്ത്യയിലെ മിക്ക അപകടങ്ങളും സംഭവിക്കുന്നത് കാറിന്റെ ചില പ്രശ്‌നങ്ങള്‍ മൂലമാണ്. ഇന്ത്യയിലെ ഒരു ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന വാഹനത്തിന് റോഡില്‍ ഉപയോഗിക്കുമ്പോള്‍ ഫാക്ടറി ഫിറ്റിഡ് ഘടകങ്ങള്‍ തന്നെ ഉണ്ടെന്നതിന് തെളിവില്ല. ഇതിന് നിയമമില്ല, നിരീക്ഷിക്കാന്‍ സംവിധാനവുമില്ല. മിക്ക അപകടങ്ങളും സംഭവിക്കുന്നത് ചില വീഴ്ചകള്‍ മൂലമാണ്. NCAP ക്രാഷ് ടെസ്റ്റില്‍ ലഭിക്കുന്ന സ്റ്റാറുകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാര്‍ സുരക്ഷിതമാണെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ പറയുന്നു. എന്നാല്‍ റോഡിലെ അപകടങ്ങള്‍ തടയാന്‍ ഇത് ഒരു തരത്തിലും സഹായിക്കുന്നില്ല.

ഇന്ത്യയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ഔപചാരിക പരിശീലനമോ പരിശോധനയോ മറ്റ് രാജ്യങ്ങളിലെ പോലെ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇന്ത്യയിലെ റോഡുകളും വളരെ മോശം റോഡുകളാണ്. ഇവയാണ് അപകടത്തിന്റെ മൂലകാരണം. ഇത് തിരുത്തിയാല്‍ അപകടങ്ങള്‍ തടയാം. NCAP-യില്‍ നല്ല സ്റ്റാര്‍ റേറ്റിംഗുള്ള കാര്‍ വാങ്ങിയാല്‍ അപകടങ്ങള്‍ തടയാനാകില്ല. സുരക്ഷയുമായി ബന്ധപ്പെട്ട എയര്‍ബാഗുകള്‍ പോലുള്ള വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്സ് നിര്‍മ്മിക്കുന്ന കമ്പനികള്‍ ഗ്ലോബല്‍ എന്‍കാപ്സിന് സംഭാവന ചെയ്യുന്നു' ആര്‍സി ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

ക്രാഷ് ടെസ്റ്റില്‍ മികച്ച റേറ്റിംഗുള്ള കാറുകള്‍ വാങ്ങുക എന്ന ആശയം ജനങ്ങള്‍ ഗൗരവമായി പരിഗണിക്കുന്ന വേളയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിയുടെ ചെയര്‍മാന്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഏതായാലും മാരുതി കമ്പനി ചെയര്‍മാന്‍ ഭാര്‍ഗവ ഉന്നയിച്ച ഈ ചോദ്യങ്ങള്‍ പലരെയും ചിന്തിപ്പിക്കുന്ന തരത്തിലാണ്. സുരക്ഷിതമായ കാറില്‍ ഇരിക്കുന്നതിന് പകരം അപകടങ്ങള്‍ ഒഴിവാക്കാനും അതുണ്ടായാല്‍ എന്തുചെയ്യണമെന്നുമുള്ള കാര്യങ്ങള്‍ പലരും ചിന്തിച്ച് തുടങ്ങി. ഈ വര്‍ഷം ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന ഗ്ലോബല്‍ NCAP-ന്റെ കൂടുതല്‍ കര്‍ശനമായ നടപടി ക്രമങ്ങള്‍ക്ക് കീഴില്‍ പരീക്ഷിച്ച വേളയിലാണ് മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന് മോശം റേറ്റിംഗ് ലഭിച്ചത്.

ഇത്തവണ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള യാത്രക്കാരുടെ സംരക്ഷണത്തിന് മാരുതി സുസുക്കി സ്വിഫ്റ്റിന് വെറും 1-സ്റ്റാര്‍ റേറ്റിംഗാണ് നേടാനായത്. രണ്ട് മോഡലുകളും ഒരേ പ്ലാറ്റ്ഫോമിന് അടിവരയിടുന്നതിനാല്‍ ഡിസയര്‍ കോംപാക്ട് സെഡാനും ഈ റേറ്റിംഗുകള്‍ ബാധകമാണ് എന്നത് പല ഉപഭോക്താക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്. പുതിയ തലമുറ സ്വിഫ്റ്റ് മുമ്പ് 2018-ല്‍ മുഖംമിനുക്കിയെത്തിയപ്പോള്‍ GNCAP ക്രാഷ് ടെസ്റ്റിന് വിധേയമായിരുന്നു. അന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യുന്നവരുടെ സംരക്ഷണത്തിനായി 2 സ്റ്റാര്‍ റേറ്റിംഗായിരുന്നു നേടിയത്. ഇതിനു പുറമെ മാരുതി ഇഗ്‌നിസ്, എസ് പ്രെസോ എന്നിവയും ഗ്ലോബല്‍ ചഇഅജന്റെ കൂടുതല്‍ കര്‍ശനമായ നടപടി ക്രമങ്ങള്‍ക്ക് കീഴില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവക്കും 1 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടാനായത്.

More from DriveSpark

Article Published On: Wednesday, December 21, 2022, 12:21 [IST]
English summary
Ncap crash test ratings have no significant impact on number of accidents says maruti chairman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X