Just In
- just now സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
- 54 min ago വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- 1 hr ago 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- 2 hrs ago ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
Don't Miss
- Sports IPL 2024: ഇന്ത്യക്ക് വേണ്ട, പക്ഷെ സഞ്ജുവിന്റെ തുറുപ്പു ചീട്ട്! തന്റെ തന്ത്രം വെളിപ്പെടുത്തി സന്ദീപ്
- Lifestyle ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- Movies ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്
പൂർണമായും ഓട്ടോമാറ്റഡായി പ്രവർത്തിക്കുന്ന മെട്രോ റെയിൽ സംവിധാനമാണ് ദുബൈയിലേത്. ഈ മെട്രോ നിലവിൽ വന്നിട്ട് ഇന്നേക്ക് ആറുവർഷം തികഞ്ഞിരിക്കുകയാണ്.
കൊച്ചി
മെട്രോയെ
കാത്തിരിക്കുന്ന
മലയാളികൾക്ക്
ദുബൈ
മെട്രോയെക്കുറിച്ചറിയാൻ
തീർച്ചയായും
താൽപര്യമുണ്ടായിരിക്കും.
ഇവിടെ
ദുബൈ
മെട്രോയെക്കുറിച്ചുള്ള
ഒരു
ചർച്ചയാണ്.
നേരത്തെ പറഞ്ഞുവല്ലോ, പൂർണമായും ഓട്ടോമാറ്റഡാണ് ഈ മെട്രോ റെയിൽ സംവിധാനം. അതായത് ഡ്രൈവറില്ല.
രണ്ട് മെട്രോ ലൈനുകളാണ് നിലവിൽ പ്രവർത്തനത്തിലുള്ളത്. ഇനിയും മൂന്ന് ലൈനുകൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ട്. ഗ്രീൻ ലൈൻ, റെഡ് ലൈൻ എന്നിവയാണ് പ്രവർത്തനത്തിലുള്ളത്.
കൂടുതൽക്കൂടുതൽ ആധുനികീകരണം കൊണ്ടുവരുന്ന പ്രവർത്തനങ്ങൾ ദുബൈ ട്രാൻസ്പോർട് അതോരിറ്റി നടത്തുന്നുണ്ട്. ഇവയിലൊന്നാണ് ഹെലിപ്പാഡുകൾ നിർമിക്കുന്ന പദ്ധതി.
മൂന്ന് ഹെലിപ്പാഡുകളാണ് നിർമിക്കുക. ഇവയിൽ രണ്ടെണ്ണം റെഡ് ലൈനിലും ഒരെണ്ണം ഗ്രീൻ ലൈനിലും വരും. യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വരുന്ന ഘട്ടത്തിൽ ഇവ സഹായകമാകും.
അൽ റഷിദിയ, അൽ ഘൂസായിസ്, ജെബെൽ അലി എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക.
താരതമ്യേന ചെലവു കുറഞ്ഞതും വേഗതയേറിയതും കാര്യക്ഷമതയുള്ളതുമായ സർവീസാണ് ദുബൈ മെട്രോ നൽകിവരുന്നത്. ഇക്കാരണത്താൽ തന്നെ വലിയ പൊതുജന പിന്തുണ ലഭിക്കുന്നുണ്ട് അധികാരികൾക്ക്.
വർഷം ചെല്ലുന്തോറും കൂടുതൽ പേർ മെട്രോയെ ആശ്രയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2015 പകുതി വരെ 271.302 ദശലക്ഷം പേരാണ് ദുബൈ മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ യാത്രകരുടെ എണ്ണം 262.569 ദശലക്ഷമായിരുന്നു.
നഗരമധ്യത്തിൽ ഭൂമിക്കടിയിലൂടെയാണ് മെട്രോ ലൈനുകൾ പോകുന്നത്. മറ്റിടങ്ങളിൽ പാലങ്ങൾ നിർമിച്ചിരിക്കുന്നു.
പൂർണമായും ഓട്ടോമാറ്റഡായ ഈ മെട്രോ സംവിധാനം ഒരു ഗിന്നസ് വേൾഡ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ഓട്ടോമാറ്റഡ് മെട്രോ റെയിൽ സംവിധാനമാണിത്. ആകെ നീളം 75 കിലോമീറ്ററാണ്. 2020 ആകുമ്പോഴേക്ക് റെഡ് ലൈനിൽ ഒരു 15 കിലോമീറ്റർ പാത കൂടി ചേർക്കാൻ പദ്ധതിയുണ്ട്.
തുടക്കത്തിൽ നിശ്ചയിച്ച തുകയിലൊന്നും നിന്നില്ല ദുബൈ മെട്രോയുടെ നിർമാണച്ചെലവുകൾ. 4.2 ബില്യൺ ഡോളറാണ് ആദ്യം വകയിരുത്തിയത്. നിർമാണം പൂർത്തിയായി വന്നപ്പോൾ ഇത് 7.8 ബില്യൺ ഡോളറായി ഉയർന്നു. നിർമാണം നടക്കുന്നതിനിടെ പദ്ധതി രൂപരേഖയിൽ ചില കാതലായ മാറ്റങ്ങൾ വരുത്തിയതാണ് നിർമാണച്ചെലവ് ഉയരുന്നതിന് കാരണമായതെന്ന് അധികൃതർ പറയുന്നു.
കൂടുതൽ
ലോകത്തിലെ ഏറ്റവും കരുത്തേറിയ തീവണ്ടികള്‍!
ബാംഗ്ലൂരിലേക്ക് ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