ഈ കാര്യത്തിൽ ഹ്യുണ്ടായി മാരുതിക്ക് ഒരു വെല്ലുവിളിയാകുമോ, ബ്രാൻഡ് രണ്ടും കൽപ്പിച്ച് തന്നെ
ദക്ഷിണ കൊറിയൻ ഓട്ടോമോട്ടീവ് ഭീമനായ ഹ്യൂണ്ടായി മോട്ടോർ കോർപ്പറേഷൻ, ഇന്ത്യയിലെ എക്കാലത്തെയും വലിയ പ്രാരംഭ പബ്ലിക് ഓഫറിംഗിൽ ലിസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഒരു സ്വകാര്യ കമ്പനിയെ അവരുടെ ഓഹരികൾ മൂന്നാം കക്ഷി നിക്ഷേപകർക്ക് വിൽക്കാൻ പ്രാപ്തമാക്കുന്ന ഒരു പ്രക്രിയയാണ് ഐപിഓ എന്ന് പറയുന്നത്. ഇന്ത്യയിലെ ഐപിഒയ്‌ക്കായി മർച്ചൻ്റ് ബാങ്കുകളെയും നിയമ സ്ഥാപനങ്ങളെയും നിയമിച്ചുകൊണ്ട് നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ കമ്പനി ഇപ്പോൾ സ്വീകരിച്ചിട്ടുണ്ട്.
ഹ്യുണ്ടായി കമ്പനിയുടെ ഐപിഒയുടെ മൂല്യം ഏകദേശം 3.5 ബില്യൺ ഡോളർ (ഏകദേശം 25,000 കോടി രൂപ) ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ഇന്നുവരെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുടെ റെക്കോർഡ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്വന്തമാണ്. 21,000 കോടി രൂപയാണ് എൽഐസിയുടെ മൂല്യം.

ഇന്ത്യയിൽ 3 ബില്യൺ ഡോളറിൻ്റെ ഐപിഒയുടെ വിശദാംശങ്ങൾക്ക് വേണ്ടി ഉപദേശം നൽകുന്നതിനായി, ആഭ്യന്തര ഇന്ത്യൻ നിക്ഷേപ ബാങ്കുകളോടൊപ്പം ജെപി മോർഗൻ, എച്ച്എസ്ബിസി, സിറ്റി തുടങ്ങിയ പ്രമുഖ വ്യാപാരി ബാങ്കുകളുടെ സേവനങ്ങൾ ഹ്യുണ്ടായി സ്വീകരിച്ചിരിക്കുകയാണ്. ഐപിഒ സിയോളിലെ ഏകദേശം 47 ബില്യൺ ഡോളർ വിപണി മൂലധനത്തിൻ്റെ പകുതിയിലധികവും ഹ്യുണ്ടായിയുടെ ഇന്ത്യൻ വിഭാഗത്തിൻ്റെ മൂല്യനിർണ്ണയം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് ഒരു വെല്ലുവിളി ആയിരിക്കും ഹ്യുണ്ടായിയുടെ ഐപിഒ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി വിഹിതം ഹ്യുണ്ടായി കൈവശം വച്ചിരിക്കുകയാണ്, അതിൻ്റെ ഐപിഒ മാരുതി സുസുക്കിയുടെ വിപണിയിലെ ഒന്നാം സ്ഥാനത്തെ സ്വാധീനിച്ചേക്കാം. 2023-ൽ 6.02 ലക്ഷം വാഹനങ്ങളുടെ റെക്കോർഡ് ആഭ്യന്തര വിൽപ്പനയും കയറ്റുമതിയിൽ 10 ശതമാനം വർധനയും നേടിയ ഹ്യുണ്ടായിയുടെ ശക്തമായ പ്രകടനം ഇന്ത്യൻ വിപണിയിൽ അതിൻ്റെ വർദ്ധിച്ചുവരുന്ന സാന്നിധ്യം എടുത്തു കാണിക്കുന്നു.

