Just In
- 40 min ago വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- 1 hr ago 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- 1 hr ago ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
- 2 hrs ago മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ തന്ത്രം പാളിയേനെ, ആ മണ്ടത്തരം മുംബൈ മുതലാക്കി! രക്ഷിച്ചത് സന്ദീപ്
- Lifestyle ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- Movies ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്
2020 ഏപ്രില്‍ ഒന്നുമുതല്‍ ഭാരത് സ്റ്റേജ് IV വാഹനങ്ങള്‍ വിപണിയില്‍ പുറത്തിറക്കരുതെന്നു നിര്‍മ്മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ബിഎസ് IV വാഹനങ്ങളുടെ വില്പനയും രജിസ്ട്രേഷനും 2020 ഏപ്രില്‍ ഒന്നുമുതല്‍ കോടതി വിലക്കി. ബിഎസ് VI വാഹനങ്ങള്‍ മാത്രമെ 2020 ഏപ്രില്‍ മുതല്‍ വില്ക്കാന് പാടുള്ളൂ.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഉത്തരവ്. ബിഎസ് IV വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള നിര്‍മ്മാതാക്കളുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ കൂടി അനുകൂല നിലപാടും വിധിയില്‍ നിര്‍ണ്ണായകമായി.
ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. ഇതോടെ പുറത്തിറക്കിയ മുഴുവന്‍ ബിഎസ് IV വാഹനങ്ങളും 2020 ഏപ്രില്‍ ഒന്നിനകം നിര്‍മ്മാതാക്കള്‍ക്ക് വിറ്റുതീര്‍ക്കേണ്ടി വരും.
Most Read: പറഞ്ഞവാക്കു ടാറ്റ പാലിച്ചു — വേഗവും കരുത്തും സമന്വയിച്ച് ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകള്‍
വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ്. എഞ്ചിനില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അടിസ്ഥാനപ്പടുത്തി വാഹനങ്ങള്‍ ബിഎസ് ശ്രേണിയില്‍ തരംതിരിക്കപ്പെടുന്നു.
2016 -ലാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ നഗരങ്ങളില്‍ വായു മലിനീകരണം ക്രമാതീതമായി ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ബിഎസ് V ഒഴിവാക്കി നേരെ ബിഎസ് VI നിര്‍ദ്ദേശങ്ങളിലേക്കു കടക്കാനാണ് കേന്ദ്ര തീരുമാനം.
നിലവില്‍ ബിഎസ് IV വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. എന്തായാലും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിഎസ് VI എഞ്ചിനുകളിലേക്കു വാഹന നിര്‍മ്മാതാക്കള്‍ക്ക് എത്രയുംപെട്ടെന്നു ചേക്കേറണ്ടതായി വരും. 1991 മുതല്ക്കാണ് വാഹന മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കാര്യക്ഷമമായി നടപ്പിലാകാന്‍ തുടങ്ങിയത്.