Just In
- 22 min ago ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- 33 min ago ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- 57 min ago വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- 3 hrs ago ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Movies മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല! മോഹന്‍ലാലില്‍ നിന്നും ഇനിയും അത്ഭുതം പ്രതീക്ഷിക്കാമെന്ന് ഹരീഷ് പേരടി
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
രാമേശ്വരം - ധനുഷ്കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും
പാമ്പന്‍ ദ്വീപിന്റെ തെക്കുകിഴക്കന്‍ മേഖലയിലാണ് ധനുഷ്കോടി സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമാണിത്. രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ റൈഡിങ് ഭ്രാന്തന്മാരുടെ ഒരു സ്ഥിരം കേന്ദ്രമാണിത്. നേരത്തെ ആള്വാസമുണ്ടായിരുന്ന ഈ പ്രദേശം ഇപ്പോള്‍ ഉപേക്ഷിക്കപെട്ട നിലയിലാണ്.
1964ലുണ്ടായ ഒരു ചുഴലിക്കാറ്റാണ് ധനുഷ്കോടിയെ നശിപ്പിച്ചത്. ചുഴലിക്കാറ്റില്‍ റോഡുകളും റെയില്‍വേ ട്രാക്കുകളുമെല്ലാം തകരുകയുണ്ടായി. തീവണ്ടി മുങ്ങി നൂറോളം പേരാണ് അന്ന് മരണമടഞ്ഞത്.
ഇവിടേക്കുള്ള
റോഡിന്റെ
പുനര്‍നിര്‍മാണം
ഇപ്പോള്‍
നടന്നുവരികയാണ്.
2015
അവസാനമാകുമ്പോഴേക്ക്
ഈ
പണികള്‍
പൂര്‍ത്തിയാകും.
കൂടുതല്‍
വായിക്കാം
താഴെ.
തമിഴ്നാട് സര്‍ക്കാരാണ് റോഡുപണി നടത്തുന്നത്. 50 കോടിയുടെ പദ്ധതിയാണിത്. ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ ഈ പ്രദേശത്തെ കൂടുതല്‍ യാത്രക്കാര്‍ക്ക് പ്രാപ്യമാക്കും പുതിയ റോഡ്.
രാമേശ്വരം മുനിസിപ്പാലിറ്റിക്കു കീഴിലാണ് ധനുഷ്കോടി വരുന്നത്. റോഡുപണിക്ക് നേതൃത്വം നല്‍കുന്നതും മുനിസിപ്പാലിറ്റി തന്നെയാണ്.
നടപ്പുവര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാമനാഥസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠയ്ക്ക് നിലവധിയാളുകള്‍ എത്തിച്ചേരും. ഇതിനു മുമ്പായി റോഡുപണി തീര്‍ക്കണമെന്നാണ് മുനിസിപ്പാലിറ്റി കരുതുന്നത്.
ബ്രിട്ടീഷുകാരുടെ കാലത്ത് ധനുഷ്കോടി വഴി ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ചരക്ക് കയറ്റുമതി നടന്നിരുന്നു. ഇങ്ങനെയാണ് ഈ ദ്വീപുകളില്‍ നഗരസംവിധാനം രൂപപ്പെടുന്നത്. ഇന്ന് ടൂറിസം വഴിയാണ് കൂടുതല്‍ വരുമാനം വരുന്നത്.
പാമ്പന്‍പാലം വഴി രാമേശ്വരത്തേക്ക് പോകുന്ന യാത്രക്കാര്‍ അവിടെനിന്ന് ധനുഷ്കോടിയിലേക്ക് മണല്പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടെ നിലനിന്നിരുന്ന പാത 1964ല്‍ തകര്‍ന്നുവെന്ന് നമ്മള് നേരത്തെ മനസ്സിലാക്കിയിരുന്നല്ലോ?
ഈ പാതയെ പുതുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ധനുഷ്കോടിയില്‍ നിന്ന് തലൈമന്നാര്‍ വരെ കടലില്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള തിട്ടുകള്‍ വിഖ്യാതമാണ്. ഇവ മനുഷ്യനിര്‍മിതമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളില്‍ മണലടിഞ്ഞ് നിര്മിക്കപെട്ട തിട്ടാണിത്.
കൂടുതല്‍
ലോകത്തിലെ ഏറ്റവും നിര്‍മാണച്ചെലവുള്ള 10 പാലങ്ങള്‍