കഴിഞ്ഞ മാസം ഹ്യുണ്ടായി വന്‍തോതില്‍ അപ്ഡേറ്റ് ചെയ്ത ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചിരുന്നു. ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ 50,000 ബുക്കിംഗുകള്‍ രേഖപ്പെടുത്തി മോഡല്‍ വമ്പന്‍ ഹിറ്റാകുകയും ചെയ്തു. 5 സീറ്റുകളുള്ള മിഡ്‌സൈസ് എസ്യുവിക്ക് മുഖംമിനുക്കലിന്റെ ഭാഗമായി കോസ്മെറ്റിക് അപ്‌ഡേറ്റുകളും ഇന്റീരിയര്‍ മാറ്റങ്ങളും ലഭിച്ചു.
ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ പിന്നിടുന്നതിന് മുമ്പേ എസ്‌യുവിയുടെ കൂടുതല്‍ ഡൈനാമികും സ്പോര്‍ട്ടിയറുമായ പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണ് ഹ്യുണ്ടായി. 2024 മാര്‍ച്ച് 11-ന് ക്രെറ്റ N ലൈന്‍ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. 2024 ഹ്യുണ്ടായ് ക്രെറ്റ N ലൈന്‍ ഒന്നിലധികം വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മിഡ്‌സൈസ് എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങളും സ്‌പൈ ഷോട്ടുകളും ഇതിനകം ഇന്റര്‍നെറ്റില്‍ ചോര്‍ന്നിട്ടുണ്ട്.
ക്രെറ്റ ലൈനപ്പിനായി ആദ്യമായി N ലൈന്‍ അപ്ഡേറ്റ് അവതരിപ്പിക്കുന്നതിനാല്‍ ഇത് ഹ്യുണ്ടായി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. N ലൈന്‍ വേരിയന്റ് ക്രെറ്റ ലൈനപ്പിന്റെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എക്‌സ്റ്റീരിയറില്‍ ചില്ലറ അപ്‌ഗ്രേഡുകളുമായാണ് ക്രെറ്റ N ലൈന്‍ വരിക. 17 ഇഞ്ച് വീലുകള്‍ക്ക് പകരം അല്‍പ്പം കൂടി വലിയ 18 ഇഞ്ച് അലോയ് വീലുകളിലായിരിക്കും എസ്‌യുവി ഓടുക.
2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ ആഭ്യന്തര ഇന്ത്യന്‍ വിപണിയില്‍ 6,02,111 യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2022-ല്‍ ഇതേ കാലയളവില്‍ വിറ്റ 5,52,511 യൂണിറ്റിനേക്കാള്‍ ഒമ്പത് ശതമാനമാണ് വില്‍പ്പന വളര്‍ച്ച. കയറ്റുമതി വിഭാഗത്തിലും ഗണ്യമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. 2022 കലണ്ടര്‍ വര്‍ഷം 1,48,300 യൂണിറ്റുകളായിരുന്നു കയറ്റുമതിയെങ്കില്‍ 2023-ല്‍ അത് 10 ശതമാനം ഉയര്‍ന്ന് 1,63,675 യൂണിറ്റുകളായി.
2023 ഡിസംബറില്‍ ഹ്യുണ്ടായി ഇന്ത്യ മൊത്തം 56,450 യൂണിറ്റ് വില്‍പ്പന നേടി. ആഭ്യന്തര വിപണിയില്‍ 42,750 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 13,700 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2023-ല്‍ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ ഒട്ടുമിക്ക കാര്‍ നിര്‍മ്മാതാക്കളളും മികച്ച പ്രകടനം കാഴ്ചവെച്ചു. പോയ വര്‍ഷം ജനപ്രിയ സെഡാന്‍ മോഡലായ വെര്‍ണയുടെ നവീകരിച്ച പതിപ്പിനൊപ്പം മൈക്രോ എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്ന മോഡല്‍ കൊണ്ടുവന്നത് കൊറിയന്‍ കമ്പനിക്ക് വന്‍ നേട്ടമായി.
2023 ഹ്യുണ്ടായി വെര്‍ണ സെഡാന്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഭിമാനകരമായ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയതാണ് അതില്‍ ഒന്ന്. ഒപ്പം ഏറ്റവും പുതിയ ലോഞ്ചായ ഹ്യുണ്ടായി എക്‌സ്റ്റര്‍ 1 ലക്ഷത്തിലധികം ബുക്കിംഗുകള്‍ നേടി ഉപഭോക്താക്കളില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടുകയും ചെയ്തു.


Click it and Unblock the Notifications